Crime

‘നീ ‘ലൈംഗിക എന്റെ അടിമയാണ്, പൂർണ്ണനഗ്നയായി വന്ന് തന്നെ നിർബന്ധിച്ചു’ ലോർണക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

ജെപി മോർഗൻ ചേസ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായ ചിരായു റാണ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും കോടതിയെ സമീപിച്ചു. തന്നെ ഒരു ‘ലൈംഗിക അടിമ’യെപ്പോലെ ലോർണ ദുരുപയോഗം ചെയ്തു എന്നാണ് റാണയുടെ പരാതി. കഴിഞ്ഞ ആഴ്ച പിൻവലിച്ച കേസ്, പുതിയ സാക്ഷിമൊഴികളുമായാണ് തിങ്കളാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ വീണ്ടും ഫയൽ ചെയ്തത്.

ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് മദ്യലഹരിയിലായിരുന്ന ലോർണ ഹജ്‌ദിനി മോശമായി പെരുമാറുന്നത് കണ്ടതായി റാണയുടെ ഒരു കുടുംബ സുഹൃത്ത് സാക്ഷ്യപ്പെടുത്തി. പൂർണ്ണനഗ്നയായി വന്ന ലോർണ തന്നെ നിർബന്ധിച്ചതായും, റാണ തന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടതായും ഇയാൾ പറഞ്ഞു. മറ്റൊരു സാക്ഷിയുടെ മൊഴിപ്രകാരം, 2024 സെപ്റ്റംബറിൽ “നീ എന്റെ അടിമയാണ്” (I own you Brownie) എന്ന് റാണയോട് ലോർണ പറയുന്നത് കേട്ടതായും പരാതിയിൽ പറയുന്നു.

ആരോപണങ്ങൾ നിഷേധിച്ച് ലോർണയും ബാങ്കും

ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ലോർണ ഹജ്‌ദിനിയുടെ അഭിഭാഷകർ പറഞ്ഞു. പരാതിക്കാരൻ പറയുന്ന സ്ഥലത്ത് താൻ പോയിട്ടില്ലെന്നും ഒരു തരത്തിലുള്ള മോശം പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും, പരാതിക്കാരൻ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ജെപി മോർഗൻ വക്താവ് അറിയിച്ചു.

കേസിന്റെ പശ്ചാത്തലം

2024-ൽ ഇവർ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതലാണ് പീഡനം തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഓഫീസിൽ വെച്ച് മോശമായി പെരുമാറുകയും, റാണയുടെ ഭാര്യയെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ഒരിക്കൽ റാണയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയ ലോർണ, അദ്ദേഹത്തെ നിർബന്ധിച്ച് ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടുത്തിയെന്നും റാണ പരാതിപ്പെടുന്നു. ലൈംഗികമായി കീഴ്പ്പെടുത്താൻ തനിക്ക് ബലമായി മയക്കുമരുന്നുകൾ നൽകിയതായി ലോർണ സമ്മതിച്ചതായും റാണയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. 2021-ലാണ് സുധാ റെഡ്ഡി ആദ്യമായി മെറ്റ് ഗാലയിൽ പങ്കെടുത്തത്.