മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ വിഷം ഉള്ളിൽ ചെന്നതാണെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം വേളയിൽ ഇവരുടെ ആന്തരികാവയവങ്ങളിൽ കണ്ട പച്ചനിറമാണ് കേസിൽ വലിയൊരു വഴിത്തിരിവായത്. ഭക്ഷണത്തിൽ അബദ്ധത്തിൽ വിഷം കലർന്നതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അബ്ദുള്ള ഡൊക്കാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവർ മുംബൈയിലെ വീട്ടിൽ Read More…
കോപ്പിയടി തടഞ്ഞു; പ്രഫസറുടെ മുഖത്തടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സിസിടിവി ദൃശ്യങ്ങൾ വൈറൽ
ബംഗളുരു: കോപ്പി അടിക്കുന്നതു തടഞ്ഞതിന്റെ പേരില്‍ ഇന്‍വിജിലേറ്ററായ പ്രഫസറെ ക്രൂരമായി മര്‍ദിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി! സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളുമുണ്ടായിട്ടും വിദ്യാര്‍ഥിക്കെതിരേ പോലീസില്‍ പരാതി നല്‍കാതെ അധ്യാപകന്‍. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലെ ഡോ. മലകറെഡ്ഡി ഹോമിയോപ്പതിക് കോളജില്‍ നടന്ന ഇന്റേണല്‍ പരീക്ഷയിലാണ് സംഭവം. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക പരീക്ഷയ്ക്കിടെ നടന്ന സംഭവം ഹാളിലെ സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞു. ഷഹബാസ് എന്ന വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ എഴുതാന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയതും അസി. പ്രൊഫസര്‍ Read More…
ബെവ്കോയില്‍ ‘നോട്ടുനിരോധനം’; പണം കൊടുത്താല്‍ മദ്യം കിട്ടില്ല, 15 മുതല്‍ ഈ പരിഷ്കാരം !
പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ ബവ്കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമാണെന്ന് ബവ്കോ വിശദീകരിക്കുന്നു. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്കസാധ്യത വർധിക്കുമെന്നാണ് Read More…
സുഹൃത്തിനെ അടിച്ചു വീഴ്ത്തി കൂടെയുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്തു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. പ്രതികളെ പിടികൂന്നതിനായി Read More…
സ്തനഭംഗിക്ക് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; ശിക്ഷ നൽകാൻ ഉത്തരകൊറിയ, ഡോക്ടറും കുടുങ്ങും !
പ്യോങ്യാങ് ∙ സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടി വരും. ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്താൻ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്. അടുത്തിടെ സ്തന സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ Read More…
ബലാത്സംഗക്കേസ്: ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ കഴിഞ്ഞയാള്‍ക്ക് 25 ലക്ഷം നഷ്‌ടപരിഹാരം
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ശിക്ഷാകാലാവധി കഴിഞ്ഞും വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവ്.ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ഏഴു വര്‍ഷമായിരുന്നു തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞും നാലു വര്‍ഷവും ഏഴു മാസവും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വന്നതായി ജസ്‌റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്‌റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നു കോടതി പറഞ്ഞു. പ്രതി എട്ടു വര്‍ഷം അധികതടവ് അനുഭവിച്ചെന്നാണ് Read More…
പ്രണയം, ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യം; വിവാഹിതനായ പുരുഷന്റെ പുറകെനടന്ന യുവതിയെ വിലക്കി കോടതി
വിവാഹിതനായ പുരുഷനോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്ത യുവതിക്ക് സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി ഡല്‍ഹി കോടതി. പരാതിക്കാരന്റെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ നേരിട്ടോ ടെലിഫോണ്‍, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ല്‍ ഒരു ആശ്രമത്തില്‍വച്ചാണ് പരാതിക്കാരനും യുവതിയും പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. Read More…
സ്ത്രീയെ കൈവെള്ളയില്‍ നിര്‍ത്തിയ ഗണേശവിഗ്രഹം; ശില്‍പ്പിയെ കയ്യേറ്റം ചെയ്ത് ബജ്‌റംഗദള്‍, കേസെടുത്ത് പോലീസ്
ഉണ്ടാക്കിവെച്ച ഗണേശവിഗ്രഹം മതവികാരം വ്രണപ്പെടുത്തിയതായി ആരോപിച്ച് ഇന്‍ഡോറില്‍ വന്‍ വിവാദം. ബംഗാളി കലാകാരന്മാര്‍ ചെയ്ത വിഗ്രഹം അനാദരവായി കണക്കാക്കണമെന്ന് ആക്ഷേപിച്ച് ഞായറാഴ്ച ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഒരു ശില്‍പ്പ നിര്‍മ്മാണകേന്ദ്രത്തില്‍ അതിക്രമിച്ചുകയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തില്‍ ‘ആക്ഷേപകരവും ആധുനികവുമായ’ രീതിയില്‍ ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുവെന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റവും കയ്യേറ്റവും. മൂന്ന് ശില്‍പ്പികളുടെ മുഖത്ത് പ്രതിഷേധക്കാര്‍ കരിവാരി തേയ്ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രോഷാകുലരായ പ്രവര്‍ത്തകര്‍ ചന്ദ്രനാഥ് പാല്‍, രത്തന്‍ലാല്‍ പാല്‍, രാജു പാല്‍ എന്നീ കരകൗശല വിദഗ്ധരുടെ Read More…
‘അതുല്യയെ ക്രൂരമായി പീഡിപ്പിച്ചു, തെളിവായി ചിത്രങ്ങളും വീഡിയോകളും’; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്
കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊലപാതക കുറ്റം ചുമത്തി അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതുല്യ ഒരുവര്‍ഷമായി ഷാര്‍ജയിലായിരുന്നു. ഇന്നലെ ഒരു സ്‌ഥാപനത്തില്‍ പുതുതായി ജോലിയില്‍പ്രവേശിക്കേണ്ടതായിരുന്നു. ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് Read More…













