Featured Good News

22 കാരന്‍ അച്ഛന്റെ റിക്ഷയെ വൈറലാക്കി; 87,000 ഫോളോവേഴ്സ്, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

പിതാവിന്റെ പഴയ റിക്ഷയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റി 22കാരന്‍. ഒരു ജോലിയും ചെറുതല്ലെന്ന് തെളിയിച്ചുകൊണ്ട് സുമിത് പ്രജാപതി എന്ന യുവാവ് ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സുമിത് തന്റെ ഇ-റിക്ഷയുടെ ഹാന്‍ഡില്‍ 80,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള കണ്ടന്റാക്കി മാറ്റി. ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു സ്വപ്നമെങ്കിലും വിധി സുമിതിനെ എത്തിച്ചത് റിക്ഷയുടെ ചക്രത്തിന് പിന്നിലായിരുന്നു. അത് പ്രജാപതിയുടെ ജീവിതത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. എന്നാല്‍ ഇതിന് വഴിവച്ചത് ഒരു ദുരന്തമായിരുന്നു . ഒരു രാത്രി, ജനറേറ്റര്‍ Read More…

Featured Travel

ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് റെയിൽവേ. എളുപ്പവും സൗകര്യപ്രദവും രാജ്യത്തുടനീളം മികച്ച കണക്റ്റിവിറ്റി നൽകുന്നതുമാണ് ട്രെയിന്‍ യാത്ര. ഇന്ത്യൻ ട്രെയിനുകളുടെ അവസാന കോച്ചിൽ ‘X’ ചിഹ്നം ഇടുന്നത് എന്തുകൊണ്ട്?ട്രെയിനിലെ അവസാനത്തെ കോച്ചിൽ കാണുന്ന “X” റെയിൽവേ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഒറ്റനോട്ടത്തിൽ ഇതൊരു ഡിസൈനോ ലളിതമായ ഒരു ചിഹ്നമോ ആയി തോന്നിയേക്കാം. ട്രെയിൻ പൂർണ്ണമായി കടന്നുപോയി എന്ന് ഉറപ്പാക്കുന്നു അവസാന കോച്ചിലെ “X” മാർക്കിന്റെ പ്രാഥമിക ലക്ഷ്യം, ട്രെയിനിലെ ഒരു കോച്ചുപോലും ഉപേക്ഷിക്കാതെ മുഴുവൻ Read More…

Featured Good News

സോളാര്‍ പാനലില്ല, ലോകത്തിലെ ഏറ്റവും വലിയ സോളാർ കിച്ചൺ ! ദിവസം 50,000 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നു

മൗണ്ട് അബുവിലെ ആരവല്ലി കുന്നുകളില്‍, ക്ഷേത്രങ്ങളുടെ താഴികക്കുടങ്ങളിലും വളഞ്ഞുപുളഞ്ഞ റോഡുകളിലും മരുഭൂമിയിലെ വെളിച്ചം പരക്കുന്നിടത്ത് ഒരു അസാധാരണ അടുക്കള നിശബ്ദമായി മൂളുന്നു. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ അടുക്കളയായ ബ്രഹ്മകുമാരികളുടെ ശാന്തിവന്‍ കോംപ്ലക്‌സില്‍, സൂര്യപ്രകാശത്തെ നീരാവിയാക്കി മാറ്റുന്നു, അതും സോളാര്‍ പാനലുകള്‍ ഉപയോഗിക്കാതെ! എല്ലാ ദിവസവും 50,000 പേര്‍ക്കുള്ള സസ്യാഹാര ഭക്ഷണമുണ്ടാക്കുന്നു. മറ്റ് ഇന്ധനങ്ങളില്ല, വൈദ്യുതിയില്ല, സൂര്യന്റെ സഹായം കൊണ്ടു മാത്രം. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള മൗണ്ട് അബുവിലെ ഈ വലിയ അടുക്കള ഗ്യാസോ വൈദ്യുതിയോ ഇല്ലാതെ Read More…

