യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. “ഇറാന്റെ പരമോന്നത നേതാവ് രക്തസാക്ഷിത്വം വരിച്ചു,” എന്ന് ഞായറാഴ്ച ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 86-കാരനായ അദ്ദേഹം തന്റെ ഓഫീസിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ കോമ്പൗണ്ടിൽ നിന്ന് കണ്ടെടുത്ത അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാൽ, ഖമേനിയുടെ മരണത്തിന് Read More…
Tag: Iran
ഇറാനിൽ പ്രതികാരത്തിന്റെ ചെങ്കൊടി ഉയർന്നു; ഖമനേയിയുടെ വധത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്!
ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇതിന്റെ പ്രതീകമായി ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുറത്തുവന്ന ഇതിന്റെ വീഡിയോ പള്ളിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യുമെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് Read More…
ഖമേനിയെ വീഴ്ത്താന്‍ ഇസ്രായേലും യുഎസും ശനിയാഴ്ച തിരഞ്ഞെടുത്തത് എന്തുകൊണ്ട്? പഴുതുകളടച്ച മിന്നൽ നീക്കം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ മുതിർന്ന ഉപദേശകരുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന സ്ഥിരീകരണം ലഭിച്ചതോടെയാണ് ഇറാനെതിരായ ഇസ്രായേൽ-യുഎസ് വ്യോമ-നാവിക ആക്രമണത്തിന് തുടക്കമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഖമേനി ഒളിവിൽ പോകാനുള്ള സാധ്യത ഒഴിവാക്കാനും ആക്രമണത്തിലെ സർപ്രൈസ് നിലനിർത്താനുമാണ് അദ്ദേഹത്തെ ആദ്യം തന്നെ ലക്ഷ്യമിട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ യോഗം ചേരാനായിരുന്നു ഖമേനി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ യോഗം നടക്കുന്നുണ്ടെന്ന വിവരം ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതോടെ Read More…
‘47 വര്‍ഷമായി ഞാന്‍ മരിച്ചിട്ട്’; വായിലൂടെ ചോരയൊലിപ്പിച്ച് ഇറാനിയന്‍ സ്ത്രീ; വീഡിയോ വൈറല്‍
ഇറാൻ പരമാത്മാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം രൂക്ഷമായ സംഘർഷത്തിലേക്ക് നീങ്ങുന്നു. നാടുകടത്തപ്പെട്ട രാജകുമാരൻ റിസ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാസേന പാടുപെടുകയാണ്. ജനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് തടയാനായി ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ഭരണകൂടം റദ്ദാക്കി. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ (HRANA) റിപ്പോർട്ട് പ്രകാരം ഇതുവരെ 41 പേർ കൊല്ലപ്പെടുകയും 2,270-ലധികം ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക Read More…
മൂന്ന്ദിവസത്തിനുള്ളില്‍ പരസ്യമായി രണ്ടാമത്തെ വധശിക്ഷ; കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്രെയിനിൽ കെട്ടി തൂക്കിലേറ്റി
വധശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇസ്‌ളാമിക രാജ്യങ്ങള്‍ കുപ്രസിദ്ധമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കിയത്. ഓഗസ്റ്റ് 21 വ്യാഴാഴ്ച, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇറാനിയന്‍ പുരുഷനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ വധിച്ചു. വ്യക്തിയെ പരസ്യമായി തൂക്കിലേറ്റിയത് ഒരു ക്രെയിനില്‍ കെട്ടി ഉയര്‍ത്തിയായിരുന്നു. 2024 അവസാനത്തില്‍ തോക്ക് ഉപയോഗിച്ച് ദമ്പതികളെയും ഒരു യുവതിയെയും കൊലപ്പെടുത്തിയ കേസില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോര്‍ഡ്കുയിയില്‍ പുലര്‍ച്ചെ ഒരു ക്രെയിനിനാണ് പ്രതിയെ പരസ്യമായി തൂക്കിലേറ്റിയത്. കവര്‍ച്ചയ്ക്കിടെ അമ്മയെയും മൂന്ന് Read More…
വെടിനിര്‍ത്തലിന് ശേഷം, ഇസ്രായേലിനായി ചാരവൃത്തി ആരോപിച്ച് 3 പേരെ ഇറാന്‍ തൂക്കിലേറ്റി
തീവ്രമായ സംഘട്ടനത്തിനും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനും ശേഷം 24 മണിക്കൂറിനുള്ളില്‍ ചാരവൃത്തി ആരോപിച്ച് മൂന്ന് പേരെ തൂക്കിലേറ്റി ഇറാന്‍. ഇറാനിയന്‍ ജുഡീഷ്യറിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘കൊലപാതകങ്ങള്‍’ നടത്തുന്നതിനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിച്ചതിനും ഇവര്‍ ശിക്ഷിക്കപ്പെട്ടതായി മിസാന്‍ ഏജന്‍സി പറയുന്നു. ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ മൂന്ന് പേരെയാണ് ഇറാന്‍ വധിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ജുഡീഷ്യറി പറഞ്ഞു, നീല Read More…
ആഹാ… എന്തൊരു സ്വാദ്.. ; മണ്ണും ചെളിയും ചേര്‍ത്തൊരു കിടിലന്‍ വിഭവം !
ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ പാചക വിദഗ്ദര്‍ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്. അക്കൂട്ടത്തില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരം അല്‍പ്പം മണ്ണ് കൂടി ആയാലോ? കേള്‍ക്കുമ്പോള്‍ അതിശയോക്തിയാണെന്ന് തോന്നുമെങ്കിലും ഇറാനിലെ ഹോര്‍മുസ് ദ്വീപ് നിവാസികള്‍ ഈ മാര്‍ഗം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. നൂറ്റാണ്ടുകളായി ആ പ്രദേശത്തുളളവര്‍ മണ്ണും ചെളിയും ഉപയോഗിച്ചാണ് പാചകം. അതുകൊണ്ട് ഈ ദ്വീപിലെ നിവാസികൾ ഭക്ഷണമോ വിഭവമോ പാഴാക്കുന്നില്ല, മറിച്ച് അത് ആസ്വദിച്ചു കഴിക്കുന്നു. മണ്ണ് ചേര്‍ത്ത് പാകം ചെയ്യുന്ന ഭക്ഷണം ഏറെ രുചിയേറിയതാണെന്നും Read More…
ഗള്‍ഫില്‍നിന്ന് സമുദ്രമാര്‍ഗം ഒന്നും കൊണ്ടുപോകാന്‍ കഴിയില്ല, ആയുധമാകുമോ ഹോര്‍മുസ് കടലിടുക്ക് ?
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ പേരില്‍ സമ്മര്‍ദം. ഹോര്‍മുസ് അടയ്‌ക്കുന്നത് പരിഗണിക്കുകയാണെന്നാണ് ഇറാന്റെ നിലപാട്. അത് എണ്ണ വിലക്കയറ്റത്തിനു കാരണമാകും. അതു തന്നെയാണു ഭീഷണിക്കു പിന്നിലെ രഹസ്യം. പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്ര പ്രവേശന മാര്‍ഗമാണു ഹോര്‍മുസ്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും യു.എ.ഇയും. ഈ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഗള്‍ഫുമായും അറബി കടലുമായും ബന്ധിപ്പിക്കുന്നു. യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‌മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം Read More…
ശരീരം മഴുവന്‍ ടാറ്റു ! ഇറാനിയന്‍ റാപ്പ് താരം അമീര്‍ തറ്റാലൂവിന് വധശിക്ഷ
ന്യൂഡല്‍ഹി: പ്രവാചകനിന്ദ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ വിധിച്ച് പ്രശസ്ത പോപ്പ് ഗായകന്‍ അമീര്‍ ഹുസൈന്‍ മഗ്സൗദ്ലൂവിന് ‘തറ്റാലൂ’ എന്നറിയപ്പെടുന്ന ഇറാന്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചു. നേരത്തെ സമാനമായ കുറ്റങ്ങള്‍ ചുമത്തി അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് തറ്റാലുവെങ്കിലും പ്രോസിക്യൂട്ടറുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് പുനരാരംഭിക്കുകയും അവലോകനത്തിന് ശേഷം, കോടതി മുന്‍ വിധി റദ്ദാക്കുകയും ഈ വര്‍ഷം ജനുവരിയില്‍ വധശിക്ഷ വിധിക്കുകയും ആയിരുന്നു. ശരീരം മുഴുവന്‍ പച്ചകുത്തിയ നിലയിലാണ് തറ്റാലുവിന്റെ പ്രത്യക്ഷപ്പെടല്‍. വിവാദനായകനായ തറ്റാലൂവിന് എതിരേ അനേകം Read More…









