The Origin Story

ജീന്‍സില്‍ പോക്കറ്റിനുള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പോക്കറ്റുകള്‍ നാം സാധാരണ മൊബൈല്‍ഫോണ്‍, കീചെയിനുകള്‍, വാലറ്റുകള്‍ എന്നിങ്ങനെ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തിലുള്ള വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് നമുക്കറിയാം. എന്നാല്‍ ജീന്‍സിലും ട്രൗസറിലുമുള്ള പോക്കറ്റുകള്‍ക്ക് ഉള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് വെയ്ക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന്റെ രഹസ്യം ഒടുവില്‍ കണ്ടുപിടിച്ചു. ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ പോക്കറ്റ് 1890-ലാണ ജീന്‍സ് കമ്പനിയായ ലെവി സ്‌ട്രോസ് ആന്റ് കോ തുന്നിച്ചേര്‍ത്തത്. അക്കാലത്ത്, സാധാരണ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ചുകള്‍ ഇടുന്നതിനായിരുന്നു ഇതെന്നാണ് കണ്ടുപിടുത്തം. ഈ ഉദ്ദേശ്യം ഇപ്പോഴില്ലെന്ന് മാത്രം. Read More…

The Origin Story

സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍

ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…

The Origin Story

അങ്ങിനെയാണ് ഇന്ത്യാക്കാരുടെ പ്രിയ വിഭവമായ ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടായത്

അയല്‍ക്കാരാണെങ്കിലും ഇന്ത്യാക്കാര്‍ക്ക് ചൈനാക്കാരോട് അത്ര ഇഷ്ടമാണെന്ന് പറയാനാകില്ല. പക്ഷേ ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ചൈനാക്കാരുടെ ഭക്ഷണം വളരെ ഇഷ്ടമാണ്. സ്പ്രിംഗ് റോളുകള്‍ മുതല്‍ ചൗമെയിന്‍, ഷെച്ച്വാന്‍ വരെ, ഭക്ഷണവിഭവങ്ങള്‍ കാലങ്ങളായി ഇന്ത്യന്‍ പ്രിയങ്കരമാണ്. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യാക്കാരും ആസ്വദിച്ച് കഴിക്കുന്ന ചൈനാക്കാരുടെ ഒരു വിഭവമുണ്ട്. ആയിരം രുചികളുള്ള ഗ്രേവിയും വറുത്ത ചിക്കന്‍ കഷണങ്ങളുമായി വായില്‍ കപ്പലോടിക്കുന്ന ചിക്കന്‍ മഞ്ചൂറിയന്‍. ഇന്ത്യയില്‍ അതിന്റെ ചരിത്രത്തിന്റെ ഉത്ഭവം മുംബൈയില്‍ താമസമാക്കിയിരുന്ന ഒരു ഷെഫില്‍ നിന്നുമായിരുന്നു. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. Read More…