പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ യുവതി പറയുന്നു. കഴിഞ്ഞ 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ: ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് മേലുദ്യോഗസ്‌ഥനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആരോപണവിധേയനായ മേലുദ്യോഗസ്‌ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈ.എസ്.പിയാണ്. 2014ല്‍ അനാശാസ്യത്തിന് അറസ്‌റ്റിലായ Read More…
Tag: crime news
ആഭരണങ്ങള്‍ മോഷ്‌ടിച്ച ജോലിക്കാരി വീട്ടിലെ ക്യാമറയില്‍ കുടുങ്ങി, കുടുക്കിയത് വീട്ടുടമയുടെ തന്ത്രപരമായ ഇടപെടല്‍
തിരുവനന്തപുരം: ജോലിക്കുനിന്ന രണ്ട് വീടുകളില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്‌റ്റില്‍. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്‌മി(36)യേയാണ് പോലീസ് പിടികൂടിയത്. വീട്ടുടമയായ അഭിഭാഷകന്റെ തന്ത്രപരമായ ഇടപെടലാണ് യുവതിയെ കുടുക്കിയത്. മറ്റൊരു വീട്ടില്‍ നടത്തിയ മോഷണവും ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. തുടര്‍ന്ന് രണ്ട് കേസിലും എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ 11-നാണ് കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡില്‍ അഭിഭാഷകദമ്പതികളായ രാഹുല്‍ കൃഷ്‌ണന്റെയും ഇന്ദുകലയുടെയും വീട്ടില്‍നിന്നു സ്വര്‍ണമോതിരം കാണാതായത്. Read More…
മയക്കുമരുന്നു നല്‍കി യുവാവിനെ പീഡിപ്പിച്ചു; ചിത്രങ്ങളെടുത്ത് ബ്ലാക്ക്മെയിലിംഗ്, യുവതിക്കെതിരേ കേസ്
പൂനെ: കാശി യാത്രയ്ക്കിടെ യുവാവിനെ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ലൈംഗികാതിക്രമം നടത്തുകയും പിന്നീട് ഈ ചിത്രം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തതിന് പൂനെയില്‍ യുവതിക്കെതിരെ കേസ്. കാശി വിശ്വനാഥ യാത്രയ്ക്കിടെ ഗൗരി വാഞ്ജലെ എന്ന യുവതിയാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ക്ഷേത്ര ദര്‍ശനത്തിനിടെ കണ്ടുമുട്ടിയ കോലാപ്പൂരില്‍ നിന്നുള്ള യുവാവിനെയാണ് മയക്കുമരുന്ന് നല്‍കിയതും ആക്രമിച്ചതും. ലൈംഗികമായി ആക്രമിച്ചു, ബ്ലാക്ക്മെയില്‍ ചെയ്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പൂനെ പോലീസ് ആണ് കേസ് ഫയല്‍ ചെയ്തത്. മാര്‍ച്ചില്‍ കാശി Read More…
ഭർത്താവിനെ കൊന്ന് വീപ്പയിലാക്കിയ കേസിലെ പ്രതിക്ക് പെൺകുഞ്ഞ്; DNA ടെസ്റ്റ് നടത്താൻ ഭർതൃ കുടുംബം
മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ച മുസ്‌കാൻ എന്ന യുവതി കഴിഞ്ഞ ദിവസം ജന്മം നൽകിയ പെൺകുഞ്ഞിന് രാധയെന്ന് പേരിട്ടു. ഇവർ പ്രസവിച്ച വിവരം പൊലീസ് അവരുടെ കുടുംബത്തെ അറിയിച്ചെങ്കിലും ആരും സന്ദർശിക്കാനെത്തിയിരുന്നില്ല. യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിന്റെ DNA ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ ആശുപത്രിയിൽ നവംബർ 24നാണ് കുഞ്ഞ് ജനിച്ചത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ ജന്മദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. ബുധനാഴ്ച യുവതിയെ ആശുപത്രിയിൽ നിന്നും Read More…
ആറു മാസം മുൻപ് പ്രണയവിവാഹം; നിരന്തരപീഡനം; ഫോൺ വിളിക്കാൻ പോലും സമ്മതിച്ചില്ല, ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
വരന്തരപ്പിള്ളി: ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞതേയുള്ളൂ.ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാവിലെ ഫൊറന്‍സിക് വിദഗ്‌ധരെത്തി പരിശോധന നടത്തിയ ശേഷം Read More…
