Featured Sports

അയാള്‍ അല്‍പ്പം മുറ്റാണ്; ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്ന ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു.

ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ളത് ഋഷഭ് പന്തില്‍ നിന്നുമാണെന്നാണ് ഓസ്ട്രേലിയന്‍ കളിക്കാരുടെ ഭാഷ്യം. അദ്ദേഹത്തിന്റെ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പരിഹാസം അദ്ദേഹത്തിന്റെ ഒറ്റക്കൈ സിക്‌സറുകള്‍ക്ക് തുല്യമാണെന്ന് ഓസ്‌ട്രേലിയക്കാരും അത് സമ്മതിക്കുന്നു. ഇരുടീമുകളും കളിക്കുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്നത് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പന്താണെന്ന് മിക്ക ഓസീസ് കളിക്കാരും പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കിട്ട ഒരു വീഡിയോയില്‍, ‘ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ കളിക്കാരന്‍ ഏതാണ്’ എന്ന ചോദ്യത്തിനുള്ള മറുപടിയായി ഓസ്‌ട്രേലിയന്‍ കളിക്കാര്‍ തെരഞ്ഞെടുത്ത ഉത്തരം ഋഷഭ് പന്ത് എന്നായിരുന്നു. ഇതിന് പന്തിന്റെ മറുപടിയും രസകരമായിരുന്നു. ” അത് ആരും ചെയ്യരുത്. ആരെങ്കിലും എന്നെ സ്ളെഡ്ജ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. അങ്ങിനെ ചെയ്താല്‍ ഞാനും മര്യാദയോടെ സ്ലെഡ്ജ് ചെയ്യും. ”ബിഗ് എംഎസ് ഇവിടെയുണ്ട്, ‘വരൂ,” എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞു കൊണ്ടിരിക്കും. ”ഹോബാര്‍ട്ടില്‍ പോയിടി20 ക്രിക്കറ്റ് കളിക്കൂ, എന്റെ കുട്ടികളെ ബേബി സിറ്റ് ചെയ്യൂ.നിങ്ങള്‍ക്ക് നല്ലൊരു അപ്പാര്‍ട്ട്മെന്റ് ലഭിക്കും എന്നൊക്കെ ഞാനും മറുപടി പറഞ്ഞുകൊണ്ടിരിക്കും.

അടുത്തിടെ, ഓസ്‌ട്രേലിയന്‍ ടി20 ഐ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത് ഓസ്‌ട്രേലിയന്‍ ആവണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന്. നവംബര്‍ 22 മുതല്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഓസ്‌ട്രേലിയയില്‍ ഏഴ് ടെസ്റ്റുകള്‍ കളിച്ച പന്ത് 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 62.40 ശരാശരിയില്‍ 624 റണ്‍സും പുറത്താകാതെ 159 റണ്‍സും നേടിയിട്ടുണ്ട്.



രണ്ട് അര്‍ധസെഞ്ചുറികളും സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ താരമായിരുന്നു പന്ത്, അവിടെ സിഡ്‌നിയില്‍ 97 റണ്‍സ് നേടിയ പന്ത് ഇന്ത്യയെ ടെസ്റ്റ് സമനിലയില്‍ നിര്‍ത്താന്‍ സഹായിച്ചു, ബ്രിസ്‌ബേനില്‍ നടന്ന അവസാന ടെസ്റ്റില്‍ പുറത്താകാതെ 89 റണ്‍സ് അടിച്ച് ഇന്ത്യയെ ടെസ്റ്റും പരമ്പരയും സ്വന്തമാക്കാന്‍ സഹായിച്ചു.


Leave a Reply

Your email address will not be published. Required fields are marked *