Crime

വാതിലുകൾ പൂട്ടി, മഹാകുംഭമേളയ്ക്ക് പോകുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാർ- വീഡിയോ

ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിന് നേരെ കല്ലെറിയുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ ട്രെയിനിന്റെ വാതിലുകളും ജനലുകളും തകരുന്ന ഭയാനകമായ വീഡിയോയാണ് ഇത്.
ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലെ മഹാ കുംഭമേളക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിൻ ഹർപാൽപൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് അക്രമാസക്തരായ യാത്രക്കാർ കല്ലെറിയുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, അക്രമികൾ ട്രെയിനിന് നേരെ കല്ലെറിയുന്നതും ജനൽച്ചില്ലുകൾ തകരുന്നതും അകത്ത് ഇരിക്കുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുന്നതും കാണാം. ഹർപാൽപൂർ സ്‌റ്റേഷനിൽ നിരവധി പേരാണ് ട്രെയിൻ കാത്ത് നിന്നിരുന്നത്. എന്നാൽ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ വാതിലുകൾ അടഞ്ഞ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതിൽ പ്രകോപിതരായ യാത്രക്കാർ അക്രമാസക്തരാവുകയും ട്രെയിനിന് നേരെ കല്ലെറിയുകയും ആയിരുന്നു, തുടർന്ന് ജനൽ ചില്ലുകൾ തകരുകയും ട്രെയിനുള്ളിലെ യാത്രക്കാർ പരിഭ്രാന്തരാകുകയും ആയിരുന്നു.

രാത്രി 8 മണിയോടെ ഝാൻസിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഹർപാൽപൂരിൽ എത്തുകയും അക്രമികൾ ട്രെയിൻ ആക്രമിക്കുകയും കല്ലെറിയുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവൻ അപകടത്തിലാണെന്നും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നും ഒരു യാത്രക്കാരൻ പറഞ്ഞു. .”

അതേസമയം, പ്രയാഗ്‌രാജിലേക്ക് പോകുന്ന സ്‌റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടതായി റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ എത്തിയപ്പോൾ അവർ അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും വാതിലടച്ചിരുന്നു, ഇത് അവരെ പ്രകോപിതരാകുകയും തുടർന്ന് ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ റെയിൽവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.

പ്രയാഗ്‌രാജിൽ നടക്കുന്ന മതപരമായ മേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് എത്തിച്ചേരാൻ പ്രത്യേകമായി ക്രമീകരിച്ച ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്.