ചെന്നൈയെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി പോലീസ് . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും അവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. കൈകാലുകളും തലയും മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രോഹിമ, ഇവരുടെ സുഹൃത്ത് അഷ്റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബാർകോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. ഈ വസ്ത്രം വാങ്ങിയ പെരമ്പൂരിലെ കടയിൽ നിന്ന് ലഭിച്ച Read More…
Author: Aswathy
ഇന്ത്യക്കാരുടെ അടുക്കളകളിലെ ഏറ്റവും സാധാരണക്കാരനായ വെണ്ടയ്ക്ക അമേരിക്കയിൽ ചെന്നപ്പോൾ ലുക്കും വിലയും മാറി വലിയൊരു ‘പ്രീമിയം സ്നാക്കായി’ മാറിയിരിക്കുകയാണ്. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെണ്ടയ്ക്ക വറുത്ത് മസാല ചേർത്തത് ചെറിയ പാക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്. ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. നമ്മൾ നിത്യേന കറിവെക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്ക തന്നെയാണ് കുറഞ്ഞ അളവിൽ വലിയ വിലയ്ക്ക് വിൽക്കുന്നതെന്ന് ആശിഷ് Read More…
മരണവീട്ടിലെ ‘യൂട്യൂബ് വേട്ട’; സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ, ദേഷ്യപ്പെട്ട് മുഖ്യമന്ത്രിയും, അതിരുകടന്ന ക്യാമറക്കണ്ണുകൾക്കെതിരെ പ്രതിഷേധം
മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് പ്രിയ നടൻ സലിംകുമാർ ഈ ലോകത്തോട് വിടപറഞ്ഞത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തുടർന്ന് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്‌കരിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് പറവൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പിതാവിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന മക്കളായ ചന്തുവിന്റേയും ആരോമലിന്റേയും ദൃശ്യങ്ങൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. സംസ്‌കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുമുറ്റത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ Read More…
വീട് കൈക്കലാക്കണം; അധ്യാപികയെ കൊല്ലാന്‍ ദമ്പതികള്‍ യാത്ര ചെയ്‌തത് 1,400 കിലോമീറ്റര്‍, ബംഗാളില്‍ നിന്ന് പൊക്കി
ന്യൂഡല്‍ഹി: മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ 1,400 കിലോമീറ്റർ യാത്ര ചെയ്‌ത് ഡല്‍ഹി സര്‍വകലാശാലാ പ്രഫസറെ കൊലപ്പെടുത്തിയ പ്രതികളെ മൂന്ന് ദിവസത്തിനകം പോലീസ് അറസ്‌റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹിയുടെ പരിധിയിലുള്ള വസുന്ധര എന്‍കേ്ലവിലെ സത്യം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റിലാണ് ശിവാജി കോളജിലെ അസിസ്‌റ്റന്റ് പ്രഫസറായ ദേബോസ്‌മിത പോൾ കഴിഞ്ഞ ബുധനാഴ്‌ച കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ കേസില്‍ പശ്‌ചിമ ബംഗാളിലെ ബര്‍ദ്ധമാനില്‍നിന്നുള്ള ദമ്പതികളായ രാംപ്രസാദ് ദാസും ബന്‍ശ്രീ ദാസുമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് Read More…




