Crime Featured

മോർച്ചറിയിലെ നൂറു ദിനങ്ങൾക്കൊടുവിൽ ആകാശ് ചിതയിലേക്ക്; കസ്റ്റഡി മരണത്തില്‍ നീതിക്കായി നീണ്ട പോരാട്ടം

കസ്റ്റഡി പീഡനത്തെത്തുടർന്ന് യുവാവ് മരിച്ച കേസിലെ തർക്കങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ മരിച്ച ആകാശിന്റെ മൃതദേഹം സംസ്കരിച്ചു. മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, ഏകദേശം 100 ദിവസത്തോളം മധുര സർക്കാർ ആശുപത്രി (ജി.ആർ.എച്ച്) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ബുധനാഴ്ച (ജൂൺ 17) സംസ്കരിച്ചത്. കനത്ത പോലീസ് സുരക്ഷയിൽ ജില്ലയിലെ താതനേരി ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. 26 വയസ്സുകാരനായ ആകാശ് ഡെലിസന്റെ മരണത്തിൽ നീതിക്കായുള്ള കുടുംബത്തിന്റെ വലിയ പോരാട്ടത്തിനൊടുവിലാണ് ഈ നടപടി. മണാമധുരൈ കൃഷ്ണരാജപുരം സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമായ ആകാശിനെ ഒരു Read More…

Featured Oddly News

പോക്സോ കേസ് പേടിച്ചു പ്രതി താക്കോൽ വിഴുങ്ങി; 10 കിലോ പഴം തീറ്റിച്ചു പോലീസ്, ഒടുവിൽ സംഭവിച്ചത്!

ബെംഗളൂരുവിലെ മാദനനായകനഹള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവരുന്നത് വിചിത്രമായ ഒരു വാർത്ത. കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതിയായ യുവാവ് ലോക്കർ കീ വിഴുങ്ങി. ഗംഗോണ്ടനഹള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ കേസിൽ പോലീസ് പിടികൂടിയ കാർത്തിക് എന്ന രാമു ആണ് ഈ കൃത്യം ചെയ്തത്. ഏപ്രിൽ 24-നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കുമെന്ന് Read More…

Crime

വനിതാ പോലീസുകാരി രേവതിയുടെ ചങ്കുറപ്പ്; നഗ്നരാക്കി അച്ഛനെയും മകനെയും ഗുഹ്യഭാഗത്ത് ബൂട്ടിട്ട് ചവിട്ടിക്കൊന്നു, വധശിക്ഷ

തമിഴ്നാട്ടിലെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും ക്രൂരമായ മർദ്ദനമേറ്റ് മരിച്ച കേസിൽ, ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ ധീരമായ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം കേസിലെ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്കും കോടതി വധശിക്ഷ വിധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കുറ്റവാളികളെ രേവതി കൃത്യമായി തിരിച്ചറിഞ്ഞതും അവർ നൽകിയ സത്യസന്ധമായ മൊഴിയുമാണ് ഈ കടുത്ത ശിക്ഷാവിധിയിലേക്ക് നയിച്ചത്. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ഡ്യൂട്ടിക്കെത്തിയ Read More…

Crime

‘ലോക്കപ്പില്‍ വച്ച് തല്ലിച്ചതച്ചു; ചെവികള്‍ അടിച്ചുപൊട്ടിച്ചു’; മധുബാബുവിനെതിരെ പരാതിപ്രവാഹം

ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍ പ്രശാന്ത് കുറുപ്പ് . ലോക്കപ്പില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 2014ല്‍ വിവാഹമോചനക്കേസിലാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ 14 കേസുകളില്‍ 13 കേസുകളും വ്യാജമെന്ന് കണ്ടെത്തിയെന്നും പ്രശാന്ത് പറയുന്നു. പത്തനംതിട്ട സി.ഐ ആയിരിക്കുമ്പോഴായിരുന്നു മധുബാബുവിന്റെ അതിക്രമം. മധുബാബുവിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികള്‍ പുറത്തുവരുന്നുണ്ട്. മധുബാബു 22കള്ളക്കേസുകളില്‍ കുടുക്കി ജീവിതം തകര്‍ത്തെന്നും മര്‍ദിച്ചെന്നും പത്തനംതിട്ടയിലെ മുന്‍ ജ്വല്ലറി ഉടമ വിജയന്‍ ആചാരി. മധുബാബു Read More…