Crime

മൂത്രമൊഴിക്കാനായി കടയില്‍ നിന്നും പുറത്തിറങ്ങി. ഉടമയ്ക്ക് നഷ്ടമായത് 7 ലക്ഷം; എല്ലാം കണ്ട് സിസിടിവി

ഛത്തർപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരു കടയുടമ ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ തക്കത്തിന്, പട്ടാപ്പകൽ കടയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് 7 ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്. കടയിലേക്ക് മോഷ്ടാവ് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന് ഇയാൾ കടയിലുണ്ടായിരുന്ന പണം മുഴുവൻ വാരിയെടുത്ത് പണമുണ്ടായിരുന്ന ബാഗുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. Read More…

Crime

30 വര്‍ഷം മുമ്പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി; 72കാരന്റെ വധശിക്ഷ ഫ്‌ളോറിഡ നടപ്പാക്കി

ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് 72 വയസ്സുള്ള കൊലപാതകിയായ സാമുവല്‍ ലീ സ്മിത്തേഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റാര്‍ക്കിനടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ സ്മിത്തേഴ്‌സിന് മാരകമായ കുത്തിവയ്പ്പ് നല്‍കി. ക്രിസ്റ്റി കോവനെയും ഡെനിസ് റോച്ചിനെയുമാണ് സാമുവല്‍ ലീ ക്രൂരമായി കൊലപ്പെടുത്തിയത്. 1996 മെയ് മാസത്തില്‍ കഠിനമായി മര്‍ദിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്ത മൃതദേഹങ്ങള്‍ ഒരു കുളത്തില്‍ ഉപേക്ഷിച്ചു. ഈ വര്‍ഷം ഫ്ലോറിഡയില്‍ നടപ്പാക്കിയ 14-ാമത്തെ Read More…

Crime

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാൾ കൂടെ, മൂന്നാം നാൾ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, വധു പിടിയിൽ

ഗുരുഗ്രാം∙ കുടുംബത്തോടെ വിവാഹത്തട്ടിപ്പിലേർപ്പെട്ട സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാൻ പൊലീസ്. കാജൽ എന്ന യുവതിയെയാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി ഒളിവിലായിരുന്നു ഇവർ. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.  കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കൾക്ക് ഇയാൾ തന്റെ പെൺമക്കളെ Read More…

Crime

ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേന ജോലി വാഗ്ദാനം; ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ 22.97 ലക്ഷം തട്ടിയ യുവതി അറസ്‌റ്റില്‍

ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 22.97 ലക്ഷം രൂപ തട്ടിയെ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ സ്വദേശിനിയായ അനിതാ മുരളീധരനാ (44) ണ്‌ അറസ്‌റ്റിലായത്‌. ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേനയാണ്‌ ഇവര്‍ പരാതിക്കാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്‌. തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌. കഴിഞ്ഞ ജനുവരിയില്‍ പ്രതി, പരാതിക്കാരിയെ ബന്ധപ്പെടുകയും ജര്‍മ്മനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ ഓഗസ്‌റ്റ്‌ Read More…

Crime

അധ്യാപികയെ രാസലഹരി നല്‍കി ബോധരഹിതയാക്കി മാനഭംഗം; യുവാക്കള്‍ അറസ്‌റ്റില്‍

കളമശേരി: രാസലഹരി നല്‍കി ബോധരഹിതയാക്കി കൂട്ടമാനഭംഗത്തിന്‌ ഇരയാക്കിയെന്ന അധ്യാപികയായ യുവതിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം പുത്തന്‍പറമ്പില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത്‌ വീട്ടില്‍ ഫിറോസ്‌ (28) എന്നിവരാണ്‌ കളമശേരി പോലീസിന്റെ പിടിയിലായത്‌. മലപ്പുറം സ്വദേശിനിയാണ്‌ കഴിഞ്ഞ 13നു രാത്രി കളമശേരി പോലീസില്‍ പരാതി നല്‍കിയത്‌. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കോളജ്‌ അധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണു പരിചയപ്പെട്ടത്‌. പ്രതികള്‍ Read More…

Crime

നോട്ടെണ്ണി തീര്‍ക്കാനാകാതെ സിബിഐ! കോടികള്‍ കൈക്കൂലി വാങ്ങിയ ഡിഐജി പിടിയില്‍

കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചാബില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റോപ്പർ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) ഹര്‍ചരണ്‍ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. അറസ്റ്റിനുശേഷം, ഡിഐജി ഭുള്ളറുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ, അദ്ദേഹത്തിന്റെ ഓഫീസ്, വസതി, മറ്റൊരു സ്ഥലം എന്നിവയുൾപ്പെടെ, കേന്ദ്ര ഏജൻസി പരിശോധന ആരംഭിച്ചു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, Read More…

Crime

ദുര്‍ഗാപുരില്‍ മെഡി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌ ഒരാള്‍ മാത്രം? കാമുകനും സംശയമുനയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വഴിത്തിരിവ്‌. ഒരാള്‍ മാത്രമാണ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ക്യാംപസിനു സമീപം കാമുകനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്‌ച രാത്രി പുറത്തിറങ്ങിയപ്പോഴാണ്‌ ഒഡീഷ സ്വദേശിയായ വിദ്യാര്‍ഥിനി പീഡനത്തിന്‌ ഇരയായത്‌.കോളജ്‌ ഗേറ്റിനു സമീപത്തുവച്ച്‌ അജ്‌ഞാതസംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരിയാക്കി. പെണ്‍കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഇതിനിടെ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്‌. 6 പേരെയാണ്‌ കേസില്‍ അറസ്‌റ്റു ചെയ്‌തത്‌. മൊഴികളില്‍ Read More…

Crime

വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ‘രഹസ്യകാമുകന്‍’ അറസ്‌റ്റില്‍

ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ്‌ സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ്‌ സുഹൈല്‍ദേവ്‌ എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ്‌ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ്‌ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. Read More…

Crime

തൂക്കിക്കൊലയ്‌ക്ക് പകരം കുത്തിവയ്‌പ്പ്; കാലത്തിനനുസരിച്ച്‌ മാറുന്നില്ല, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: തൂക്കിക്കൊലയ്‌ക്കു പകരം മരുന്നു കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം. കാലത്തിന്‌ അനുസരിച്ച്‌ മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്ന്‌ ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്‌ മേത്ത എന്നിവരടങ്ങിയ ബെഞ്ച്‌ വിമര്‍ശിച്ചു. തൂക്കിക്കൊല്ലുന്നത്‌ വളരെ പഴയ നടപടിക്രമമാണ്‌. കാലത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മാറി. അതിനനുസരിച്ചു പരിണമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്കു പകരം മാരകമായ കുത്തിവയ്‌പ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത്‌ കുറ്റവാളികള്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ള Read More…