Oddly News Wild Nature

ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി; 12,000 വര്‍ഷത്തിനുശേഷം

ഹിമയുഗത്തിനുശേഷം വംശനാശം സംഭവിച്ച ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി. കൊലോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെന്നായ ഇനത്തെ തിരിച്ചുകൊണ്ടുവന്നത്‌. ഗവേഷണശാലയില്‍ പിറന്ന പെണ്‍ചെന്നായയുടെ പേര്‍ – ഖലീസി. ഒരു വര്‍ഷത്തിലേറെ നീണ്ട നിരീക്ഷണങ്ങള്‍ക്കുശേഷമാണു ഖലീസിയെയും സഹോദരങ്ങളെയും 2000 ഏക്കര്‍ വരുന്ന കാട്ടിലേക്കു തിരിച്ചുവിട്ടത്‌.ഗെയിം ഓഫ്‌ ത്രോണ്‍സിലൂടെ പുതുതലമുറയ്‌ക്കു പരിചിതരാണു ഡെയ്‌ര്‍ വൂള്‍ഫ്‌ ഇനത്തെ. റോമുലസ്‌, റീമസ്‌ എന്നീ ചെന്നായക്കുഞ്ഞുങ്ങളാണ്‌ ആദ്യം പിറന്നത്‌. അവ ആണ്‍ ചെന്നായകളാണ്‌. വംശം നിലനിര്‍ത്താന്‍ ഖലീസി പിറന്നത്‌ ആറു മാസം മുമ്പ്‌. Read More…