Featured Oddly News Spotlight

ഒരൊറ്റ രാത്രികൊണ്ട് ആസ്തി ഇരട്ടി; ലോകത്തെ ഏറ്റവും വലിയ AI കോടീശ്വരനായി ഡീപ്‌സീക് സിഇഒ

ലോകത്തിലെ ഏറ്റവും ധനികനായ എഐ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ പട്ടികയിൽ ഒന്നാമനായി ഡീപ്‌സീക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ലിയാങ് വെൻഫെങ് ഇടംപിടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തരംഗമായി മാറിയ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് പൂർത്തിയായതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 36 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എഐ രംഗത്തെ പ്രമുഖ കമ്പനികളായ ആന്ത്രോപിക്സിന്റെ ഡാരിയോ അമോഡെ, ഓപ്പൺഎഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് വെൻഫെങ് ഈ കുതിപ്പ് നടത്തിയത്.

പുതിയ ഫണ്ടിംഗ് ലഭിച്ചതോടെ ഒരൊറ്റ രാത്രികൊണ്ടാണ് വെൻഫെങ്ങിന്റെ ആസ്തി ഇരട്ടിയിലധികമായി വർദ്ധിച്ചതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് മുൻപ് ഏകദേശം 1.67 ലക്ഷം കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം, ഫണ്ടിംഗ് പൂർത്തിയായതോടെ ഏകദേശം 3.6 ലക്ഷം കോടി രൂപയായി കുതിച്ചുയരുകയായിരുന്നു. എഐ സാങ്കേതികവിദ്യയിലെ വമ്പൻമാരായ ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ സ്ഥാപകരെപ്പോലും മറികടന്നാണ് ലിയാങ് വെൻഫെങ്ങിന്റെ ഈ ചരിത്ര നേട്ടം എന്നത് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാൻജിയാങ്ങിൽ 1985 ലാണ് ലിയാങ് വെൻഫെങ് ജനിച്ചത്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷെജിയാങ് സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് മേഖലയിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സാമ്പത്തിക രംഗത്തെ ഈ മികച്ച പരിചയസമ്പത്താണ് പിന്നീട് എഐ സാങ്കേതികവിദ്യയിലേക്ക് തിരിയാനും ഡീപ്സീക് എന്ന വൻവിജയമായ സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സഹായകരമായത്.

Leave a Reply

Your email address will not be published. Required fields are marked *