Celebrity Featured

ബിടിഎസ് താരം ജിന്നും നടി ഷിൻ സെ-ക്യുങ്ങും പ്രണയത്തിലാണോ? ചിത്രങ്ങൾ വൈറലാകുന്നു!

ലോകപ്രശസ്ത കൊറിയൻ ബാൻഡ് ആയ ബി.ടി.എസ് (BTS) അംഗങ്ങളെ അറിയാത്ത സംഗീതപ്രേമികൾ ചുരുക്കമാണ്. ബി.ടി.എസ് അംഗങ്ങളിൽ പലരെയും കുറിച്ച് നേരത്തെയും പ്രണയവാർത്തകൾ വന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നൊക്കെ എപ്പോഴും മാറിനിന്നിരുന്ന ആളായിരുന്നു ജിൻ . എന്നാൽ ഇപ്പോൾ ജിന്നും പ്രശസ്ത കൊറിയൻ നടിയും ഗായികയുമായ ഷിൻ സെ-ക്യുങ്ങും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. കൊറിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘നേറ്റ് പാൻ’ വഴിയാണ് ഇരുവരും Read More…

Health

കഷണ്ടിക്ക് മരുന്നുണ്ട് ! മുടി വളർച്ചയ്ക്ക് പുതിയ പ്രതീക്ഷയുമായി അത്ഭുത മരുന്ന് എത്തുന്നു!

മുടി കൊഴിച്ചിൽ തടയാമെന്ന വാഗ്ദാനവുമായി വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, വൈദ്യശാസ്ത്രം അംഗീകരിച്ച ചുരുക്കം ചില മരുന്നുകളിൽ ഒന്നാണ് ‘ഫിനാസ്റ്ററൈഡ്’ . പുരുഷന്മാരിലെ കഷണ്ടി തടയുന്നതിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ചികിത്സിക്കുന്നതിനുമായി 1997-ൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച ഒരു കുറിപ്പടി മരുന്നാണിത്. പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാനും ചിലരിൽ മുടി വീണ്ടും വളരാനും ഈ മരുന്ന് സഹായിക്കുന്നു. എന്നാൽ മരുന്ന് കഴിക്കുന്നത് നിർത്തിയാൽ മുടി കൊഴിച്ചിൽ വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ Read More…

Oddly News

80 ലക്ഷം ശമ്പളം, പക്ഷേ പകുതി തുകയേ തരൂ, ബാക്കി ‘തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്’; വിചിത്ര പാക്കേജുമായി ആഫ്രിക്കൻ കമ്പനി!

ആഫ്രിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി ഐഐഎം കൊൽക്കത്തയിലെ വിദ്യാർത്ഥികൾക്ക് നൽകിയ വിചിത്രമായ തൊഴിൽ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിവർഷം 80 ലക്ഷം രൂപയുടെ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തതെങ്കിലും അതിൽ പകുതി തുകയും ‘കിഡ്‌നാപ്പിംഗ് ഇൻഷുറൻസിനായി’ (തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്) മാറ്റിവെച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. പ്രശസ്ത പോഡ്കാസ്റ്റർ കുശാൽ ലോധയാണ് സംരംഭകനായ അമൻ ദത്തർവാളുമായുള്ള സംഭാഷണത്തിനിടെ ഈ സംഭവം വെളിപ്പെടുത്തിയത്. കമ്പനി വാഗ്ദാനം ചെയ്ത 80 ലക്ഷത്തിൽ 40 ലക്ഷം രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. Read More…

Featured Oddly News

ലോകം യുദ്ധമുനയില്‍; ഹിറ്റ്‌ലർക്ക് ഗാന്ധിജി അയച്ച കത്ത് വീണ്ടും ചർച്ചയാകുന്നു!

ലോകത്ത് യുദ്ധഭീഷണിയും രാഷ്ട്രീയ പ്രതിസന്ധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 1839-ൽ മഹാത്മാഗാന്ധി അഡോൾഫ് ഹിറ്റ്‌ലർക്ക് എഴുതിയ ചരിത്രപ്രധാനമായ കത്ത് വീണ്ടും ചർച്ചയാകുന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപാണ് ഗാന്ധിജി ഈ കത്തയച്ചത്. അക്കാലത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലറെ ‘പ്രിയ സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. അഹിംസയിലൂന്നിയ ഗാന്ധിയൻ ആശയങ്ങൾ ആ കത്തിന്റെ വരികളിൽ ഉടനീളം പ്രകടമായിരുന്നു. 1939 ജൂലൈ 23-നാണ് ഈ കത്തെഴുതിയത്. മാനവികതയുടെ നന്മയ്ക്ക് വേണ്ടി താൻ കടമ നിർവ്വഹിക്കുകയാണെന്ന് Read More…

Oddly News

ട്രംപിന്റെ ഭീഷണിക്കു മുന്നിൽ പതറില്ല, ഇറാൻ ആണവനിലത്തിനു മുന്നില്‍ വീണ വായിച്ച് അലി ഖംസാരി- വേറിട്ട പ്രതിഷേധം തരംഗമാകുന്നു- വീഡിയോ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ പ്രധാന ഊർജ്ജ നിലയത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇറാനിയൻ കലാകാരനായ അലി ഘംസാരി. ഡൊണാൾഡ് ട്രംപ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിൽ തന്റെ പരമ്പരാഗത സംഗീതോപകരണമായ ‘താർ’ (taar) വായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. യുദ്ധഭീഷണികൾക്കിടയിൽ സമാധാനത്തിന് വേണ്ടിയുള്ള ഒരു അഭ്യർത്ഥനയായാണ് അദ്ദേഹം ഈ സംഗീത പ്രകടനത്തെ കാണുന്നത്. “ഞാനിപ്പോൾ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിലാണ്. ആക്രമിക്കപ്പെടുമെന്ന് ഭീഷണി നിലനിൽക്കുന്ന ഒരിടമായതുകൊണ്ട് Read More…

