സ്വത്ത് തര്‍ക്കത്തെയും കടബാദ്ധ്യതയെയും തുടർന്ന് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജൂണ്‍ 22-ന് ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ട്രാക്കിംഗ് എന്നിവയിലൂടെയും Read More…
വീട്ടില്‍ക്കയറി 2 യുവതികളെ ബലാത്സംഗം ചെയ്തു, വായില്‍ തുപ്പി; 14 വര്‍ഷം തടവുശിക്ഷ ലഭിച്ചത് മലയാളിക്ക് ഡോക്ടര്‍ക്ക്?
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലയാളിയാണെന്ന് കരുതപ്പെടുന്ന 34കാരനായ സലില്‍ കൊരമ്പയിലാണ് പ്രതി. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട രണ്ട് യുവതികളെയാണ് യുകെയിലെ സറെയിലുള്ള റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജനായ സലില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. മൂന്ന് ബലാത്സംഗക്കേസുകളിലായിട്ടാണ് Read More…
പഴം കൊടുക്കുന്നതിനിടെ കുരങ്ങുകൾ വളഞ്ഞു; ക്ഷേത്ര ദർശനത്തിനെത്തിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു
കുന്നിന്‍മുകളിലെ ക്ഷേത്രപരിസരത്തുനിന്നും താഴേക്ക് വീണ് ഇരുപത്തിനാലുകാരിയായ നവവധുവിന് ദാരുണാന്ത്യം . തൂത്തുക്കുടി സ്വദേശിനിയായ അനിതയാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണു മരിച്ചത്. ഭര്‍ത്താവിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം. കഴിഞ്ഞ മാസമായിരുന്നു അനിതയുടെയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷിന്റെയും വിവാഹം നടന്നത്. നാട്ടിലെത്തിയ സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം, ഇരുവരും സമീപത്തെ ഉച്ചിപ്പില്ലൈയാര്‍ മലമുകളിലെ കാഴ്ചകള്‍ കാണാനായി പോയതായിരുന്നു. നിരവധി കുരങ്ങുകള്‍ വസിക്കുന്ന ഒരിടമാണിത്. കയ്യിലുണ്ടായിരുന്ന പഴങ്ങളും മറ്റും Read More…
‘‘ഞാൻ കൊന്നോളാം, നിന്നെക്കൊണ്ട് സാധിക്കില്ല’’; ജൂൺ 18 കൃത്യത്തിന് തിരഞ്ഞെടുത്തത് എന്തുകൊണ്ട്? കേതൻ വധക്കേസ്; പിന്നിലെ ചുരുളഴിയുന്നു
പൂനെ സ്വദേശിയായ റിയൽറ്റർ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിൽ, ഗൂഢാലോചന നടപ്പാക്കാൻ പ്രതികൾ ജൂൺ 18 എന്ന തീയതി തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണം പോലീസ് കണ്ടെത്തി. ജൂൺ 19-ന് കേതൻ തന്റെ പ്രതിശ്രുത വധുവും കേസിലെ പ്രതിയുമായ സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കാൻ അവളെയും കൂട്ടി മഹാബലേശ്വറിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. സിയ കേതനൊപ്പം ഈ ജന്മദിന യാത്രയ്ക്ക് പോകുന്നത് കൂട്ടുപ്രതിയായ ചേതൻ ചൗധരിക്ക് ഇഷ്ടമല്ലായിരുന്നു. Read More…
മകൾക്കും നാലു പേരക്കുട്ടികൾക്കും വിഷം നൽകി; മരണം ഉറപ്പിച്ച ശേഷം വയോധികയുടെ ആത്മഹത്യ
വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് Read More…
പരസ്ത്രീ ബന്ധം, 30 ലക്ഷത്തിന്റെ ചൂതാട്ടക്കടം, വീട്ടാൻ സ്വത്ത് വിൽക്കാൻ വഴങ്ങാത്ത ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവ് ഒളിവിൽ
ന്യൂഡൽഹി ∙ കുടുംബകലഹത്തെ തുടർന്ന് ഡൽഹിയിൽ 30 വയസ്സുകാരിയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തെക്കേ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനായി അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് കവിത എന്ന യുവതി കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശുഭം രാജ്പുത് നിലവിൽ ഒളിവിലാണ്. വിവാഹം കഴിഞ്ഞ ഒന്നരവർഷമായി കവിത നിരന്തരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ക്രൂരതയെക്കുറിച്ച് കവിത തന്റെ കുടുംബത്തോട് പറഞ്ഞിരുന്നെങ്കിലും, സമുദായത്തെയും നാട്ടുകാരെയും ഭയന്ന് ബന്ധം വേർപെടുത്താൻ അവർ Read More…
47 സെക്കൻഡ്, 14 കുത്തുകൾ! വിവാഹാഭ്യർഥന നിരസിച്ചതിന് 19-കാരിക്ക് നേരെ ക്രൂര ആക്രമണം, മതിൽ ചാടിയ പ്രതിയുടെ കാലൊടിഞ്ഞു
ലക്നൗ ∙ ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കേവലം 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് പിടികൂടി. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ Read More…
മസാജിന് ആൺകുട്ടികൾ, പ്രകൃതിവിരുദ്ധപീഡനം; 20 കേസുകൾ; ബിഹാറിൽച്ചെന്ന് 39-കാരനെ പൊക്കി കേരളാപോലീസ്
വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശിയായ മണ്ണത്ത് വീട്ടിൽ എം.കെ. മുഹമ്മദ് (39) പിടിയിലായി. ഇരുപതോളം പീഡനക്കേസുകളിൽ പ്രതിയായ ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന ബിഹാറിൽ നിന്നാണ് വളാഞ്ചേരി പോലീസ് സംഘം സാഹസികമായി പിടികൂടിയത്. കുട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ അജ്മീറിലേക്ക് കടന്നിരുന്നു. അവിടെ അന്വേഷണസംഘം എത്തുന്നതിന് തൊട്ടുമുമ്പ് ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു. ആൺകുട്ടികളെക്കൊണ്ട് നിർബന്ധിച്ച് മസാജ് ചെയ്യിച്ചായിരുന്നു ഇയാൾ പീഡനം നടത്തിയിരുന്നത്. ഭയം കാരണം പല കുട്ടികളും വിവരം Read More…
കേതന്റെ വിക്കും മുടികൊഴിച്ചിലും ഇഷ്ടമായില്ല; പ്രതിശ്രുത വരനെ കൊന്നത് വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനെന്ന് സിയ
പൂനെ: ലോഹഗഡ് കോട്ടയിലുണ്ടായ കൊലപാതകക്കേസില്‍ കേതനെ വിവാഹം കഴിക്കാന്‍ സിയയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും, അവന്റെ മുടി കൊഴിച്ചിലും സംസാരത്തിലെ വിക്കുമായിരുന്നു ഇതിന് പ്രധാന കാരണമെന്നും വ്യക്തമായി. പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി സിയ ഗോയല്‍, പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വിവാഹത്തിന് വിസമ്മതിച്ചതിന്റെ പ്രധാന കാരണങ്ങളായി അവള്‍ ചൂണ്ടിക്കാണിച്ചതും ഇവയായിരുന്നു. കേതനോടുള്ള തന്റെ ഈ ഇഷ്ടക്കേട് വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതിയാണ് സിയ ഇത് പുറത്തുപറയാതിരുന്നത്. അതുകൊണ്ടുതന്നെ Read More…