ഭര്‍ത്താവ് മദ്യപിച്ചിരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി; ഉയർത്തി നിലത്തടിച്ച് യുവാവ്; ദാരുണാന്ത്യം
ഭര്‍ത്താവ് വീട്ടില്‍ മദ്യപിച്ച് ഇരിക്കുമ്പോള്‍ ഭാര്യയും മദ്യപിച്ചെത്തി. തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭർത്താവ് എടുത്ത് നിലത്തടിച്ച ഭാര്യ മരിച്ചു. ജാർഖണ്ഡിലെ പലാമു ജില്ലയിൽ ദാതം ബാദി ഝരിയയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 22 കാരിയായ ശിൽപി ദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭർത്താവ് ഉപേന്ദ്ര പർഹിയ (25)യെ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് വിവരം. ഭര്‍ത്താവ് ഉപേന്ദ്ര വീട്ടില്‍ മദ്യപിച്ചിരിക്കെയാണ് ഭാര്യ ശില്‍പിയും മദ്യപിച്ച് വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് ശില്‍പി മദ്യപിച്ചതിനെ ഉപേന്ദ്ര ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തർക്കം Read More…
വീട്ടിലെ സാമ്പത്തിക ബാധ്യത; സഹോദരനെ കുത്തിക്കൊന്ന് പ്രതി പോലീസില്‍ കീഴടങ്ങി
മഞ്ചേരി: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പൂക്കോട്ടൂര്‍ പള്ളിമുക്ക് കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ അബ്ബാസിന്റെ മകന്‍ അമീര്‍ സുഹൈലി (26) നെ കൊന്ന സഹോദരന്‍ ജുനൈദാ (28) ണ് കത്തിയുമായി മഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയത്.ഇന്നലെ പുലര്‍ച്ചെ 4.45ന് പള്ളിമുക്കിലെ വീട്ടിലായിരുന്നു കൊലപാതകം. പ്രഭാത നമസ്‌കാരത്തിനായി ജുനൈദ് സഹോദരനെ വിളിച്ചുണര്‍ത്തുകയായിരുന്നു. നമസ്‌കാരത്തിന് സമയമായില്ലെന്ന് മാതാവ് ഖൈറുന്നീസ അറിയിച്ചതോടെ ഇരുവരും വീട്ടില്‍ത്തന്നെ ഇരുന്നു.ഇരുവരും സംസാരിക്കുന്നതിനിടെ വീട്ടിലെ സാമ്പത്തിക ബാധ്യത ചര്‍ച്ചയാകുകയും തര്‍ക്കത്തിലെത്തുകയുമായിരുന്നു. പ്രകോപിതനായ ജുനൈദ് കത്തിയെടുത്തു സഹോദരനെ Read More…
ലഹരിമരുന്നിന്റെ വില 1500 രൂപ ആവശ്യപ്പെട്ട് തര്‍ക്കം, വീട്ടുമുറ്റത്തെത്തിയ കൂട്ടുകാരനെ കുത്തിക്കൊന്നു, നാടിനെ നടുക്കിയ സംഭവം
കോട്ടയം: ലഹരി ഇടപാടിന്റെ ഭാഗമായ സാമ്പത്തികത്തര്‍ക്കത്തേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കുത്തേറ്റ് മരിച്ചു. കറുകച്ചാല്‍, തോട്ടയ്‌ക്കാട് വാടകയ്‌ക്കു താമസിക്കുന്ന മാങ്ങാനം കളമ്പുകാട്ടുകുന്ന് താന്നിക്കല്‍ സോമന്‍-സുജാത ദമ്പതികളുടെ മകന്‍ ആദര്‍ശാ(23)ണ് കൊല്ലപ്പെട്ടത്. ആദര്‍ശിനെ കുത്തിയ വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത് (വാവ-24) അറസ്‌റ്റില്‍. പ്രതി അഭിജിത്തിന്റെ അച്‌ഛന്‍ വി.കെ. അനില്‍കുമാര്‍ (ടിറ്റോ) കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറാണ്. അനില്‍കുമാറിനേയും ഭാര്യയേയും പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയയച്ചു. ഇന്നലെ പുലര്‍ച്ചെ 1.30-ന് അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് നാടിനെ നടുക്കിയ Read More…
രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികപീഡനത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്‌കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി രണ്ടുതവണ പീഡിപ്പിച്ചു എന്നാണ് പരാതി. നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൂട്ടിക്കൊണ്ട് കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയ്യിൽ ഇൻജക്ഷൻ നൽകുകയും Read More…









