വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനെ ആവേശത്തോടെയാണ് യുവ നേതാക്കൾ സ്വാഗതം ചെയ്തത്. ‘കേരളത്തിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യമന്ത്രിയായ സതീശന് അഭിവാദ്യങ്ങൾ’ എന്ന് ഷാഫി പറമ്പിൽ കുറിച്ചപ്പോൾ, കേരളം നേരത്തെ ആഗ്രഹിച്ച തീരുമാനത്തിന് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. ജനങ്ങളുടെ താല്പര്യം മാനിക്കാതെ ഒരു ജനാധിപത്യ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും, അഭൂതപൂർവ്വമായ ജനപിന്തുണയോടെ അധികാരത്തിലെത്തുന്ന സതീശന് എല്ലാ ആശംസകളും നേരുന്നതായും ബൽറാം കൂട്ടിച്ചേർത്തു. ‘വൈകി വന്നാലും ഏറ്റവും മികച്ചതായി എത്തും’ എന്നായിരുന്നു ഹൈബി ഈഡന്റെ Read More…
ലീഗ് MLAമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ; പ്രഖ്യാപനം വന്നാൽ ഉടൻ യോഗം
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ തുടർന്നുള്ള നിലപാടുകൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് പ്രഖ്യാപനം വരാനിരിക്കെ ലീഗ് ക്യാമ്പ് വലിയ ആകാംക്ഷയിലാണ്. വി ഡി സതീശന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് Read More…
‘കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ ഇടപെടുന്നത് എന്തിന്? വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം, താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത് ഒരുകൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ട്’
ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത്. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര് വന്നാലും സ്വീകരിക്കുക എന്നതാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികളുടെ കടുംപിടുത്തം കാരണം ഹൈക്കമാൻഡിന്റെ തീരുമാനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനുള്ളതാണെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണ്. അതിനാൽ തന്നെ സാധ്യതാ Read More…
പ്രസ്താവന പിന്‍വലിക്കണമെന്ന് ലീഗ്, പറ്റില്ലെന്ന് കുഴല്‍നാടന്‍, 2000 പേരുടെ വിരുന്ന് ഉപേക്ഷിച്ചു; ഭക്ഷണം പാഴായി
മൂവാറ്റുപുഴ: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് യുഡിഎഫിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. പ്രസ്താവന പരസ്യമായി പിൻവലിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുഴൽനാടൻ അതിന് തയ്യാറായില്ല. താൻ പ്രത്യേക ലക്ഷ്യത്തോടെയല്ല അത് പറഞ്ഞതെന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നുമാണ് കുഴൽനാടൻ വ്യക്തമാക്കിയത്. എന്നാൽ മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. വിഷയം പരിഹരിക്കപ്പെടുന്നത് വരെ കുഴല്‍നാടന്റെ വിജയാഘോഷ Read More…
ചര്‍ച്ചയ്ക്കെത്തിയ ഏഴില്‍ ആറു നേതാക്കളും പിന്തുണച്ചത് KC യെ? VD യെ വെട്ടി രാഹുലിന്റെ വിശ്വസ്തന്‍ മുഖ്യമന്ത്രി?
കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ഇപ്പോൾ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ തട്ടി നിൽക്കുകയാണ്. വൻ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ വൈകുന്നത് കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിക്ക് വഴിവച്ചു. ഇതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ കേരളത്തിലെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരാണ് രംഗത്തുള്ളത്. ഹൈക്കമാൻഡിന്റെയും ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുള്ള കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം Read More…
‘‘ഷാഫി, വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെ ജനം ശിക്ഷിക്കും’’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം
കൊച്ചി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെന്ന ആരോപണത്തെത്തുടർന്ന് എം.പി. ഷാഫി പറമ്പിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂലികളുടെ കടുത്ത പ്രതിഷേധം. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഷാഫി ഒരു പോസ്റ്റിട്ടിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഷാഫിക്കെതിരേ Read More…
ചിന്താ ഫ്ലാറ്റിലല്ല, ക്ലിഫ് ഹൗസ് ഒഴിഞ്ഞു; പിണറായി ഇനി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ
തിരുവനന്തപുരം∙ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ക്ലിഫ് ഹൗസ് ഒഴിഞ്ഞ കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറി. ഡൽഹിയിലെ പിബി യോഗം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം നഗരമധ്യത്തിലുള്ള ഈ വീട്ടിലേക്കാണ് നേരിട്ടു പോയത്. മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. ബേക്കറി ജംക്‌ഷനിലെ വത്സല നഴ്‌സിങ് ഹോമിന് സമീപത്തുള്ള വീട്ടിലാകും ഇനി കുടുംബസമേതം അദ്ദേഹം താമസിക്കുക. നേരത്തെ എകെജി സെന്ററിന് അടുത്തുള്ള ചിന്ത ഫ്ലാറ്റിലേക്ക് മാറുമെന്നായിരുന്നു Read More…
സോണിയയും കരുണാകരനും അകന്നത് പത്മജയെ ചൊല്ലിയെന്ന് KV തോമസ്; പലതും വിളിച്ചുപറയേണ്ടി വരുമെന്നു പത്മജ- വിവാദം
കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം ആണെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ്. തന്റെ പുതിയ പുസ്തകമായ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന കൃതിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത്. കെ. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കുന്നതിൽ സോണിയയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നും, പ്രധാനമന്ത്രിയായ ശേഷവും പി.വി. നരസിംഹറാവുവിനെ ‘പി.വി’ എന്ന് മാത്രം കരുണാകരൻ അഭിസംബോധന ചെയ്തത് വലിയ അതൃപ്തിക്ക് കാരണമായെന്നും പുസ്തകത്തിൽ പറയുന്നു. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർത്ഥിയാക്കാൻ Read More…
‘KC കേരളത്തില്‍ വേണമെന്ന് കേരള BJP ആഗ്രഹിക്കുന്നു’; രസകരമായ പോസ്റ്റ് പങ്കിട്ട് രാജീവ് ചന്ദ്രശേഖര്‍
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകളിൽ ബിജെപിക്കുള്ള താല്‍പര്യം പരോക്ഷമായി വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ബിജെപി കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ടെന്ന എക്സ് (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്നാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുവെന്നുമാണ് ആദിത്യ ജാക്കി എന്നയാളിന്റെ Read More…














