അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ മറ്റേതൊരു ജനങ്ങളേക്കാളും കൂടുതല്‍ കൊക്കകോള ഉപയോഗിക്കുന്നു. ഇവിടെ കുടിവെള്ളത്തേക്കാള്‍ ജനപ്രിയമാണ് കോക്ക്. സംസ്ഥാനത്ത് എല്ലായിടത്തും കൊക്കകോള വില്‍ക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ചിയാപ്‌സിലെ മിക്കവരും കൊക്കോക്കോളയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ചിയാപാസില്‍ Read More…
നേപ്പാളില്‍ പല്ലുവേദനയ്ക്ക് ഒരു ദേവി…! ദന്തപ്രശ്‌നങ്ങള്‍ക്ക് മരത്തടിയില്‍ നാണയങ്ങള്‍ കാണിക്ക
ഓരോരോ രാജ്യങ്ങളിലും തനത് ആത്മീയതയും വിശ്വാസങ്ങളുുണ്ട്. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പല്ലുവേദനയുടെ രക്ഷാധികാരിയായ ദേവിയുണ്ട്. ഇവിടെ വൈശാ ദേവിയുടെ ഒരു പ്രത്യേക ആരാധനാലയമുണ്ട്. അവിടെ ദന്തസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഒരു പഴയ മരത്തടിയില്‍ നാണയങ്ങള്‍ വഴിപാടായി ഇടുന്നു. കാഠ്മണ്ഡുവിലെ ഇടുങ്ങിയ തെരുവില്‍, തമേലിനും കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പല്ലുവേദന വൃക്ഷം നേപ്പാളിന്റെ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വൈശാ ദേവ് ക്ഷേത്രത്തിലേത് ബംഗേമുദ Read More…
1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല
1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍. 1960കളില്‍ സ്ഥാപിച്ച പ്രസിദ്ധമായ ശ്രീറാം ഗ്രൂപ്പിന്റെ സൂത്രധാരനായ രാമമൂര്‍ത്തി ത്യാഗരാജന്റെ കഥ അധികമാര്‍ക്കും അറിയില്ല. ഒരു ചിട്ടി ഫണ്ട് കമ്പനിയായി ആരംഭിച്ച് ഇന്ന് ഭീമാകാരമായി വളര്‍ന്നിരിക്കുന്ന ശ്രീറാം ഫിനാന്‍സ് Read More…
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്ലൻഡിലെ പ്രധാനമന്ത്രിയെ ഉറ്റുനോക്കി ലോകം
പിതാവ് തക്സിന്‍ ഷിനവത്രയുടെ പാരമ്പര്യം പിന്തുടര്‍ന്ന് തായ്‌ലന്റില്‍ പെറ്റോങ്ടറിന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍ ഒരു വര്‍ഷത്തില്‍ താഴെ സേവനത്തിന് ശേഷം ബുധനാഴ്ച ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പേറ്റോങ്താര്‍നെ നാമനിര്‍ദ്ദേശം ചെയ്തത്. ഏക നോമിനി എന്ന നിലയില്‍, അവര്‍ 319 വോട്ടുകള്‍ പെറ്റോങ് ടറിന്‍ നേടി. തക്സിനുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ പരമ്പരയില്‍ അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവാണ് പേറ്റോങ്ടറിന്‍ അധികാരത്തില്‍ എത്തുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Read More…
വായില്‍ നിന്ന് തീ തുപ്പുന്ന നായ; വില വരുന്നത് എട്ട് ലക്ഷം
തീ തുപ്പുന്ന നായയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടോ? എന്നാല്‍ ലോകത്തിലെ ആദ്യത്തെ തീ തുപ്പുന്ന നായയെ കുറിച്ച് കേട്ടോളൂ….. സംഭവം കേട്ട് പേടിക്കേണ്ട, ആളൊരു റോബോട്ടാണ്. യു എസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെര്‍മോനേറര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന റോബോട്ടിനെ വിപണയില്‍ പരിചയപ്പെടുത്തിയത്. ഇതിനാവട്ടെ എട്ട് ലക്ഷത്തോളം രൂപയാണ് വിലവരുന്നത്. ആര്‍ക്കും ഈ നായയെ വാങ്ങാം. പെട്രോളും ഡീസലും ചേര്‍ന്നാണ് ഇന്ധനം. റിമോട്ട് ഉപയോഗിച്ച് കൊണ്ട് എത്ര ദൂരത്ത് നിന്നും ഈ നായയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതില്‍ Read More…
പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല്‍ നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ
ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയകൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകടത്തിലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം അരുണിമ എവറസ്റ്റ് കീഴടക്കി. 1989ല്‍ ലഖ്നൗവിലായിരുന്നു അരുണിമയുടെ ജനനം. പിതാവിനെ വളരെ ചെറുപ്പത്തില്‍ നഷ്ടമായ അവള്‍ക്ക് താങ്ങും തണലുമായത് അരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന അമ്മയായിരുന്നു. ദേശീയതലത്തില്‍ Read More…
15-ാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു; 41-ാം വയസ്സില്‍ ഡോക്ടറായി, നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട്
രോഗവും ജീവിതസാഹചര്യവും അടക്കം പലകാരണങ്ങള്‍ കൊണ്ട് പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീ തുല്യതാ പരീക്ഷയെഴുതി വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായി. 41 കാരി ഡോ. ബെക്സ് ബ്രാഡ്‌ഫോര്‍ഡാണ് അസാധാരണ ഇച്ഛാശക്തിയോടെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഔദ്യോഗികമായി വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവിതത്തിന്റെ തുടക്കത്തില്‍ അനേകം കല്ലുകടികളാണ് ബെക്സിനെ കാത്തിരുന്നത്. കുടുംബത്തിന് അവരുടെ വീട് നഷ്ടപ്പെട്ടു , ബെക്സിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഗോവണിയില്‍ നിന്ന് വീണു Read More…
യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !
സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…
പ്രിയതമയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പ്രതിമ ; റോമന്‍ പാരമ്പര്യം പുനര്‍ജീവിപ്പിച്ച് സക്കര്‍ബര്‍ഗ്
മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിയ പത്നി പ്രിസില്ല ചാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് പുതിയ കാര്യമല്ല. പ്രിയതമയോടുള്ള ടെക് രാജാവിന്റെ സ്നേഹത്തിനും കരുതലിനും മതിപ്പിനും ഇതിനേക്കാള്‍ വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനായേക്കില്ല. പ്രിസില്ല ചാനിനോടുള്ള ആദര സൂചകമായി കോടീശ്വരന്‍ തന്റെ വീട്ടില്‍ അവരുടെ അവിശ്വസനീയമായ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. പ്രിസില്ലയോടുള്ള ആത്മാര്‍ത്ഥതയെ കാണിക്കാന്‍ സക്കര്‍ബെര്‍ഗ് റോമന്‍ പാരമ്പര്യം തന്നെ കടമെടുക്കുകയായിരുന്നു. ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ പുരാതന പാരമ്പര്യത്തിലേക്കാണ് മെറ്റാ സിഇഒ പങ്കുചേര്‍ന്നത്. ന്യൂയോര്‍ക്ക് ശില്‍പിയായ Read More…