തലശ്ശേരിയിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ചു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷാകാലാവധി ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതിയെന്ന് തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ഉത്തരവിട്ടു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ശശികുമാറിനെയാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ തെളിവുകളുടെ Read More…
Tag: kerala police
അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി
നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…
സ്‌പാ ജോലിക്കാരായ ബംഗ്ലാദേശ് യുവതികള്‍ അറസ്‌റ്റില്‍, എത്തിയത് ജോലിക്കോ മറ്റു ലക്ഷ്യങ്ങളോടെയോ? അന്വേഷണത്തിന് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡും
തിരുവനന്തപുരം: പശ്‌ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന സ്‌പായില്‍ ജോലി ചെയ്‌തുവന്ന രണ്ടു ബംഗ്ലാദേശ് യുവതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ജഗതിയിലുള്ള പേള്‍ വെല്‍നസ് സ്‌പായില്‍ തെറാപ്പിസ്‌റ്റുകളായി പ്രവര്‍ത്തിച്ചുവന്ന യുവതികളാണ് അറസ്‌റ്റിലായത്. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയായിരുന്നു ഇവരുടെ താമസം. കമ്മിഷണര്‍ കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മ്യൂസിയം എസ്.എച്ച്.ഒ: ഗിരീഷ് കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌പായില്‍ റെയ്‌ഡ് നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു. സ്‌പായുടെ Read More…
ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പില്‍; യുവാവിനെതിരെ ഗുരുതര പരാതിയുമായി അഡ്വ. സാന്ദ്ര സദാനന്ദന്‍
സോഷ്യൽമീഡിയയിലെ തന്റെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി അഡ്വക്കേറ്റ് സാന്ദ്ര സദാനന്ദൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ ആറുവർഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. തന്റെ അകന്ന ബന്ധു കൂടിയായ നിതിൻ കിച്ചു എന്ന യുവാവാണ് ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് സാന്ദ്ര വെളിപ്പെടുത്തി. തന്റേത് മാത്രമല്ല, മലപ്പുറം വള്ളിക്കുന്ന് പ്രദേശത്തെ നിരവധി പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സ്കൂൾ കുട്ടികളുടെയും വരെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ Read More…
ഭാര്യക്ക് വേറൊരു വിവാഹാലോചന; കലികയറിയ യുവാവ് ഗാനമേളയ്ക്കിടെ യുവതിയുടെ തലക്കടിച്ചു, അറസ്റ്റ്
ഭാര്യ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിലുള്ള പകയെത്തുടർന്ന് അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം ശംഖുമുഖത്തിന് സമീപമാണ് ഈ അക്രമം നടന്നത്. വലിയതുറ സ്വദേശിയായ 29 വയസ്സുകാരൻ നിജിത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഭാര്യ ഷയാന മിനിയുമായി അകന്നു കഴിയുകയായിരുന്നു നിജിത്ത്. അക്രമത്തിന് ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ സെന്റ് തോമസ് ചർച്ച് മൈതാനത്ത് നടന്ന ഗാനമേളയ്ക്കിടെയാണ് Read More…
‘നമ്മള്‍ ഒറ്റക്കാവില്ലെന്ന് ബോധ്യമായി, കേരളാ പൊലീസില്‍ നിന്ന് അര്‍ദ്ധരാത്രിയുണ്ടായ അനുഭവം, ബിഗ് സല്യൂട്ട്’
കേരള പോലീസിൽ നിന്നുണ്ടായ ഹൃദ്യമായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വീറ്റി എബ്രഹാം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി നേരിട്ട ഒരു പ്രതിസന്ധിയിൽ പോലീസ് എങ്ങനെ തുണയായെന്നാണ് സ്വീറ്റി റീലിലൂടെ വ്യക്തമാക്കുന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഇങ്ങനെ ഒരു സഹായം പോലീസിൽ നിന്ന് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വീറ്റി ആമുഖമായി പറയുന്നു. റീചാർജ് കാലാവധി കഴിഞ്ഞതറിയാതെ ഇരുന്നതിനാൽ രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ഇന്റർനെറ്റ് ബന്ധം നിലച്ചു. വൈഫൈ സൗകര്യമില്ലാതിരുന്നതിനാലും Read More…
വടുതല കൂട്ടമരണത്തിന് പിന്നില്‍ ബന്ധുക്കളോടുള്ള വൈരാഗ്യം? സ്വത്തുക്കള്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന് ? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി വടുതലയിൽ അമ്മയും മക്കളും അടക്കം അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ കൂട്ടമരണം മാസങ്ങൾക്ക് മുൻപേ അശ്വതി ആസൂത്രണം ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു. സ്വന്തം മക്കളെ മരണത്തിനായി ഒരുക്കി നിർത്തിയ അശ്വതിയുടെയും കുടുംബത്തിന്റെയും നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളോടുള്ള തീർത്താൽ തീരാത്ത വൈരാഗ്യമാണ് ഈ കടുംകൈക്ക് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ തന്നെ തന്റെ സ്വത്തുക്കൾ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നൽകാൻ അശ്വതി തീരുമാനിച്ചിരുന്നു. തന്റെ മരണശേഷം Read More…
ഇരയുടെ കണ്ണീരിനു പുല്ലുവില; പീഡനം നടന്നിട്ട് 14 വര്‍ഷം; കേസ് കോടതിയിലെത്തിയില്ല, ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണം
ഉപ്പുതറയിൽ 2012-ൽ നടന്ന ബലാത്സംഗക്കേസ് അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അന്ന് പീരുമേട് ഡിവൈഎസ്പി ആയിരുന്ന പി.വി. മനോജ് കുമാർ, സി.ഐ. വി. ഷിബുകുമാർ, എസ്.ഐമാരായ എസ്.എം. റിയാസ്, ആർ. മധു, ഇ.കെ. സോൾജിമോൻ, സുമിത് ജോസ് തുടങ്ങിയവർക്കെതിരെയാണ് നടപടി. കേസ് കോടതിയിൽ ചാർജ് ചെയ്യുന്നതിൽ ഇവർ കാട്ടിയ കൃത്യവിലോപമാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ ഉപ്പുതറ Read More…
അമ്മയോടൊപ്പം കൗണ്‍സിലിങ്ങിനു വന്ന പെണ്‍കുട്ടിക്ക് പീഡനം; വൈദികന്‍ അറസ്‌റ്റില്‍
പീരുമേട്: അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പള്ളി വികാരി അറസ്‌റ്റില്‍. പാലൂര്‍ക്കാവ് സി.എസ്.ഐ. പള്ളി വികാരി പാമ്പാടി വെള്ളൂര്‍ വാലുമണ്ണില്‍ റവ. സന്തോഷ് മാത്യു(53)വാണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. പരീക്ഷാപ്പേടി മാറ്റാന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു പാലൂര്‍ക്കാവ് പള്ളിയിലെത്തിയ പെണ്‍കുട്ടിയോടു തനിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട വൈദികന്‍, അമ്മയോടു പള്ളിയിലിരുന്നു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പള്ളിയോടു ചേര്‍ന്ന പാഴ്‌സണേജില്‍ കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ തനിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. Read More…