Featured Sports

‘എന്റെ പിള്ളേരുടെ വെള്ളമെടുക്കുന്നോ? പട്ടീദാറിന്റെ വെള്ളക്കുപ്പി എടുത്ത അമ്പയറോട് കലിച്ച് ദിനേശ് കാർത്തിക്- വീഡിയോ

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ വിചിത്രമായ ഒരു സംഭവം അരങ്ങേറി. ആർസിബി നായകനായ രജത് പാട്ടിദാറിന്റെ വാട്ടർ ബോട്ടിൽ അബദ്ധത്തിൽ എടുത്ത അമ്പയർക്കെതിരെ ടീം മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാർത്തിക് രോഷാകുലനായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെയാണ് ഈ സംഭവം നടന്നത്. ബാറ്റിംഗിലായിരുന്ന പാട്ടിദാറും പടിക്കലും വെള്ളം കുടിക്കുന്നതിനിടെയാണ് അമ്പയർമാരിൽ ഒരാൾ താരങ്ങൾക്കായി വെച്ചിരുന്ന ബോട്ടിൽ അബദ്ധത്തിൽ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട പാട്ടിദാർ ഉടൻ തന്നെ Read More…

Health

എന്തിനാണ് ഹോട്ടലുകളിൽ ഭക്ഷണം കഴിഞ്ഞാൽ പെരുംജീരകം നൽകുന്നത്? കാരണമിതാ!

ഇന്ത്യൻ വീടുകളിൽ പണ്ടുകാലം മുതലേ ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്ന ശീലം നിലവിലുണ്ട്. വെറുമൊരു വായ്നാറ്റം മാറ്റാനുള്ള ഉപാധി എന്നതിലുപരി, ദഹനപ്രക്രിയയെ സഹായിക്കുന്ന നിരവധി ഔഷധഗുണങ്ങൾ ഈ വിത്തുകൾക്കുണ്ടെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ശീലമാക്കുന്നത് ദഹനം സുഗമമാക്കാനും വയർ വീർക്കുന്ന അവസ്ഥ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പെരുംജീരകം കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമതായി, ഇതില അടങ്ങിയിരിക്കുന്ന അനെത്തോൾ (anethole) പോലുള്ള ഘടകങ്ങൾ കനത്ത ഭക്ഷണത്തിന് Read More…

Featured Health

മദ്യപിക്കുമ്പോൾ ഈ കാര്യങ്ങൾ ഒഴിവാക്കാം; ആഘാതം കുറയ്ക്കാൻ ക്യാൻസർ സ്പെഷ്യലിസ്റ്റ്റ്റിന്റെ 5 നിർദ്ദേശങ്ങൾ

വാരാന്ത്യങ്ങളിൽ പാർട്ടികൾ ആഘോഷമാക്കുമ്പോൾ മദ്യം ഒഴിവാക്കാൻ കഴിയാത്തവർക്കായി ഗുരുഗ്രാമിലെ പ്രമുഖ ക്യാൻസർ വിദഗ്ധയായ ഡോ. വർതിക വിശ്വാനി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു. മദ്യം ശരീരത്തിന് ഒട്ടും സുരക്ഷിതമല്ലെങ്കിലും, അത് ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ഒന്നാമതായി, കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി മദ്യം കഴിക്കുന്ന രീതി (Binge drinking) ഒഴിവാക്കണം. ഇത് കരളിനെ ദോഷകരമായി ബാധിക്കുകയും ശരീരത്തിൽ ‘അസറ്റാൽഡിഹൈഡ്’ എന്ന വിഷാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…

Featured Healthy Food

തണ്ണിമത്തന്റെ തൊലി ഇനി കളയരുത്! ഹൃദയാരോഗ്യത്തിന് ഇതിലും മികച്ച മറ്റൊരു ഔഷധമില്ല

വേനൽക്കാലത്തെ ഉറ്റ സുഹൃത്തായ തണ്ണിമത്തൻ അതിന്റെ മധുരവും കുളിർമയും കൊണ്ട് ഏവർക്കും പ്രിയപ്പെട്ടതാണ്. വിറ്റാമിൻ എ, സി എന്നിവയ്ക്കും ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റിനും മികച്ച സ്രോതസ്സായ തണ്ണിമത്തന്റെ ചുവന്ന ഭാഗം കഴിച്ച് ബാക്കി വരുന്ന തൊലി നമ്മൾ സാധാരണയായി എറിഞ്ഞുകളയാറാണ് പതിവ്. എന്നാൽ ഈ ഭാഗം കളയരുത് എന്നാണ് പ്രശസ്ത പോഷകാഹാര വിദഗ്ധ ലൗനീത് ബത്ര നിർദ്ദേശിക്കുന്നത്. നമ്മൾ അവഗണിക്കുന്ന ഈ വെള്ള നിറത്തിലുള്ള ഭാഗം യഥാർത്ഥത്തിൽ ആരോഗ്യഗുണങ്ങളുടെ കലവറയാണെന്ന് അവർ വ്യക്തമാക്കുന്നു. തണ്ണിമത്തന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന Read More…