മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. ബിഹാറില്‍ 2023 ല്‍ നടന്ന സംഭവത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വിധി പ്രഖ്യാപിച്ചത്. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്. 2023 ജൂലൈ 11 ന് രാത്രി Read More…
മതം, പേര്, രൂപം എല്ലാം മാറ്റി, സഹോദരനെ കൊന്ന് 36 വര്‍ഷം ഒളിവില്‍; ഒടുവില്‍ അഴിക്കുള്ളില്‍…
ലഖ്‌നൗ: നാല് പതിറ്റാണ്ട് മുമ്പ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള പ്രദീപ് സക്‌സേന സഹോദരനെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടശേഷം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടു. പിന്നീട് മതം, പേര്, രൂപം എന്നിവയൊക്കെ മാറ്റി. പക്ഷേ, നിയമം സക്‌സേനയെ വെറുതേവിട്ടില്ല… സക്‌സേന കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് 1987-ല്‍ ആണ്. ശിക്ഷയ്ക്കിടെ പരോളിലിറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങി. 100 കിലോമീറ്റര്‍ അകലെയുള്ള മൊറാദാബാദിലേക്ക് ഒളിച്ചോടി. അവിടെ പുതിയൊരു അവതാരപ്പിറവിയെടുത്തു. പേര് അബ്ദുള്‍ റഹീം എന്നാക്കി. താടി വളര്‍ത്തി. ഡ്രൈവറായി ജോലി തുടങ്ങി. പതിറ്റാണ്ടുകള്‍ Read More…
ടിക്കറ്റ് തര്‍ക്കം; പഴ്‌സ് പുറത്തേയ്ക്ക് എറിഞ്ഞു, ടി.ടി.ഇ. തള്ളിവീഴ്ത്തിയ നേവി ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു. ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് Read More…
പറമ്പില്‍ കോഴി കയറി; വയോധികദമ്പതികളെ ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ച അയല്‍വാസി പിടിയില്‍
മീനങ്ങാടി: പറമ്പില്‍ കോഴികയറിയതിന് വയോധിക ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പ്പോയ അയല്‍വാസി പിടിയില്‍. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയില്‍ ടി.കെ. തോമസി(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 24നാണ് വയോധിക ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വയോധികന്റെ കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതുകൈയുടെ എല്ലും പൊട്ടി. ഇരുവരും ചികിത്സയിലാണ്. എസ്.എച്ച്.ഒ: എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ Read More…
ഡിവൈഎസ്പി ടെറസിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി
പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ യുവതി പറയുന്നു. കഴിഞ്ഞ 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ: ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് മേലുദ്യോഗസ്‌ഥനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആരോപണവിധേയനായ മേലുദ്യോഗസ്‌ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈ.എസ്.പിയാണ്. 2014ല്‍ അനാശാസ്യത്തിന് അറസ്‌റ്റിലായ Read More…
ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല, ഗർഭിണി ആയിരുന്നെങ്കിൽ ഉത്തരവാദിത്തം ഭർത്താവിന്; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ
തിരുവനന്തപുരം: തനിക്കെതിരേ ഉന്നയക്കപ്പെട്ട ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ഹർജിയിൽ പറയുന്നു. യുവതി ആരോപിക്കുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് Read More…
മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍, ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചുനല്‍കിയ രാഹുലിന്റെ സുഹൃത്തും പ്രതി
രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയത് ഒരാളെയല്ലെന്നും 15 പെണ്‍കുട്ടികളെയാണെന്നും ഇരകളില്‍ ആണ്‍കുട്ടികള്‍ പോലുമുണ്ടെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ടെന്നും പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ. സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ Read More…
നഗ്ന വീഡിയോ ചിത്രീകരിച്ചു; ഭീഷണിപ്പെടുത്തി ബലാത്സംഗം, പീഡനം നാലിടത്ത്, ഭ്രൂണഹത്യയ്ക്ക് മരുന്ന് നിര്‍ബന്ധിപ്പിച്ച് കഴിപ്പിപ്പിച്ചു; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്കെതിരെ നടത്തിയ പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷം. നിലമ്പൂരില്‍ പ്രചാരണത്തിനിടെ യുവതിയെ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തു.നാലിടത്ത് വച്ച് രാഹുല്‍ യുവതിയെ പീഡിപ്പിച്ചു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ യുവതിയുടെ ഫ്ലാറ്റിലും പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയിലുണ്ട്. മൂന്നിടത്ത് എത്തിച്ച് രാഹുൽ പീഡിപ്പിച്ചു എന്നാണ് യുവതി നൽകിയ മൊഴി. ഇതിൽ തിരുവനന്തപുരത്തും സ്വന്തം മണ്ഡലമായ പാലക്കാടും പീഡനം നടന്നു. ഇതിന്റെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച രാഹുൽ പലതവണ Read More…
‘സഹപ്രവര്‍ത്തകര്‍ പറഞ്ഞു അവിഹിതമെന്ന്, അവന്‍ മകനേപ്പോലെ’; ഗവ. ജീവനക്കാര്‍ കിണറ്റില്‍ച്ചാടി മരിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്ക് രജനി ദുണ്ഡലെ(48), ജലവിതരണ വകുപ്പിലെ ജീവനക്കാരന്‍ മിഥുന്‍(29) എന്നിവരെയാണ് ഭായാവാഡി ഗ്രാമത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രജനിയെയും മിഥുനെയുംക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചെന്നും ഇവരെ പരിഹസിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. ചൊവ്വാഴ്ച രാത്രി ഇരുവരും ജോലികഴിഞ്ഞ് വീടുകളിലെത്തിയിരുന്നില്ല. ഇതോടെയാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. മിഥുന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് Read More…