Featured The Origin Story

മരണം വെടിനിര്‍ത്തലിന് 60 സെക്കന്റുള്ളപ്പോള്‍! ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അവസാന സൈനികന്‍

ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 നവംബര്‍ 11 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പാരീസിന് വടക്കുള്ള കോമ്പീഗ്‌നെ ഉള്‍വനത്തില്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ ഒരു റെയില്‍വേ കമ്പാര്‍ട്ടമെന്റിനുള്ളില്‍ ഒത്തുകൂടി. നാല് വര്‍ഷത്തിലേറെ നീണ്ട നിരന്തര കൂട്ടക്കൊല അവസാനിപ്പിക്കുന്ന ഒന്നാം ലോകമഹായുദ്ധ വെടിനിര്‍ത്തല്‍ രേഖയില്‍ ഒപ്പിടാനായിരുന്നു ആ കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കിടെ ജര്‍മ്മന്‍ പ്രതിനിധികള്‍ അടിയന്തര വെടിനിര്‍ത്തലിന് അപേക്ഷിച്ചപ്പോള്‍, ഫ്രഞ്ച് കമാന്‍ഡര്‍-ഇന്‍-ചീഫ് മാര്‍ഷല്‍ ഫെര്‍ഡിനാന്‍ഡ് ഫോച്ച് വിസമ്മതിച്ചു. ‘പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസത്തിലെ പതിനൊന്നാം മണിക്കൂര്‍’ വരെ, യുദ്ധം തുടരണമെന്ന് Read More…

Featured Health

കോവിഡ് പുരുഷബീജത്തിൽ മാറ്റങ്ങൾ വരുത്തും, ഭാവി തലമുറയിൽ ഉത്കണ്ഠാ സാധ്യത വർദ്ധിപ്പിക്കും? പഠനം

ന്യൂഡൽഹി: കോവിഡ്-19 അണുബാധ തലച്ചോറിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും, പുരുഷന്മാരിലെ SARS-CoV-2 (കോവിഡ്) അണുബാധ ബീജത്തിൽ മാറ്റങ്ങൾ വരുത്തുകയും, അതുവഴി ഉണ്ടാകുന്ന കുട്ടികളുടെ മസ്തിഷ്ക വികസനത്തെയും പെരുമാറ്റത്തെയും മാറ്റിമറിക്കുകയും, ഭാവിയിൽ ഉത്കണ്ഠ (anxiety) ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മൃഗങ്ങളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ (Nature Communications) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ, കോവിഡിന് ഭാവി തലമുറകളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് കാണിക്കുന്നു. സന്താനോൽപ്പാദനത്തിന് മുൻപ് മോശം ഭക്ഷണക്രമം Read More…

Featured Good News

പാതിരാത്രി ട്രെയിനിൽ യുവതിക്ക് പ്രസവവേദന, വീഡിയോകോളിൽ ഡോക്ടറെ വിളിച്ച് രക്ഷകനായി യുവാവ്, ‘യഥാർത്ഥ ഹീറോ’

മുംബൈ: ധൈര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയസ്‌പർശിയായ പ്രവർത്തിയുമായി മുംബൈയിലെ ഈ യുവാവ്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായെത്തുകയായിരുന്നു അപരിചിതനായ യുവാവ്. ഒരു ലേഡി ഡോക്ടർ യുവാവിന് ഫോണിൽ നിർദേശങ്ങൾ നൽകി സഹായിച്ചു. വ്യാഴാഴ്ച പുലർച്ചെ രാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ ഈ അവിശ്വസനീയമായ നിമിഷം, സംഭവത്തിന് ദൃക്‌സാക്ഷിയായ സംഗീതജ്ഞൻ മഞ്ജീത് ധില്ലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. പുലർച്ചെ ഒരു മണിയോടെ ട്രെയിനിൽ യാത്ര ചെയ്യവെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. യുവതിയുടെ നില ഗുരുതരമായപ്പോൾ Read More…

