മുംബൈ: അബദ്ധത്തില്‍ ഹോട്ടല്‍മുറി മാറി മുട്ടിയ യുവതിയെ അവിടെ മദ്യപിച്ചിരുന്ന യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറി (പഴയ ഔറംഗാബാദ്) ലാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 വയസുകാരി ഛത്രപതി സംഭാജി നഗറിലെ ഹോട്ടലില്‍ 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇറങ്ങിയ ഇവര്‍ അബദ്ധത്തില്‍ രണ്ടാം നിലയിലെത്തി. സുഹൃത്തിന്റെ മുറിയെന്നു തെറ്റിധരിച്ച് യുവതി 205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്നു ഘനശ്യാം ഭൗലാല്‍ റാത്തോഡ്, Read More…
വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി നിർബന്ധിച്ച് സഹപാഠിയെക്കൊണ്ട് ചുംബിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി: ബ്ലാക്ക്‌മെയിലിംഗ്
റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം. പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് Read More…
മതംമാറി കല്യാണം കഴിച്ചത് എതിര്‍ത്തു; ബന്ധം ഒഴിയാന്‍ പണം കൊടുത്തില്ല, മാതാപിതാക്കളെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ് മകന്‍
ജൗൺപുർ (യുപി): ഉത്തർപ്രദേശിലെ ജൗൺപുരിൽ കാണാതായ വൃദ്ധദമ്പതികൾക്കായുള്ള തിരച്ചിൽ അവസാനിച്ചത് അത്യന്തം ക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചുകൊണ്ട്. അച്ഛന്റെ വാശിയും മകന്റെ രോഷവും എങ്ങനെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മാതാപിതാക്കളായ ശ്യാം ബഹാദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഈർച്ചവാൾ കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുഴയിലെറിഞ്ഞ സംഭവത്തിൽ എൻജിനീയറായ മകൻ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അംബേഷിന്റെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭാര്യയെ വീട്ടിൽ സ്വീകരിക്കാൻ മാതാപിതാക്കൾ Read More…
‘മുഖം എല്ലാവരും കാണും, ബുര്‍ഖ ധരിച്ചില്ല’; ആധാര്‍ എടുക്കുന്നത് വിലക്കി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്നു കുഴിച്ചിട്ട യുവാവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവാവ് പിടിയില്‍. ഷാംലി ജില്ലയിലെ ഘാരി ദൗലത്ത് സ്വദേശി ഫാറൂഖ്(33) ആണ് അറസ്‌റ്റിലായത്. ഭാര്യയും പെണ്‍മക്കളും ബുര്‍ഖ ധരിക്കാത്തതില്‍ പ്രകോപിതനായാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസ് പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് Read More…
മകനെയും ഭാര്യയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍
കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ് ഇലവുംതിട്ട ചന്ദനക്കുന്ന് ലക്ഷം വീട് നഗറില്‍ കുന്നംപള്ളില്‍ മനോജാണ് കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്. വീട്ടുവഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ് പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില Read More…
‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ
കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…
പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് പീഡന വിവരം
കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ Read More…
അയല്‍ക്കാരിയെ കയറിപ്പിടിച്ചു; പുലര്‍ച്ചെ ഒന്നരയ്ക്ക് കാമുകിയെ കാണാനെത്തി; പൊലീസ് പൊക്കി
തിരുവനന്തപുരത്ത് വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ഇയാള്‍ Read More…
ദിലീപിന് നടിയോട് വിരോധമുണ്ടെന്ന് തെളിയിക്കാനായില്ല, സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണം ദിലീപ് നല്‍കിയതാണെന്നതിന് തെളിവില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഒരു കഷണം കടലാസ് പോലും അന്വേഷണസംഘം ഹാജരാക്കിയില്ലെന്നു വിചാരണക്കോടതി. ദിലീപിനു നടിയോട് വിരോധമുണ്ടെന്നു തെളിയിക്കാനും പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. കാറില്‍ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍, അത് സാധൂകരിക്കാന്‍ പാര്‍ക്കിങ് രജിസ്‌റ്ററോ സി.സി. ടിവി ദൃശ്യങ്ങളോ മൊഴികളോ ഒന്നുമില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. ദിലീപും സുനിയുമായുള്ള ബന്ധം, സുനിക്കു ദിലീപ് മൂന്നുതവണ പണം നല്‍കിയെന്ന വാദം, Read More…














