Crime

ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് പറഞ്ഞു; ലൈംഗികാവയവം മുറിച്ചെടുത്ത് ഭാര്യ

ലൈംഗികതയ്ക്കിടയില്‍ മറ്റൊരു സ്ത്രീയുടെ പേര് ഭര്‍ത്താവ് പറഞ്ഞെന്നാരോപിച്ച് പ്രകോപിതയായ ഭാര്യ ലൈംഗികാവയവം മുറിച്ചെടുത്തു.
ഫിലിപ്പൈന്‍സിലെ ബാഗിയോ സിറ്റിയില്‍ നടന്ന സംഭവത്തില്‍ ദമ്പതികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബാഗിയോ സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ 55 കാരിയായ ഭാര്യയെ പിടികൂടിയിട്ടുണ്ട്.

ലൈംഗികതയ്ക്കിടയില്‍ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ പേര് ഉച്ചരിക്കുന്നത് കേട്ട് ഭാര്യ രോഷാകുലയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങുന്നത് വരെ അവര്‍ കാത്തിരുന്നു. അതിന് ശേഷം അടുക്കളയില്‍ നിന്ന് 10 ഇഞ്ച് നീളമുള്ള കത്തി എടുത്ത് കൃത്യം നടത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഓടിയെത്തിയാപ്പോള്‍ ലൈംഗികാവയവത്തിന്റെ മുറിച്ചുമാറ്റിയ ഭാഗവും കത്തിയും മെത്തയില്‍ കിടക്കുന്നതും കിടക്കയില്‍ രക്തക്കറയും കണ്ടെത്തി. പരിക്കേറ്റയാളെ അയല്‍ക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചു.

രക്തം പുരണ്ട കത്തിയും ഛേദിക്കപ്പെട്ട ലിംഗ ഭാഗവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അവയവം വീണ്ടും തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെ ബാഗിയോ സിറ്റി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ തന്റെ ഭര്‍ത്താവ് ഒരു സ്ത്രീലമ്പടന്‍ ആണെന്നും ലൈംഗികതയ്ക്ക് ഇടയില്‍ ഭര്‍ത്താവ് തനിക്ക് പകരം തന്റെ യജമാനത്തിയുടെ പേരാണ് പറഞ്ഞതെന്നും തെറ്റാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും താന്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പറഞ്ഞു.

അയാളും തെറ്റുകാരനാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കള്ളം പറയാന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. പരസ്ത്രീഗമനം ചുമത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിനുള്ള തെളിവുകള്‍ ഇല്ലെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. അംഗഭംഗം വരുത്തിയതിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഫിലിപ്പീന്‍സില്‍, ഈ കുറ്റത്തിന് 12 മുതല്‍ 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.