Crime

മുഖംമറച്ച് കൈവിലങ്ങുമായെത്തി പത്രിക നല്‍കി; പേരക്കുട്ടിയെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് സ്ഥാനാര്‍ഥി

പേരക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി ജയിലില്‍ നിന്നും പൊലീസ് കാവലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവ് ബന്ദു ആന്തേക്കറാണ് സര്‍ക്കാര്‍ ഓഫീസിലെത്തി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുഖം കറുത്ത തുണികൊണ്ട് മറച്ച്, കൈകൾ ബന്ധിച്ച നിലയിലായിരുന്നു വരവ്. പേരക്കുട്ടിയായ ആയുഷ് കോംകറിന്റെ കൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്തേക്കറിന് പുണെയിലെ പ്രത്യേക മക്കോക്ക കോടതി ഉപാധികളോടെ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്.  View this post on Instagram Read More…

Lifestyle

സഹോദരനോടെന്നപോലെ അഭ്യര്‍ഥിച്ചു; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീലേഖ

എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു.  വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്. മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് Read More…

Featured Health

40 കഴിഞ്ഞ സ്ത്രീയാണോ? ഈ ദൈനംദിന ശീലങ്ങൾ വൃക്കകളെ നിശബ്ദമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോക്ടർ

ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 85 കോടിയിലധികം ആളുകൾ വിവിധ തരം വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ വർദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റുകളുടെ അളവ് ക്രമീകരിക്കുക, ഹോർമോണുകൾ ഉത്പാദിപ്പിക്കുക എന്നിങ്ങനെ ശരീരത്തിലെ സുപ്രധാന ധർമ്മങ്ങളാണ് വൃക്കകൾ നിർവ്വഹിക്കുന്നത്. അതിനാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സയും ഫലപ്രാപ്തിയും Read More…

Featured Sports

“നർത്തകനെ പോലെ ചുവടുവച്ച് പന്താട്ടം,; സ്പിന്നറുടെ വിചിത്രമായ ബൗളിംഗ് ആക്ഷന്‍- വീഡിയോ

സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ബൗളിങ് ആക്ഷൻ വീഡിയോയാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ചാണ് ബാറ്റർക്ക് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൗളർ ശ്രമിക്കുന്നത്. ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ Read More…

Oddly News

എയർ ഇന്ത്യ 171 അപകടം ‘പൈലറ്റ് മനപ്പൂർവ്വം വരുത്തിവെച്ചത്’ എന്ന് റിപ്പോർട്ട് വരാൻ സാധ്യത; വിവാദ വെളിപ്പെടുത്തലുമായി ഗൗരവ് തനീജ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI 171 വിമാനാപകടവുമായി ബന്ധപ്പെട്ട് വിസ്ഫോടനാത്മകമായ അവകാശവാദവുമായി യൂട്യൂബറും മുൻ എയർ ഏഷ്യ പൈലറ്റുമായ ഗൗരവ് തനീജ . വിമാനത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടിൽ അപകടകാരണം പൈലറ്റ് മനപ്പൂർവ്വം വിമാനം ഇടിച്ചിറക്കിയതാണെന്ന് രേഖപ്പെടുത്തിയേക്കാം എന്നാണ് തനീജ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുന്നത്. ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ബാധിക്കാത്ത രീതിയിൽ റിപ്പോർട്ട് തയ്യാറാക്കാൻ വാഷിംഗ്ടണും ഡൽഹിയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ആരോപിച്ചു. “AI 171 അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റിന്റെ മേൽ കെട്ടിവെക്കും. Read More…

Featured Good News

സുന്ദര്‍ പിച്ചായിയോ നാദെല്ലയോ അല്ല, ഹുറുണ്‍ ഇന്ത്യ ധനികരുടെ പട്ടികയില്‍ ഒന്നാമത് ഈ സി.ഇ.ഒ

ന്യൂഡല്‍ഹി: ഏറ്റവും ധനികയായ ഇന്ത്യന്‍ പ്രഫഷണല്‍ മാനേജര്‍ എന്ന പദവി ജയശ്രീ ഉല്ലാളിന്. 50,170 കോടി രൂപയുടെ ആസ്തിയുമായാണ് അവര്‍ ഒന്നാമതെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ കമ്പനികളെ നയിക്കുന്ന സത്യ നാദെല്ല(മൈക്രോസോഫ്റ്റ് സി.ഇ.ഒ), സുന്ദര്‍ പിച്ചായ്(ഗൂഗിള്‍ സി.ഇ.ഒ.) എന്നിവരെയാണ് അവര്‍ പിന്നിലാക്കിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കമ്പനികളെ നയിച്ചിട്ടും, നാദെല്ലയോ പിച്ചായിയോ ഇന്ത്യന്‍ വംശജരായ നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ല. ജയശ്രീ അറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. മൈക്രോസോഫ്റ്റ് സി.ഇ.ഒയായ നാദെല്ല 9,770 കോടി Read More…

Featured Lifestyle

കണ്ണെടുക്കും മുമ്പേ മാഞ്ഞുപോയി! 2 സെക്കന്‍ഡിനുള്ളില്‍ 700 കി.മീ. വേഗം? ചൈനയുടെ അതിവേഗ ട്രെയിന്‍- വീഡിയോ

ബെയ്ജിങ്: 2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം ആര്‍ജിച്ച് ചൈനീസ് ട്രെയിന്‍. ചൈനയുടെ അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സൃഷ്ടിച്ചത് പുതിയ റെക്കോഡ്. കണ്ണെടുക്കും മുമ്പേ മാഞ്ഞുപോകുന്ന ട്രെയിന്‍ പരീക്ഷിച്ചത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരാണ്. ഒരു ടണ്‍ ഭാരവും വഹിച്ചാണു ട്രെയിന്‍ ഇത്രയും വേഗമാര്‍ജിച്ചത്. പ്രത്യേക മാഗ്‌ലെവ് ട്രാക്കിലാണു പരീക്ഷണം നടത്തിയത്. ഈ വേഗത കൈവരിച്ചതിന് ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതോടെ ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്ടിങ് Read More…

Featured Oddly News

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്തു, മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ച് ചൈനീസ് ഡോക്ടർ, ലോകത്തില്‍ ആദ്യം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയകളെ കുറിച്ചൊക്കെയുള്ള വാര്‍ത്തകള്‍ വളരെ കൗതുകകരമായി നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലില്‍ തുന്നിപ്പിടിപ്പിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിചേര്‍ക്കുകയും ചെയ്തു. മുറിഞ്ഞുപോയ ചെവി തലയില്‍ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താല്‍ക്കാലികമായി കാലില്‍ തുന്നിച്ചേര്‍ത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ Read More…

Crime

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി

കൊച്ചി: മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി. കൂനംതൈ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ മഹേഷ് മദ്യപിച്ച് വീട്ടിലെത്തി നീതുവിനെ ആക്രമിക്കുന്നതു പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ബന്ധുവീട്ടിലേക്ക് നീതു താമസം മാറിയിരുന്നു. എന്നാല്‍ പിന്നീട് നീതു ജോലി ചെയ്യുന്ന മുട്ടത്തെ സ്ഥലത്തെത്തി മഹഷ് മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇന്നു രാവിലെയും മഹേഷ് നീതുവിന്റെ ജോലിസ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനുശേഷം ജോലി കഴിഞ്ഞ് ബന്ധുവീട്ടിലേക്കു മടങ്ങാനായി നീതു ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴും മഹേഷ് പ്രശ്‌നമുണ്ടാക്കി. Read More…