Crime

അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ല, പൂര്‍ണ ലൈംഗികബന്ധം നടന്നില്ലെങ്കില്‍ ബലാത്സംഗമല്ലെന്ന്‌ ഹൈക്കോടതി

ഛത്തിസ്‌ഗഡ്‌: ലൈംഗികപീഡനക്കേസില്‍, ലിംഗപ്രവേശം കൂടാതെ പുരുഷന്‌ സ്‌ഖലനം സംഭവിച്ചാല്‍ അത്‌ ബലാത്സംഗശ്രമം മാത്രമാണെന്നും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും ഛത്തിസ്‌ഗഡ്‌ ഹൈക്കോടതി. അതിജീവിതയുടെ കന്യാചര്‍മം ഭേദിക്കപ്പെട്ടിട്ടില്ലെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ പ്രതിയുടെ തടവുശിക്ഷ ഏഴുവര്‍ഷത്തില്‍നിന്ന്‌ മൂന്നരവര്‍ഷമായി കുറച്ചുകൊണ്ടാണ്‌ ജസ്‌റ്റിസ്‌ നരേന്ദ്രകുമാര്‍ വ്യാസിന്റെ വിധിപ്രസ്‌താവം. പ്രതിയുടെ ഉദ്ദേശ്യം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നു വ്യക്‌തമാണെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഐ.പി.സി. 375 പ്രകാരം ബലാത്സംഗക്കുറ്റം ചുമത്താന്‍ ലിംഗപ്രവേശം നടന്നതായി തെളിയിക്കപ്പെടണം. 2004 മേയ്‌ 21-ന്‌ ഛത്തിസ്‌ഗഡിലെ ധാംതാരി ജില്ലയിലാണ്‌ കേസിന്‌ Read More…

Crime

മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…

Celebrity Featured

‘വെറുതേ രണ്ടുചോദ്യം ചോദിച്ചു; ഊണും കഴിച്ചു പിരിഞ്ഞു’: 3 മണിക്കൂര്‍ ഇ.ഡി. മൊഴിയെടുക്കലിനെപ്പറ്റി ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ജയറാമില്‍ നിന്ന്‌ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്നും ഇനി ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം പ്രതികരിച്ചു. രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ഇ.ഡിയുടെ ചോദ്യങ്ങള്‍ എന്തായിരുന്നുവെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കൊപ്പം പൂജയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിനു ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളില്‍ ഉദ്‌ഘാടനത്തിനായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണു പോറ്റിക്കൊപ്പമുള്ള പൂജയെ Read More…

Crime Featured

പ്രണയദിന വിരുന്ന് തീർന്നത് കൊലപാതകത്തിൽ: ഭാര്യയുടെ കഴുത്തറുത്ത് ചാർട്ടേഡ് അക്കൗണ്ടന്റ്, കള്ളക്കഥ പൊളിച്ച് പൊലീസ്

ഹരിയാനയിലെ ബഹാദുർഗഡിൽ വാലന്റൈൻസ് ദിനാഘോഷത്തിന് പിന്നാലെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാന്‍ പിടിയിലായി. ഭാര്യ മഹക്കിനെ കവർച്ചാസംഘം വധിച്ചതാണെന്ന ഭർത്താവ് അൻഷുൽ ധവാന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവർ വാലന്റൈൻസ് ദിനത്തിൽ പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങിയതിന് പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അജ്ഞാതരായ അക്രമികൾ തങ്ങളെ തടഞ്ഞുനിർത്തി കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്തെന്നുമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അൻഷുൽ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ Read More…

Crime

സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!

ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന്‌ സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത്‌ തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ്‌ ആക്രമിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നജഫ്‌ഗഡ്‌ നിവാസിയായ ജയ്‌പ്രകാശ്‌ യാദവ്‌ എന്നയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കോച്ചിങ്‌ സെന്ററില്‍ അധ്യാപകനാണ്‌ പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…

Spotlight

‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’

ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്‌. വിവാഹത്തിനു മുമ്പ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന, ജസ്‌റ്റിസ്‌ ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന്‌ മുമ്പ്‌ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്‌. അവര്‍ Read More…

Celebrity

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം’; ബി.ജെ.പി. നേതാവിന്റേത്‌ തരംതാഴ്‌ന്ന പരാമര്‍ശം: തൃഷ

ചെന്നൈ: തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയിയുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി നടി തൃഷ. രാഷ്‌ട്രീയ രംഗത്ത്‌ ഉന്നതപദവിയിലിരിക്കുന്ന ഒരാളില്‍നിന്ന്‌ ഇത്രയും തരംതാഴ്‌ന്നതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നു നടിയുടെ അഭിഭാഷകന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു. സംഭവത്തെക്കുറിച്ച്‌ അഭിഭാഷകന്‍ നിത്യേഷ്‌ നടരാജ്‌ പുറത്തിറക്കിയ പ്രസ്‌താവന നടി തൃഷ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്‌. അനാദരവ്‌ ആരു നടത്തിയാലും വച്ചുപൊറുപ്പിക്കില്ലെന്നും തൃഷ വ്യക്‌തമാക്കി. അനാദരവ്‌ എപ്പോഴും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. രാഷ്‌ട്രീയ Read More…

Featured Spotlight

സേന തൊട്ടടുത്ത്, തല മൊട്ടയടിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ച് ജയ്‌ഷെ കമാൻഡറുടെ വേഷപ്പകർച്ച

സുരക്ഷാസേനയുടെ വലയിലാകുമെന്ന ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ചയുമായി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഒളിവിൽ കഴിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ തന്റെ ട്രേഡ്മാർക്കായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഇയാൾ, ബുർഖയും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇക്കാര്യം ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ഇതിനോടകം അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കാൻ ഒരു ആത്മീയ ഗുരുവിന്റെ പ്രതിച്ഛായ വളർത്തിയെടുക്കുന്നതാണ് Read More…

Featured Fitness

നാല്‍പ്പതുകളെത്തിയപ്പോഴേയ്ക്കും മസ്സിലൊന്നയഞ്ഞോ?; ശ്രദ്ധിച്ചാല്‍ എല്ലാം ശരിയാക്കാം

40 വയസ്സിനു ശേഷം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും മസിലുകൾ തൂങ്ങുന്നതും പ്രായത്തിന്റെ സ്വാഭാവിക മാറ്റമാണെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇതിനെ പ്രതിരോധിക്കാനാകും. 30 വയസ്സ് മുതൽ ഓരോ പത്തു വർഷം കൂടുമ്പോഴും ശരീരത്തിലെ മസിൽ മാസ് കുറഞ്ഞു വരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവ ഈ പ്രക്രിയയുടെ വേഗത കൂട്ടുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നതും സ്ത്രീകളിൽ ആർത്തവവിരാമവും (Menopause) ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ സ്ട്രെസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇൻസുലിൻ ഇംബാലൻസ്, പ്രമേഹം, പുകവലി, കരൾ-വൃക്ക രോഗങ്ങൾ Read More…