ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…
Tag: Supreme Court
മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…
‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’
ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ് ബി.വി. നാഗരത്‌ന, ജസ്‌റ്റിസ് ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവര്‍ Read More…
വിവാഹിതയെങ്കില്‍, വിവാഹവാഗ്ദാന പീഡനപരാതി നല്‍കാനാവില്ല; കേസ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്ത്രീ വിവാഹിതയായതിനാല്‍ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ, വിവാഹവാഗ്ദാനം ലംഘിച്ചെന്ന വാദം ഉന്നയിക്കാനാവില്ല. 1955-ലെ ഹിന്ദു വിവാഹനിയമപ്രകാരം, ജീവിച്ചിരിക്കുന്ന Read More…
12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ് 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ് റാണ(31)യെന്ന യുവാവിന്റെ പിതാവ് അശോക് റാണയാണ് നിഷ്‌ക്രിയ ദയാവധം (പാസീവ് യുത്തനേസ്യ) ആവശ്യപ്പെട്ട് പരമോന്നതകോടതിയെ സമീപിച്ചത്. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വായിച്ച് ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട് മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി Read More…
തൂക്കിക്കൊലയ്‌ക്ക് പകരം കുത്തിവയ്‌പ്പ്; കാലത്തിനനുസരിച്ച് മാറുന്നില്ല, കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: തൂക്കിക്കൊലയ്‌ക്കു പകരം മരുന്നു കുത്തിവച്ച് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കാലത്തിന് അനുസരിച്ച് മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്ന് ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. തൂക്കിക്കൊല്ലുന്നത് വളരെ പഴയ നടപടിക്രമമാണ്. കാലത്തിനനുസരിച്ച് കാര്യങ്ങള്‍ മാറി. അതിനനുസരിച്ചു പരിണമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്കു പകരം മാരകമായ കുത്തിവയ്‌പ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത് കുറ്റവാളികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള Read More…
ബലാത്സംഗക്കേസ്: ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ കഴിഞ്ഞയാള്‍ക്ക് 25 ലക്ഷം നഷ്‌ടപരിഹാരം
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ശിക്ഷാകാലാവധി കഴിഞ്ഞും വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവ്.ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ഏഴു വര്‍ഷമായിരുന്നു തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞും നാലു വര്‍ഷവും ഏഴു മാസവും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വന്നതായി ജസ്‌റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്‌റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നു കോടതി പറഞ്ഞു. പ്രതി എട്ടു വര്‍ഷം അധികതടവ് അനുഭവിച്ചെന്നാണ് Read More…
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂര്‍ കമാന്‍ഡോയായതിനാല്‍ ഇളവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പങ്കാളിയാണെന്ന കമാന്‍ഡോയുടെ വാദം കോടതി അംഗീകരിച്ചില്ല. ദൗത്യത്തിന്റെ ഭാഗമായത് നിങ്ങള്‍ക്കുപ്രത്യേക പ്രതിരോധം നല്‍കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. പോലീസിനു മുന്നില്‍ കീഴടങ്ങുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമാന്‍ഡോ സമര്‍പ്പിച്ച പ്രത്യേക അവധിഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ ശാരീരികമായി എത്ര യോഗ്യനാണെങ്കിലും ഭാര്യയെ കഴുത്തു Read More…
പ്രണയികളായ സ്ത്രീകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു ; ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണി
പരസ്പരം പ്രണയിക്കുന്നവര്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ ഒളിച്ചോട്ടം ബീഹാറില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് സ്ത്രീകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ട്രെയിനു മുന്നില്‍ചാടി മരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഹാല്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗെരുവ പുര്‍സന്ദ ഗ്രാമവാസിയായ കാമേശ്വര്‍ താനിയുടെ മകള്‍ കോമള്‍ കുമാരി ഒന്നര വര്‍ഷം മുമ്പാണ് Read More…




