Crime

ഭയാനകമായ പ്രവൃത്തി, എന്നാല്‍ മൃതദേഹവുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

റാഞ്ചി: മൃതദേഹവുമായുള്ള ലൈംഗികബന്ധം ഏറ്റവും ഭയാനകമായ പ്രവൃത്തികളിലൊന്നാണെങ്കിലും ബലാത്സംഗമല്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ബലാത്സംഗം ചെയ്തതിനെതിരേ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി ശരിവച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ നീലു നാഗേഷ് എന്നയാളെ മറ്റു കുറ്റങ്ങള്‍ക്കു ശിക്ഷിച്ചെങ്കിലും ബലാത്സംഗക്കുറ്റത്തില്‍നിന്ന് വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇതാണ് ഹൈക്കോടതി ശരിവച്ചത്. മൃതദേഹം ബലാത്സംഗം ചെയ്തത് ഒരാള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നതില്‍വച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിലൊന്നാണ് എന്നതില്‍ സംശയമില്ലെന്ന് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ Read More…

Crime

ട്രെയിനില്‍ യുവതിയുടെ വസ്ത്രത്തിന് തീ പിടിപ്പിച്ചു; കത്തിയെരിയുന്നത് പ്ലാറ്റ്ഫോമില്‍ ഇരുന്ന് കണ്ടുരസിച്ചു…!

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതി ഡീന്‍ മോസസ് അറസ്റ്റിലായി. യുവതിയുള്ള ട്രെയിന്‍കാറിന് തീയിടുകയും യുവതി പൊള്ളലേറ്റ് മരിക്കുന്നത് നോക്കി നില്‍ക്കുകയും ചെയ്തതായിട്ടാണ് ആരോപണം. ‘ഒരു വ്യക്തിക്ക് മറ്റൊരു മനുഷ്യനെതിരെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളിലൊന്ന്’ എന്നായിരുന്നു ന്യൂയോര്‍ക്ക് പോലീസ് വിശേഷിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30 ഓടെ ബ്രൂക്ലിനിലെ സ്റ്റില്‍വെല്‍ അവന്യൂവിലെ ലൈനിന്റെ അവസാനഭാഗത്താണ് സംഭവം. ഇരയായ പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നു, ലൈറ്റര്‍ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങള്‍ Read More…

Crime

വഞ്ചിച്ച കാമുകന്റെ ലൈംഗികാവയവം പ്രതിശ്രുത വധുവിന്റെ മുമ്പില്‍ ഛേദിച്ച് യുവതി

മുസഫര്‍നഗര്‍: വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതില്‍ പ്രകോപിതയായി കാമുകന്റെ ലൈംഗികാവയവം ഛേദിച്ച് യുവതി. അതീവഗുരുതരനിലയില്‍ യുവാവ് ആശുപത്രിയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 22 നാണു സംഭവം. എട്ടുവര്‍ഷത്തോളമായി പ്രണയബദ്ധരായിരുന്നു ചാര്‍ഥവാള്‍ ഗ്രാമവാസികളായ യുവാവും യുവതിയും. ഇൗ ബന്ധത്തെ എതിര്‍ത്ത യുവാവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. യുവാവും ഇതിനോടു യോജിച്ചതോടെ കാമുകിക്ക് വൈരാഗ്യമായി. കാമുകിയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ അവസാനിപ്പിച്ചശേഷം കുടുംബം നിശ്ചയിച്ച വിവാഹം നടത്താനായിരുന്നു യുവാവിനു താല്‍പര്യം. മുസഫര്‍നഗറിലെ ഹോട്ടല്‍ മുറി Read More…

Crime

ഇത് കൊള്ളയടിക്കുന്ന വധു ; പത്തുവര്‍ഷത്തിനിടയില്‍ അനേകം കല്യാണങ്ങള്‍, തട്ടിയത് 1.25 കോടി

