പോളണ്ടിനെക്കുറിച്ച് ഒരക്ഷരം….. എന്നാല്‍ പോളിഷ് യുവതി മലയാളം പറഞ്ഞാലോ? വൈറല്‍ വീഡിയോ
Posted onAuthorAksaComments Off on പോളണ്ടിനെക്കുറിച്ച് ഒരക്ഷരം….. എന്നാല്‍ പോളിഷ് യുവതി മലയാളം പറഞ്ഞാലോ? വൈറല്‍ വീഡിയോ
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞത് സന്ദേശം മലയാളം സിനിമയില്‍ ശ്രീനിവാസനാണ്. എന്നാല്‍ ഒരു പോളണ്ടുകാരി മലയാളം പറഞ്ഞാലോ? കേരളത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഈ പോളിഷ് യുവതി മലയാളത്തിൽ സംസാരിച്ചത് കേട്ട് വിവാഹത്തിനെത്തിയ പെൺകുട്ടികൾ അമ്പരന്നുപോയി. കേരളത്തിൽ തന്നെ താമസിക്കുന്ന പോളിഷ് യുവതി വിവാഹച്ചടങ്ങിൽ മലയാളം സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശ്രദ്ധ നേടി.
എമിലിയ പിയറ്റ്സിക്ക് (Emilia Pietrzyk) എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കേരളത്തിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിന് സൽവാർ കുർത്ത ധരിച്ചെത്തിയ ഇവർ അവിടെയുണ്ടായിരുന്ന ചില കുട്ടികളുമായി മലയാളത്തിൽ സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു വിദേശിയാണ് തങ്ങളോട് മലയാളത്തിൽ സംസാരിക്കുന്നതെന്ന് മനസ്സിലായപ്പോൾ അവരുടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി.
പിയറ്റ്സിക്കിന്റെ വാക്കുകൾ: ഈ നിമിഷം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പിയറ്റ്സിക്ക് കുറിച്ചു. “കേരളത്തിൽ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വിവാഹത്തിന് വെച്ച്, ഞാൻ ഈ കുട്ടികളോട് മലയാളത്തിൽ സംസാരിച്ച് അവരെ അത്ഭുതപ്പെടുത്താൻ തീരുമാനിച്ചു. അവരുടെ മുഖത്തെ ഭാവം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ആദ്യം അമ്പരപ്പ്, പിന്നെ ചിരി, പിന്നീട് ഒരുപാട് ചോദ്യങ്ങൾ.
ഒരു വിദേശി എന്ന നിലയിൽ ഇങ്ങനെയുള്ള നിമിഷങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഭാഷ പഠിക്കുക എന്നതിലുപരി അടുത്ത തലമുറയുമായി അവരുടെ മാതൃഭാഷയിൽ ബന്ധം സ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. ഒരു അതിഥി എന്നതിലുപരി ഈ ചെറിയ സംഭാഷണങ്ങളാണ് ഈ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് എന്നെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. സത്യം പറഞ്ഞാൽ, ഏതൊരു ക്ലാസ് മുറിയെക്കാളും കൂടുതൽ ആത്മവിശ്വാസം ഈ കുട്ടികൾ എനിക്ക് നൽകി. അവരുടെ സന്തോഷം എല്ലാ ദിവസവും മലയാളം പഠിക്കാനുള്ള ഏറ്റവും മികച്ച പ്രചോദനമാണ്,” അവർ കുറിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾഈ വീഡിയോയ്ക്ക് ഓൺലൈനിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രാദേശിക സംസ്കാരത്തെ ഉൾക്കൊള്ളാനുള്ള അവരുടെ ശ്രമത്തെ പലരും അഭിനന്ദിച്ചു.”നല്ല ശ്രമം, തുടരുക,” എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. “ഇത് കാണാൻ വളരെ മനോഹരമാണ്,” എന്ന് മറ്റൊരാൾ കുറിച്ചു. “എനിക്കിത് ശരിക്കും ഇഷ്ടമായി,” എന്ന് മൂന്നാമതൊരാൾ സന്തോഷം പ്രകടിപ്പിച്ചു. “ഇത് വളരെ മനോഹരമാണ്,” എന്ന് വേറെയും പലരും അഭിപ്രായപ്പെട്ടു.”അവരുടെ ഈ ശ്രമം കേരളീയ സംസ്കാരത്തോടുള്ള വലിയ ബഹുമാനമാണ് കാണിക്കുന്നത്,” എന്ന് മറ്റൊരാൾ പങ്കുവെച്ചു. “ഇന്റർനെറ്റിന് വേണ്ടത് ഇങ്ങനെയുള്ള നല്ല കാര്യങ്ങളാണ്,” എന്നും ഒരു കമന്റ് വന്നു.
ആയിരക്കണക്കിന് തേനീച്ചകൾ ശരീരത്തിനുചുറ്റും വട്ടമിട്ട് മൂളിപ്പറന്നിട്ടും അരമണിക്കൂറോളം മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വേരെൽ എന്ന യുവാവ്. എക്സിലൂടെ (ട്വിറ്റർ) പങ്കുവെക്കപ്പെട്ട ഈ അപൂർവ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചെറിയൊരു പാളിച്ച പോലും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പതിവുപോലെ ജോലിസ്ഥലമായ ഗാരേജിലേക്ക് നടന്നുപോവുകയായിരുന്ന വേരെലിന്റെ വസ്ത്രത്തിൽ അപ്രതീക്ഷിതമായി ഒരു റാണിത്തേനീച്ച വന്നിരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ, നിമിഷങ്ങൾക്കകം Read More…
തിരുവനന്തപുരത്തെ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്കിയ ‘പാര ക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് കോതമംഗലത്ത് അഥീന, സുഹൃത്ത് അന്സിലിന് നല്‍കിയത്. ‘പാര ക്വറ്റ്’ ഡൈക്ളോറൈഡ് അടങ്ങിയ ഈ ഇനം കളനാശിനി രണ്ട് മില്ലി മുതല്‍ അഞ്ച് മില്ലി വരെ പോലും മരണകാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, എങ്ങിനെയാണ് ഇത് അന്‍സിലിന്റെ ഉള്ളില്‍ എത്തിച്ചതെന്നത് ഉള്‍പ്പെടെ അറിയാനുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് പോലീസ് വിശേഷിപ്പിക്കുന്നത്. കോതമംഗലത്ത് യുവാവ് വിഷം Read More…
മുംബൈയിലെ ഹരീഷ് റാണയുടെ വിധി, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള രോഗികളുടെ അവസ്ഥയെക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ഇന്ന് മുംബൈയിലെ ആനന്ദ് ദീക്ഷിത് എന്ന യുവാവിന്റെ ജീവിതവും സമാനമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. മാരകമായ ഒരു അപകടത്തിന് ശേഷം കഴിഞ്ഞ രണ്ടര വർഷമായി അബോധാവസ്ഥയിൽ (Vegetative State) കഴിയുകയാണ് ആനന്ദ്. 2013-ൽ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഹരീഷ് റാണ വർഷങ്ങളോളം വെന്റിലേറ്ററിന്റെയും ട്യൂബുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ചതോടെ മാതാപിതാക്കൾ നൽകിയ Read More…