Featured Sports

ടി20 യുടെ ആവേശവും ടെസ്റ്റിന്റെ ക്ഷമയും സമ്മേളിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ വരുന്നു ; രണ്ടിന്നിംഗ്‌സുകളുള്ള ട്വന്റി20 മാച്ച്

കാലികമായി ക്രിക്കറ്റില്‍ അനേകം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്വന്റി 20 വന്നതും ടെസ്റ്റ് ക്രിക്കറ്റ് ലോകചാംപ്യന്‍ഷിപ്പാക്കി മാറ്റിയതും ഏകദിനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ഗെയിം കൂടുതല്‍ ജനകീയമാക്കാന്‍ സഹായകരമായി. ക്രിക്കറ്റില്‍ ഒരു പുതിയരൂപം കൂടി വരുന്നതാണ് ഏറ്റവും വലിയ പുതുമ. ടി20 യെയും ടെസ്റ്റ് മാച്ചും ഒരുമിപ്പിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ യാണ് പുതിയതായി വരാന്‍ പോകുന്നത്. പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രപരമായ ആഴവും ടി20യുടെ വേഗതയേറിയ ആവേശവും സംയോജിപ്പിച്ച്, ടെസ്റ്റ് ട്വന്റിയില്‍ ഓരോ ടീമും 20 ഓവറിന്റെ രണ്ട് Read More…

Featured Good News

ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല എവിടെയാണെന്നറിയാമോ? ഒരു ലക്ഷം പുസ്തകങ്ങള്‍ !

പുസ്തകശാല എന്തായിരിക്കണം എന്നതിനെ ഷെന്‍സെന്‍ ഇപ്പോള്‍ പുനര്‍നിര്‍വ ചിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലയായ ‘ദി ഐസ് ഓഫ് ദി GBA’ 2025 സെപ്റ്റംബര്‍ 26-ന് ചൈനയിലെ ഷെന്‍സെനിലെ ബാവോ’ആന്‍ ജില്ലയില്‍ തുറന്നു. ഇത് ഏകദേശം 18 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള, അമ്പരപ്പിക്കുന്ന 131,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. 100,000 പുസ്തകങ്ങളും, ആകര്‍ഷകമായ പ്രദര്‍ശനങ്ങളും, എല്ലാ പ്രായക്കാര്‍ക്കുമുള്ള സാംസ്‌കാരിക ആകര്‍ഷണങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല സന്ദര്‍ശിക്കാനായി ഷെന്‍സെനിലേക്ക് പോകാനാകും. ഇത് വെറും ഷെല്‍ഫുകളും പുസ്തകങ്ങളും മാത്രമല്ല. Read More…

Featured Oddly News Wild Nature

136 ദിവസം ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല ; പ്രദേശം മുഴുവന്‍ ഇരുട്ടിലാകും, ചൂട് മൈനസ് 40 ഡിഗ്രി

സൂര്യപ്രകാശം ലഭിക്കാതെ നാലുമാസങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് കാനഡയുടെ അലര്‍ട്ട് ബേസ്. കനേഡിയന്‍ ആര്‍ട്ടിക്കില്‍, ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലമാണ് അലേര്‍ട്ട് . എല്ലെസ്മിയര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അലേര്‍ട്ട്, ഭൂമിയിലെ ഏറ്റവും കഠിനവും തീവ്രവുമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ട ശാസ്ത്രീയ താവളമാണ്. 136 ദിവസമാണ് ഇവിടെ സൂര്യപ്രകാശം കിട്ടാത്ത ധ്രുവരാത്രി അനുഭവേദ്യമാകുന്നത്. 136 ദിവസം സൂര്യന്‍ ചക്രവാളത്തിന് മുകളില്‍ ഉദിക്കാത്ത ഈ കാലഘട്ടം പ്രദേശത്തെ Read More…