Featured Good News

കുട്ടിപ്പട്ടാളത്തിനൊപ്പം കട്ടയ്ക്ക് നിന്ന് പ്രിൻസിപ്പൽ; വൈറലായി ‘പുഷ്പ’ പോസ്, കൈയടിച്ച് സോഷ്യൽ മീഡിയ

തമിഴ്‌നാട്ടിലെ ഒരു സ്‌കൂൾ കോൺവക്കേഷൻ വേദിയിൽ വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പലും ചേർന്നതോടെ അത് ഹൃദ്യമായൊരു കാഴ്ചയായി മാറി. കേവലം സർട്ടിഫിക്കറ്റുകൾ കൈമാറുന്നതിന് പകരം, കുട്ടികളുടെ ട്രെൻഡി പോസുകളും ഭാവങ്ങളും വേദിയിൽ അനുകരിച്ച് അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി. തിളങ്ങുന്ന സ്വർണ്ണനിറത്തിലുള്ള ഗൗണും തൊപ്പിയും ധരിച്ച സ്‌കൂൾ പ്രതിനിധി, അതേ വസ്ത്രമണിഞ്ഞ കൊച്ചു കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ സന്തോഷം നിറഞ്ഞ പെരുമാറ്റവും കുട്ടികളോടുള്ള സജീവമായ പ്രതികരണവും ബിരുദം സ്വീകരിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആ ചടങ്ങ് എന്നും ഓർത്തിരിക്കാവുന്ന Read More…

Good News

ഫുട്പാത്തിൽ തെരുവുകുട്ടികളെ പഠിപ്പിച്ച് അധ്യാപകൻ; വീഡിയോ വൈറൽ: “കരുണ ഇന്നും നിലനിൽക്കുന്നു” ;പൂർവ്വവിദ്യാർത്ഥികളുടെ അഭിനന്ദനം

ദക്ഷിണ ഡൽഹിയിലെ ഫുട്പാത്തിലിരുന്ന് തെരുവുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പ്രചോദനാത്മക വീഡിയോയിൽ, യാതൊരുവിധ ഔദ്യോഗിക സംവിധാനങ്ങളുമില്ലാതെ നടപ്പാതയിലിരുന്ന് കുട്ടികൾക്ക് പാഠങ്ങൾ ക്ഷമയോടെ വിശദീകരിച്ചുകൊടുക്കുന്ന അധ്യാപകനെ കാണാം. “ലോകം മുഴുവൻ തിരക്കിട്ട് മുന്നോട്ട് പായുമ്പോൾ, ചില മനുഷ്യർ മാത്രം കരുണ പകർന്നുനൽകാൻ തീരുമാനിക്കുന്നു,” എന്ന് വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചു. ദക്ഷിണ ഡൽഹിയിലെ ഷെയ്ഖ് സരായ് എന്ന സ്ഥലത്തുനിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. “പ്രശസ്തിക്കോ കൈയടിക്കോ വേണ്ടിയല്ല, മറിച്ച് മാനവികതയ്ക്ക് Read More…

Good News

145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഡാർജിലിംഗ് ടോയ് ട്രെയിനിന് വനിതാ TTE; ഹിമാലയൻ പാതയിൽ ചരിത്രം കുറിച്ച് സരിത യോൽമോ

ഡാർജിലിംഗ്: 145 വർഷത്തെ പാരമ്പര്യവും സംസ്കാരവും പേറുന്ന ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട റെയിൽവേ പാതകളിലൊന്ന് ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (DHR) ടൂർ ഡ്യൂട്ടിയിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതാ ട്രെയിൻ ടിക്കറ്റ് എക്സാമിനറായി (TTE) സരിത യോൽമോ ചരിത്രം കുറിച്ചു. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ മലയോര വിഭാഗങ്ങളിലൊന്നിൽ ഉത്തരവാദിത്തം ഏറ്റെടുത്ത സരിത, രാജ്യത്തുടനീളമുള്ള റെയിൽവേ ജീവനക്കാർക്ക് ഒരു മികച്ച മാതൃകയായി മാറിയിരിക്കുകയാണ്. ടോയ് ട്രെയിനിലെ ആദ്യ വനിതാ ടി.ടി.ഇ 1991-ൽ Read More…

Featured Good News

കണ്ണീരല്ല, കരുത്താണ് മകൾ! ജോലി നഷ്ടപ്പെട്ട ആമസോൺ ജീവനക്കാരന് തുണയായത് കുഞ്ഞു മകളുടെ വാക്കുകൾ.

വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, Read More…

Featured Good News

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പുതുജന്മം

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ് പട്രോള്‍ Read More…

Featured Good News

മകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്‍; 100 വയസ്സായ അമ്മയ്ക്ക് മകളില്‍നിന്നും നീതി; അപൂര്‍വനേട്ടം; 50,166 കേസുകള്‍ തീര്‍പ്പാക്കി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍

കൊച്ചി: ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട്‌ ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 50,166 കേസുകള്‍ തീര്‍പ്പാക്കിയെന്ന അപൂര്‍വ നേട്ടവുമായി ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ജസ്‌റ്റിസ്‌ പി.വി. കുഞ്ഞികൃഷ്‌ണന്‍ 2020 ഫെബ്രുവരി 13-നാണു ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്‌. മുന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖ്‌ പത്തുവര്‍ഷം കൊണ്ട്‌ നേടിയ റെക്കോഡിന്‌ സമാനമായ നേട്ടമാണു ജസ്‌റ്റിസ്‌ കുഞ്ഞികൃഷ്‌ണന്‍ തന്റെ ആറാം വര്‍ഷത്തില്‍ സ്വന്തമാക്കിയത്‌. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അദ്ദേഹം സംസ്‌ഥാനത്ത്‌ ഒന്നാമതായിരുന്നു. 2024-ല്‍ Read More…

Featured Good News

ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കംചെയ്‌തു, ടാന്‍സാനിയന്‍ പൗരന് മൂന്നുവര്‍ഷത്തിനുശേഷം ആശ്വാസം

കോട്ടയം: മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന്‌ കാരിത്താസില്‍ നിന്ന്‌ ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ്‌ ആശുപത്രിയിലാണ്‌ മൂന്ന്‌ വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള്‌ ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്‌. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത്‌ ശ്വാസകോശത്തിലാണ്‌ മൂന്ന്‌ വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള്‌ ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക്‌ ചികിത്സയിലൂടെ നീക്കം ചെയ്‌തത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. Read More…

Featured Good News

സ്വർണ്ണത്തേക്കാൾ തിളക്കമുള്ള മനസ്സിന് തലൈവരുടെ സ്വർണ്ണ സമ്മാനം!

ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ? ആരാണ് പത്മ? ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ Read More…

Featured Good News

അര്‍ധരാത്രി സ്‌റ്റോപ്പിലിറങ്ങാന്‍ മറന്ന് അമ്മയും കുഞ്ഞും; 17 കിലോമീറ്റര്‍ തിരിച്ചോടി കെ.എസ്.ആര്‍.ടി.സി.

കൊച്ചി: അര്‍ധരാത്രി സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. 17 കിലോമീറ്ററേളാം ബസ് ഇതിനായി തിരിച്ചുപോയി.ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ഗകെ.എല്‍. 15 എ 2964 നമ്പര്‍ ബസിലെ ജീവനക്കാരാണ് അര്‍ധരാത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണു യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പ്. വണ്ടി നിര്‍ത്തി ഏതാനും പേര്‍ സറ്റോപ്പില്‍ Read More…