ഞായറാഴ്ച മുതൽ ഗുജറാത്തിൽ തുടർച്ചയായ മഴ പെയ്യുകയാണ്. 100 മില്ലിമീറ്ററിലധികം മഴ പെയ്തതോടെ വിവിധ ജില്ലകളിലായി കടുത്ത വെള്ളക്കെട്ടും, ഗതാഗത തടസ്സവും, വെള്ളപ്പൊക്ക സമാനമായ അവസ്ഥയും ഉണ്ടായി. പ്രളയത്തിനിടയിൽ, സൂറത്തിൽ നിന്നുള്ള ഒരു സ്കൂട്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വെള്ളത്തിനടിയിലായ തെരുവുകളിലൂടെ താമസക്കാർ മുട്ടോളം വെള്ളത്തിലൂടെ നടക്കുമ്പോൾ ഒരാൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത് ഇതിൽ കാണാം .ഇത്രയും കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള സ്കൂട്ടറിന്റെ കഴിവ് നിരവധി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.
എന്നാൽ വീഡിയോയൊടുള്ള പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു. ചിലർ മോശം നഗര ആസൂത്രണവും ഇത്രയും വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായ അടഞ്ഞുപോയ ഡ്രെയിനേജ് സംവിധാനവും ചൂണ്ടിക്കാട്ടി. “ഇത് ധീരതയല്ല, ഡ്രെയിനേജ് പ്രതിസന്ധിയുടെ പ്രതിഫലനമാണ്,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
വരും ദിവസങ്ങളിൽ ഗുജറാത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂറത്തിൽ മാത്രമല്ല, ദിയു, ദാമൻ, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലേക്കും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
നവ്‌സാരി, വൽസാദ്, താപി, ജുനാഗഡ്, ഗിർ സോമനാഥ്, പോർബന്ദർ, ദേവഭൂമി ദ്വാരക, മോർബി എന്നിവയുൾപ്പെടെ സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ തടസ്സങ്ങൾ നേരിടുന്നു. ഇത് പൗര അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുകയും പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു.
സൂറത്തിൽ പെയ്ത മഴ 40 വർഷത്തെ റെക്കോർഡ് തകർത്തു
ഞായറാഴ്ച സൂറത്തിൽ 40 വർഷത്തെ റെക്കോർഡ് മഴ പെയ്തു. നഗരത്തിലെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം, രാവിലെ 6 മണിക്കും രാത്രി 8 മണിക്കും ഇടയിൽ നഗരത്തിൽ 9.53 ഇഞ്ച് മഴയാണ് പെയ്തത്. നാല് പതിറ്റാണ്ടിനിടയിലെ രണ്ട് മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്. വൈകുന്നേരം 6 മണിയോടെ, ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴയും സൂറത്തിൽ രേഖപ്പെടുത്തി.
തുടർച്ചയായ മഴ മൂലം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്, ഗതാഗത തടസ്സവും രൂപപ്പെട്ടു .ഗതാഗതിന് ഏതാണ്ട് പൂർണ്ണമായും സ്തംഭനം എന്നിവ ഉണ്ടായി. അടിയന്തര സേവനങ്ങൾ ആരംഭിച്ചു, അഗ്നിശമന സേനാംഗങ്ങൾ കുറഞ്ഞത് 112 പേരെ രക്ഷപ്പെടുത്തി. ഒഴിപ്പിച്ചവരിൽ 14 ആശുപത്രി രോഗികളും വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട കെട്ടിടങ്ങളിൽ കുടുങ്ങിയ നിരവധി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.സൂറത്ത് ജില്ലയിൽ ജൂൺ 29 വരെ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.




