ജോധ്പൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷത്തിനിടെ വരണമാല്യ ചടങ്ങു നടന്ന സ്റ്റേജിൽ വൻ തീപിടുത്തം. വരണമാല്യം കൈമാറി നിമിഷങ്ങൾക്കകം തീ പടർന്നതോടെ വധൂവരന്മാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 6-ന് വൈകുന്നേരം പാൽ റോഡിലെ എംപയർ റിസോർട്ടിലായിരുന്നു സംഭവം. ചടങ്ങിനിടെ ഉപയോഗിച്ച ‘കോൾഡ് ഫയർ’ പടക്കങ്ങളിൽ നിന്നുള്ള തീപ്പൊരി സ്റ്റേജിലെ പ്ലാസ്റ്റിക് പൂക്കളിലും മറ്റ് അലങ്കാര വസ്തുക്കളിലും വീണതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. സെക്കൻഡുകൾക്കുള്ളിൽ തന്നെ സ്റ്റേജ് മുഴുവൻ തീ വിഴുങ്ങുന്നതും പരിഭ്രാന്തരായ അതിഥികൾ ചിതറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. Read More…