ന്യൂഡല്‍ഹി: ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ കൊള്ളയടിക്കുന്ന വധു. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമ ഇപ്പോള്‍ പോലീസിന്റെ റെക്കോഡില്‍ അറിയപ്പെടുന്നത് ഈ പേരിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അനേകം പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും പണം തട്ടുകയും ചെയ്ത ഇവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ പുറത്തുവന്നത് വമ്പന്‍ തട്ടിപ്പിന്റെ ഒരു അസാധാരണ കഥയാണ്. വിവാഹശേഷം ഭര്‍ത്താവിനെതിരേ കേസു കൊടുക്കുകയും പിന്നീട് അവരില്‍ നിന്നും വന്‍തുക തട്ടുന്നതുമായിരുന്നു ഇവരുടെ രീതി. ഒത്തുതീര്‍പ്പിന്റെ പേരില്‍ ഇവര്‍ നേടിയത് 1.25 കോടി രൂപയാണെന്ന് പോലീസ് Read More…

Crime

ഒരു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന കൊലപാതകക്കേസ് ; ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പ്രതി പിടിയില്‍

ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായ തെളിവുകള്‍ നല്‍കിയതിന് ഗൂഗിള്‍ മാപ്സിന്റെ അപ്ഡേറ്റിന് സ്പാനിഷ് പോലീസിന്റെ നന്ദി. സ്പാനിഷ് പ്രവിശ്യയായ കാസ്റ്റില്ലിലെയും ലിയോണിലെയും പട്ടണമായ താജുക്കോയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് 33 കാരനായ ക്യൂബന്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎല്‍പിഒ എന്ന ഇനിഷ്യല്‍ വച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ദാരുണമായ കൊലപാതകം തെളിയിക്കാന്‍ സ്പാനിഷ് പോലീസിനെ സഹായിച്ചത് ഗൂഗിള്‍മാപ്പ്. യൂറോപ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ ക്യൂബയില്‍ നിന്ന് സ്‌പെയിനിലേക്ക് ജെഎല്‍പിഒ Read More…

Crime

അച്ഛന്‍ കടംവാങ്ങിയ 60000 രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്​ലക്ഷത്തിന് വിറ്റു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ അച്‌ഛന്‍ കടം വാങ്ങിയ അറുപത്തിനായിരം രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്‌ ലക്ഷം രൂപയ്‌ക്ക് വിറ്റു. കഴിഞ്ഞ 19-നാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച്‌ പൊലീസ്‌ Read More…

Crime

യുവതിയുടെ പേരില്‍ പാഴ്‌സല്‍ ; തുറന്നപ്പോള്‍ കണ്ടത് യുവാവിന്റെ മൃതദേഹം, 1.3 കോടി രൂപ ആവശ്യപ്പെട്ട് കത്തും

അമരാവതി: സിനിമയുടെ തിരക്കഥയെ വെല്ലുന്ന ഒരു സംഭവത്തില്‍ ആന്ധ്രാപ്രദേശില്‍ യുവതിക്ക് വന്ന പാഴ്‌സല്‍ അഴിച്ചു നോക്കിയപ്പോള്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ യെന്‍ഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാതന്റെ മൃതദേഹം അടങ്ങിയ പാഴ്സല്‍ ലഭിച്ചത്. സംഭവം ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നാഗ തുളസി വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായത്തിനായി വീണ്ടും Read More…

Crime

കാമുകി പലതവണ വഞ്ചിച്ചു; പശ്ചാത്താപമായി നല്‍കിയ 3.2 കോടി തിരികെ നല്‍കേണ്ടെന്ന് കാമുകനോട് കോടതി

വഞ്ചനയ്ക്ക് പകരമായി കാമുകി നല്‍കിയ തുക ബന്ധം വേര്‍പരിഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ തിരികെ കൊടുക്കേണ്ടെന്ന് കോടതി. ചൈനയില്‍ ലീ എന്ന വ്യക്തിക്ക് മുന്‍കാമുകി സൂ നല്‍കിയ 300,000 യുവാന്‍ (3.2 കോടി രൂപ) തിരികെ നല്‍കേണ്ടതില്ലെന്ന് ഷാങ്ഹായ് കോടതി വിധി പുറപ്പെടുവിച്ചത്. സൂവിന് തന്റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലീ ബന്ധം വിഛേദിച്ചത്. 2018 ല്‍ ലിയും സുവും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ 2020 ല്‍ സൂവിന് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ലീ കണ്ടുപിടിച്ചതോടെ അവരുടെ Read More…

Crime

ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്

ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, Read More…