Featured Spotlight

മഞ്ഞുരുകല്‍….. ‘വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും’; വി.ഡി.സതീശനെ സന്ദർശിച്ച് തുഷാർ

മുഖ്യമന്ത്രി വി.ഡി. സതീശനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സന്ദർശിച്ചു. സൗഹൃദത്തിന്റെ ഭാഗമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വി.ഡി. സതീശനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയുമായ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ അതൊന്നും എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക നിലപാടുകളല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയും വി.ഡി. സതീശനും തമ്മിൽ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ Read More…

Celebrity Featured

മന്ത്രിസഭാ സത്യപ്രതിജ്ഞയില്‍ ഏ​വരുടേയും ശ്രദ്ധനേടിയ മുഖം; വാസുകിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ, മന്ത്രിമാർക്ക് സത്യവാചകം അടങ്ങിയ ഫയൽ കൈമാറിയ ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ‘ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്ന പേരിലാണ് ചടങ്ങിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആരാണെന്നറിയാൻ പലരും ഗൂഗിളിൽ തിരഞ്ഞ ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥ, പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നാണ് കഴിഞ്ഞ ദിവസം ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. 2016-ൽ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ Read More…

Spotlight

സത്യപ്രതിജ്ഞ ചടങ്ങില്‍ റിനി ആൻ ജോർജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ റിനി ആൻ ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ റിനിക്ക് നേരെ കൂക്കിവിളി ഉയർത്തിയത്. നേരത്തെ ഒരു അഭിമുഖത്തിൽ റിനി ആൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് വി.ഡി. സതീശനുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് റിനി. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത സമയത്ത് ‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ Read More…

Featured Spotlight

വൈദ്യുതിയല്ല, ആരോഗ്യവും ഒപ്പം ദേവസ്വവും; കെ. മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ  ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.  മന്ത്രിമാരുടെ പട്ടികയിൽ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തിയതോടെ എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാൻ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മുരളീധരൻ, വകുപ്പ് മാറ്റിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു. ഇതോടെയാണ് പാർട്ടി അദ്ദേഹത്തെ അനുനയിപ്പിച്ചത്. Read More…

Spotlight

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്; ഉറപ്പ് നല്‍കി വി ഡി സതീശന്‍

രമേശ് ചെന്നിത്തലയും വി. ഡി. സതീശനും തമ്മിൽ നടത്തിയ ചർച്ച പൂർണ്ണമായ യോജിപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിലും, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാം എന്ന് വി. ഡി. സതീശൻ ഉറപ്പുനൽകി എന്ന് റിപ്പോര്‍ട്ടുകള്‍. അൻവർ സാദത്തിനെ മന്ത്രിസഭയിൽ എടുക്കണമെന്ന ആവശ്യം ചെന്നിത്തല വീണ്ടും ഉന്നയിച്ചു. ഈ കാര്യത്തിൽ മുസ്ലിം ലീഗുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് സതീശൻ വ്യക്തമാക്കിയത്. ലീഗ് ഇതിനോട് യോജിച്ചില്ലെങ്കിൽ ഐ. സി. ബാലകൃഷ്ണൻ, ടി. ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്നാണ് ചെന്നിത്തലയുടെ മറ്റൊരു Read More…

Featured Spotlight

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്നുതന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം , രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസിന്റെ മന്ത്രിപ്പട്ടിക ഇന്ന് തന്നെ തയ്യാറാകും. ഹൈക്കമാൻഡിന്റെ അംഗീകാരം വാങ്ങിയ ശേഷം പട്ടിക ഇന്ന് ഗവർണ്ണർക്ക് കൈമാറാനാണ് നീക്കം. നാളെ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കുകയായിരുന്നു. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് ഇപ്പോഴത്തെ ധാരണ. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. അതേസമയം, ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് പ്രത്യേക ക്യാബിനറ്റ് പദവി കൂടി നൽകാൻ സാധ്യതയില്ല. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനാണ് തീരുമാനം. നാളെ വൈകുന്നേരത്തോടെയാകും മന്ത്രിമാരുടെ Read More…

Featured Spotlight

ഭൂരിപക്ഷം MLA-മാർ ഒപ്പമുണ്ടായിട്ടും ചാണക്യനായ കെ.സി.ക്ക് പിഴച്ചത് എവിടെ? സതീശനെ അളന്നതിൽ പാളി ? ഘടകകക്ഷികളുടെ പിന്തുണ കിട്ടിയില്ല

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ കെ.സി. വേണുഗോപാലിന് കാലിടറിയത് എങ്ങനെയെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. പൊതുവികാരം, ഘടകകക്ഷികളുടെ നിലപാട്, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം എന്നിവയെല്ലാം വേണുഗോപാലിന് തിരിച്ചടിയായി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ കെ.സി. സ്വാഗതം ചെയ്‌തെങ്കിലും, രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച ദിവസം കൂടിയായിരുന്നു മെയ് 14. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തന്നെ തന്റെ വിശ്വസ്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.ക്ക് കഴിഞ്ഞിരുന്നു. ജയിച്ചുവന്ന Read More…

Featured Spotlight

‘അന്ന് എന്റെ പേര് വെട്ടി, കെ.സി. KSU പ്രസിഡന്റായി, ആ ഓര്‍മ ഒരിക്കലും ഞാന്‍ മറക്കുകില്ല; ചര്‍ച്ചയായി വി.ഡി സതീശന്റെ ഓര്‍മ്മക്കുറിപ്പ്

വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ. വലിയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സതീശൻ ഈ പദവിയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തുണ്ടായിരുന്നെങ്കിലും, കേരളത്തിലെ ജനവികാരം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് ഹൈക്കമാൻഡ് സതീശനെ തന്നെ ഈ ദൗത്യം ഏൽപ്പിച്ചത്. സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. വർഷങ്ങൾക്ക് മുൻപ് കെഎസ്‌യു പ്രവർത്തന കാലത്ത് വി.ഡി. സതീശന് ലഭിക്കേണ്ടിയിരുന്ന പ്രസിഡന്റ് Read More…

Spotlight

‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’; അഭിനന്ദനങ്ങളുമായി ഷാഫിയും ബല്‍റാമും വിഷ്ണുനാഥുമുള്‍പ്പെടെയുള്ളവര്‍

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനെ ആവേശത്തോടെയാണ് യുവ നേതാക്കൾ സ്വാഗതം ചെയ്തത്. ‘കേരളത്തിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യമന്ത്രിയായ സതീശന് അഭിവാദ്യങ്ങൾ’ എന്ന് ഷാഫി പറമ്പിൽ കുറിച്ചപ്പോൾ, കേരളം നേരത്തെ ആഗ്രഹിച്ച തീരുമാനത്തിന് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. ജനങ്ങളുടെ താല്പര്യം മാനിക്കാതെ ഒരു ജനാധിപത്യ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും, അഭൂതപൂർവ്വമായ ജനപിന്തുണയോടെ അധികാരത്തിലെത്തുന്ന സതീശന് എല്ലാ ആശംസകളും നേരുന്നതായും ബൽറാം കൂട്ടിച്ചേർത്തു. ‘വൈകി വന്നാലും ഏറ്റവും മികച്ചതായി എത്തും’ എന്നായിരുന്നു ഹൈബി ഈഡന്റെ Read More…