ന്യൂഡൽഹി∙ ചോർന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ തരാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് മോശമായി സംസാരിക്കുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്തുവന്നു. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ പരംജിത് സിങ്ങിന്റെ ഓഡിയോയാണ് പരസ്യമായത്. താൻ രണ്ടു ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തന്നെ കാണാൻ എപ്പോഴാണ് വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഇതിൽ കേൾക്കാം. എന്നാൽ തനിക്ക് ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി മറുപടി നൽകുന്നത്. ഫോൺ സംഭാഷണം ഇങ്ങനെ: പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ Read More…
Tag: India News
യെവന്‍ പുപ്പുലിയാണ് കേട്ടോ?; കൊല്ലാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ച് 13 കാരൻ
മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ, തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് പരാജയപ്പെടുത്തി പതിമൂന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ വീടിനു സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി പെട്ടെന്ന് ചാടിവീണത്. ഒട്ടും പതറാതെ പുലിയുടെ കഴുത്തിൽ മുറുകെപ്പിടിച്ച സത്യം അതിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഈ പോരാട്ടത്തിനിടയിൽ കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് ആഴത്തിൽ പരുക്കേറ്റെങ്കിലും അവൻ പിടിവിട്ടില്ല. മകന്റെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും Read More…
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കി, 19 പേജുള്ള ആത്മഹത്യാക്കുറിപ്പ്
ഹൈദരാബാദിൽ ഹുസൈൻ സാഗർ തടാകത്തിൽ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം പുറത്തുവന്നു. ഭാര്യയുടെ അവിഹിത ബന്ധങ്ങളും അതുകാരണം ഉണ്ടായ മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം. തന്റെ ഭാര്യയ്ക്ക് മറ്റ് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഇതിൽ ഒരാൾ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത് കണ്ടപ്പോഴാണ് Read More…
കാരണം തണ്ണിമത്തനല്ല! പച്ചനിറമായി ആന്തരികാവയങ്ങൾ, ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത
മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് പുതിയ സൂചനകൾ. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്നും ഉള്ളിൽച്ചെന്ന മറ്റേതോ വിഷവസ്തുവാണെന്നുമാണ് പ്രാഥമിക ഫൊറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിനുള്ളിൽ കടന്ന അജ്ഞാതമായ പദാർത്ഥമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് Read More…
ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; അന്വേഷണം
ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി . 22 വയസ്സുകാരിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ ഏപ്രിൽ 26-നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മുതിർന്ന ഡോക്ടർമാർ പങ്കെടുത്ത ശസ്ത്രക്രിയയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമായി Read More…
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67-കാരന്‍; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരനായ ദീപക് പ്രധാൻ അറസ്റ്റിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ഇയാളെ ഇൻഫോ വാലി പൊലീസാണ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്നുപോയ Read More…
കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി, മരിക്കുംവരെ മൊബൈലിൽ ദൃശ്യം പകർത്തി യുവതി !
ബെംഗളൂരു അഞ്ജനാപുരയിൽ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകൾ Read More…
15കാരിയെക്കൊണ്ട് വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി, പണം മോഷ്ടിച്ച് ആൺസുഹൃത്തും സംഘവും, പിന്നാലെ കൂട്ടബലാത്സംഗം
ബിജ്‌നോറിൽ പതിനഞ്ചുകാരിയെ ഉപയോഗിച്ച് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും ഉൾപ്പെടുന്നുണ്ടെന്ന് ബിജ്‌നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ് അറിയിച്ചു. പ്രതികളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി വീട്ടുകാർക്ക് നൽകിയ ചായയിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. വീട്ടുകാർ ബോധരഹിതരായതോടെ പെൺകുട്ടിയുടെ ഇരുപത്തിരണ്ടുകാരനായ സുഹൃത്തും മറ്റ് പ്രതികളും ചേർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയത്. ലഹരിമുക്തരായ ശേഷം Read More…
ആദ്യരാത്രി, 90ലക്ഷം നല്‍കാതെ ശാരീരികബന്ധത്തിനു സമ്മതിക്കില്ലെന്ന് വധു; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി ആദ്യരാത്രിയിൽ 90 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ തർക്കത്തിന് കാരണമായി. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നുപറഞ്ഞതായി പരാതിയിൽ പറയുന്നു. തർക്കം തുടരുന്നതിനിടെ യുവതി തന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ബന്ധുക്കൾ ഭർത്താവിന്റെ വീട് ആക്രമിക്കുകയും ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം Read More…









