മഥുര∙ ജോലി സംബന്ധമായ വിവിധ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ പൊലീസിന്റെ പിടിയിലായി. രാധാകുണ്ടിലുള്ള ഇയാളുടെ ആശ്രമത്തിൽ വെച്ചാണ് മഥുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ ഇയാൾ 2021-ൽ ഐഐടി റൂർക്കിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായ ഇയാൾ, മൂന്നു വർഷം മുൻപാണ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് താമസം മാറ്റിയത്. Read More…
Tag: India News
ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ സ്ത്രീയെ കണ്ടെത്താൻ പോലീസ് നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും വലിയൊരു ചുരുളഴിച്ചത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ഈ ക്രൂരതയുടെ പ്രധാന സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം വിളിച്ച് വിറ്റത്. കഴിഞ്ഞ മേയ് 19നാണ് Read More…
500 രൂപ പെന്‍ഷന്‍ കൈപ്പറ്റാന്‍ തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ- വീഡിയോ
റായ്പുർ ∙ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും സൂര്യാഘാത സാധ്യതയും വകവെക്കാതെ, ആ വയോധികയുടെ 500 രൂപയുടെ പ്രതിമാസ പെൻഷൻ വാങ്ങാനാണ് അവർ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ വേദനാജനകമായ ദൃശ്യം ആ വഴി വന്ന ഒരാളാണ് മൊബൈലിൽ പകർത്തിയത്. ജഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന സുകുമനിയ എന്ന സ്ത്രീയാണ് ഭർതൃമാതാവിനെ ചുമന്ന് ബാങ്കിലെത്തിയത്. ബാങ്ക് മിത്ര വഴി Read More…
അഞ്ചാമതും ഗര്‍ഭിണി, ഭാര്യയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി ഭര്‍ത്താവ്; 23കാരിക്ക്ദാരുണാന്ത്യം, മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം
മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് ഛത്തിസ്ഗഡിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 23 വയസ്സുള്ള ഒരു ഗർഭിണിയായ യുവതിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. അംബികാപൂർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയതായാണ് വിവരം. സകാരിയ സ്വദേശിയായ ഹീരാഭായി എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മേയ് 14-നാണ് ഈ ഗർഭിണിയെ ഭർത്താവ് വീട്ടിനുള്ളിലിട്ട് അതിക്രൂരമായി Read More…
‘ഡാർലിങ്, നിനക്കുവേണ്ടി ഞാൻ ചോദ്യപ്പേപ്പർ ചോർത്തി, എപ്പോഴാണ് നീ എന്റടുത്തേയ്ക്ക് വരുന്നത്?’: നീറ്റ് ക്രമക്കേടിൽ അധ്യാപകന്റെ ഫോൺ സംഭാഷണം പുറത്ത്
ന്യൂഡൽഹി∙ ചോർന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ തരാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് മോശമായി സംസാരിക്കുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്തുവന്നു. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ പരംജിത് സിങ്ങിന്റെ ഓഡിയോയാണ് പരസ്യമായത്. താൻ രണ്ടു ചോദ്യപ്പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തന്നെ കാണാൻ എപ്പോഴാണ് വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഇതിൽ കേൾക്കാം. എന്നാൽ തനിക്ക് ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നാണ് വിദ്യാർഥിനി മറുപടി നൽകുന്നത്. ഫോൺ സംഭാഷണം ഇങ്ങനെ: പരംജിത്: ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപ്പേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ Read More…
യെവന്‍ പുപ്പുലിയാണ് കേട്ടോ?; കൊല്ലാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ച് 13 കാരൻ
മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ, തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ നേരിട്ട് പരാജയപ്പെടുത്തി പതിമൂന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ വീടിനു സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുള്ളിപ്പുലി പെട്ടെന്ന് ചാടിവീണത്. ഒട്ടും പതറാതെ പുലിയുടെ കഴുത്തിൽ മുറുകെപ്പിടിച്ച സത്യം അതിനെ തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഈ പോരാട്ടത്തിനിടയിൽ കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് ആഴത്തിൽ പരുക്കേറ്റെങ്കിലും അവൻ പിടിവിട്ടില്ല. മകന്റെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും Read More…
‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കി, 19 പേജുള്ള ആത്മഹത്യാക്കുറിപ്പ്
ഹൈദരാബാദിൽ ഹുസൈൻ സാഗർ തടാകത്തിൽ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം പുറത്തുവന്നു. ഭാര്യയുടെ അവിഹിത ബന്ധങ്ങളും അതുകാരണം ഉണ്ടായ മാനസിക വിഷമവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം. തന്റെ ഭാര്യയ്ക്ക് മറ്റ് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഇതിൽ ഒരാൾ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത് കണ്ടപ്പോഴാണ് Read More…
കാരണം തണ്ണിമത്തനല്ല! പച്ചനിറമായി ആന്തരികാവയങ്ങൾ, ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത
മുംബൈയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് പുതിയ സൂചനകൾ. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്നും ഉള്ളിൽച്ചെന്ന മറ്റേതോ വിഷവസ്തുവാണെന്നുമാണ് പ്രാഥമിക ഫൊറൻസിക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിനുള്ളിൽ കടന്ന അജ്ഞാതമായ പദാർത്ഥമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് Read More…
ശസ്ത്രക്രിയയ്ക്കിടെ 22-കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; അന്വേഷണം
ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി . 22 വയസ്സുകാരിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗം വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് അധികൃതർ നടപടിയുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ ഏപ്രിൽ 26-നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മുതിർന്ന ഡോക്ടർമാർ പങ്കെടുത്ത ശസ്ത്രക്രിയയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമായി Read More…









