ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ച’: കൈയ്യടി നേടി വൈറൽ വീഡിയോ
Posted onAuthorAksaComments Off on ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ച’: കൈയ്യടി നേടി വൈറൽ വീഡിയോ
പൂച്ചകൾ അവയുടെ അസാധാരണമായ ശീലങ്ങൾക്കും വൈറൽ നിമിഷങ്ങൾക്കും ലോകമെമ്പാടും പ്രസിദ്ധരാണ്. എന്നാൽ, ഒരു ചൈനീസ് സ്പോർട്സ് കോർട്ടിൽ നിന്നുള്ള ഈ അവിശ്വസനീയമായ വീഡിയോ, മനുഷ്യരുമായി ബാഡ്മിന്റൺ കളിക്കുന്ന ‘കായികതാരം പൂച്ചയുടെ’ പുതിയ രൂപത്തിന് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുകയാണ്. സ്പോർട്സ് കോർട്ടിൻ്റെ ജനലിൽ ഇരിക്കുന്ന പൂച്ച ഒരു മനുഷ്യ അത്ലറ്റുമായി ബാഡ്മിന്റൺ കളിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത്.
ജനലിനടുത്ത് ശാന്തമായി ഇരുന്നുകൊണ്ട് പൂച്ച അതിൻ്റെ കൈകൾ (paw) ഉപയോഗിച്ച് ഷട്ടിൽ കോക്ക് തട്ടിക്കളയുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ, നിയന്ത്രിത മേഖലയിൽ നിന്ന് മാറിനിൽക്കുന്നതിന് പകരം കോർട്ടിൽ പ്രവേശിക്കുകയും അവിടെയുള്ള മനുഷ്യരുമായി ബാഡ്മിന്റൺ കളിക്കുകയും ചെയ്യുന്ന പൂച്ചയെ കാണാം. വീഡിയോയിൽ, ജനലിൻ്റെ അരികിൽ സുഖമായി ഇരുന്നുകൊണ്ട് പൂച്ച ഒന്നാം നിലയിൽ നിന്ന് താഴെ നിൽക്കുന്ന മനുഷ്യന് നേരെ ഷട്ടിൽ കോക്ക് കളിയായി എറിഞ്ഞുകൊടുക്കുന്നത് കാണാം. പൂച്ചയുടെ ഈ വൈദഗ്ധ്യത്തിൽ നെറ്റിസൺസ് അമ്പരന്നിരിക്കുകയാണ്. എല്ലാ തവണയും അത് തികച്ചും കൃത്യമായി ഷട്ടിൽ കോക്കിൽ തട്ടുന്നു. ഈ പൂച്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
“ഈ ജീവികൾ ഓരോ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “എന്നെക്കാൾ മികച്ചതാണ് ഈ പൂച്ച” എന്ന് മറ്റൊരാൾ എഴുതി. ” പൂച്ചകളുടെ പ്രതികരണം ശരാശരി 70 മില്ലിസെക്കൻഡ് ആണ്. മനുഷ്യരുടേത് ശരാശരി 200 മില്ലിസെക്കൻഡും. അതായത് 3 മടങ്ങ് വേഗത കൂടുതൽ” എന്ന് മറ്റൊര ഉപയോക്താവ് എഴുതി.
ബഹിരാകാശത്തുനിന്നും അപ്രതീക്ഷിതമായി എത്തിയ ശക്തമായ റേഡിയോ സിഗ്നലിന്റെ പേരില്‍ ശാസ്ത്രജ്ഞര്‍ക്ക് ആശയക്കുഴപ്പം. 58 വര്‍ഷം മുമ്പ് നാസ ഉപേക്ഷിച്ച ഉപഗ്രഹത്തില്നിന്നാണു സിഗ്നല്‍ പുറത്തുവന്നതെന്നു പിന്നീട് കണ്ടെത്തി.പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ റേഡിയോ ദൂരദര്ശിനികളിലാണു നാസയുടെ റിലേ-2 ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നല്‍ പതിഞ്ഞത്. തീവ്രവുമായ സിഗ്നല്‍ കഷ്ടിച്ച് ഒരു സെക്കന്‍ഡ് മാത്രമാണു നീണ്ടത്. റേഡിയോ തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ അത് ഭൂമിയില്‍നിന്നുള്ള വീക്ഷണത്തില്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുവായി മാറി, ഗാലക്സികളെയും നക്ഷത്രങ്ങളെയുംകാള്‍ തിളക്കം! 1964ലാണു നാസ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 വിക്ഷേപിച്ചത്. Read More…
ഒരു കാറിന് ചെലവായേക്കാവുന്ന പണം കൊണ്ട് വിയറ്റ്നാമിലെ ഒരു തടിപ്പണിക്കാരന് തടികൊണ്ട് ഒരു കാറങ്ങ് നിര്‍മ്മിച്ചു. വടക്കന്‍ വിയറ്റ്നാമിലെ ബാക് നിന് പട്ടണത്തില്‍, വിദഗ്ദ്ധനായ മരപ്പണിക്കാരനും തീക്ഷ്ണമായ കാര്‍ പ്രേമിയുമായ ട്രൂങ് വാന്‍ ഡാവോയാണ് തടികൊണ്ട് കാര്‍ ഉണ്ടാക്കിയത്. അനേകര്‍ ആരാധനയോടെ കാണുന്ന ടെസ്ല സൈബര്‍ട്രക്കിന്റെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒരു തടി പകര്‍പ്പാണ് ട്രൂങ്വാന് തയ്യാറാക്കിയത്. 12 ലക്ഷം രൂപയുടെ (ഏകദേശം 15,000 ഡോളര്‍) നിക്ഷേപവും 100 ദിവസത്തെ പണിയും കൊണ്ടാണ് തടിക്കാര്‍ ഡാവോ നിര്‍മ്മിച്ചത്. ഇത് Read More…
ജലജീവികളുടെ ആക്രമണങ്ങൾ പലപ്പോഴും പ്രവാചനാതീതമാണ്. ഏതു നിമിഷം വേണമെങ്കിലും അവയുടെ ആക്രമണം നേരിടാം. ഇവയുമായി സമ്പർക്കം പുലർത്തേണ്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിനാൽ ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാന്നെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോ. ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്ക് അക്വേറിയത്തിൽ മത്സ്യകന്യകാ പ്രകടനത്തിനിടെ റഷ്യൻ അവതാരകയായ മാഷയെ ഭീമൻ മത്സ്യം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. 22കാരിയായ Read More…