ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ നവജാതശിശുവിനെ ശുചിമുറിയുടെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തില്‍ പത്തൊമ്പതുകാരിയായ യുവതിയുടെ മൊഴി പുറത്ത്. തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് യുവതി ആലപ്പുഴ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) ഔദ്യോഗികമായി അറിയിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്നും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അയാളുമായി ബന്ധമില്ലെന്നും, താന്‍ ഗര്‍ഭിണിയായതോ പ്രസവിച്ചതോ Read More…
Tag: Alappuzha news
‘നീയില്ലാതെ ജീവിക്കാനാവില്ല’, ഭാര്യയ്ക്ക് അയല്‍വാസിയുടെ മെസേജ്; ചുറ്റികയ്ക്ക് തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്
ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആലപ്പുഴ കൊമ്മാടിമംഗലം റോഡിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജ് (28) നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ‘നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്നതടക്കമുള്ള സന്ദേശങ്ങൾ ഷിബിൻ രാജ് അയൽവാസിയായ ജിബിന്റെ ഭാര്യയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ജിബിൻ ഈ സന്ദേശങ്ങൾ ഭാര്യയുടെ ഫോണിൽ Read More…
ധന്‍ബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ
ആലപ്പുഴ: ധന്‍ബാദ് എക്‌സ്‌പ്രസിന്റെ എസ് 5 കോച്ചിന് അടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്നലെ രാവിലെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയില്‍ മനുഷ്യന്റെ തോള്‍ മുതല്‍ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടത്. ട്രെയിന്‍ തട്ടി മരിച്ച ആരുടെതെങ്കിലും കൈ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആറിനു രാത്രിയായിരുന്നു ധന്‍ബാദില്‍നിന്ന് ട്രെയിന്‍ ആലപ്പുഴയിലെത്തിയത്. എസ് 5 കോച്ച് പിടിച്ചിട്ടശേഷം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. സംഭവത്തില്‍ ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘മദ്യപിച്ചെത്തുമ്പോള്‍ എന്റെ ശരീരം വേണം; എന്റെ ഗര്‍ഭത്തിനുത്തരവാദി നിങ്ങളുടെ അച്ഛന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടിയില്ലല്ലോ’…; രേഷ്മയുടെ കുറിപ്പ്
ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുന്ന ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്നെ മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതിന്റെയും ഭര്‍ത്താവില്‍ നിന്ന് സ്നേഹം ലഭിക്കാതെ പോയതിന്റെയും സങ്കടമാണ് ഏഴു പേജോളം നീണ്ട ആത്മഹത്യാക്കുറിപ്പില്‍ രേഷ്മ പറയുന്നത്. തന്റെ മരണത്തിന് അമ്മായിയച്ഛനും അമ്മായിയമ്മയും സുജിതയുമാണ് ഉത്തരവാദികളെന്ന് അവര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ എഴുതുന്നു. ഭര്‍ത്താവിനായി രേഷ്മ എഴുതിയ കുറിപ്പിങ്ങനെ…: Read More…
‘ലോക്കപ്പില്‍ വച്ച് തല്ലിച്ചതച്ചു; ചെവികള്‍ അടിച്ചുപൊട്ടിച്ചു’; മധുബാബുവിനെതിരെ പരാതിപ്രവാഹം
ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍ പ്രശാന്ത് കുറുപ്പ് . ലോക്കപ്പില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 2014ല്‍ വിവാഹമോചനക്കേസിലാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ 14 കേസുകളില്‍ 13 കേസുകളും വ്യാജമെന്ന് കണ്ടെത്തിയെന്നും പ്രശാന്ത് പറയുന്നു. പത്തനംതിട്ട സി.ഐ ആയിരിക്കുമ്പോഴായിരുന്നു മധുബാബുവിന്റെ അതിക്രമം. മധുബാബുവിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികള്‍ പുറത്തുവരുന്നുണ്ട്. മധുബാബു 22കള്ളക്കേസുകളില്‍ കുടുക്കി ജീവിതം തകര്‍ത്തെന്നും മര്‍ദിച്ചെന്നും പത്തനംതിട്ടയിലെ മുന്‍ ജ്വല്ലറി ഉടമ വിജയന്‍ ആചാരി. മധുബാബു Read More…





