സാധാരണ യാത്രക്കാര്‍ക്കു താല്‍പര്യമില്ലാത്ത സീറ്റാണു ബോയിങ് 787-8 ഡ്രീം ലൈനറിലെ സീറ്റ് 11എ. ആ സീറ്റാണു വിശ്വാസ് കുമാറിനു ഭാഗ്യമായത്. ലണ്ടനിലേക്ക് പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ തകർന്ന് തീഗോളമായി മാറിയ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ മാത്രമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
11എ സീറ്റ് ഇക്കോണമി ക്ലാസിന്റെ ആദ്യ നിരയിലാണ് സ്ഥിതി ചെയ്യുന്നത്, ബിസിനസ് ക്യാബിന്റെ നേരിട്ട് പിന്നിലും ഇടത് വശത്തുള്ള എമര്‍ജന്‍സി എക്‌സിറ്റിനോട് അടുത്തുമാണ്. വിമാനം നിലത്ത് ഇടിച്ചപ്പോള്‍, 11എ ഉള്‍പ്പെടെ മുന്നിലെ ഇടത് ഭാഗം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലേയ്ക്ക് തകര്‍ന്നു വീണു, വിമാനത്തിന്റെ പ്രധാന ഭാഗം ഏറ്റവും കൂടുതല്‍ നാശം സംഭവിച്ച മുകളിലത്തെ നിലകളിലല്ല.
‘ഞാന്‍ ഇരുന്ന വശം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലേയ്ക്ക് വീണു, അവിടെ ചെറിയൊരു ഇടമുണ്ടായിരുന്നു. വാതില്‍ തകര്‍ന്നപ്പോള്‍, ആ ഇടം എനിക്ക് കാണാന്‍ കഴിഞ്ഞു, ഞാന്‍ അവിടെ നിന്ന് ചാടിയിറങ്ങി.’- വിശ്വാസ് കുമാര്‍ പറഞ്ഞു.
”ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വിമാനം തകർന്ന് താഴേക്ക് പതിച്ച ആ നിമിഷങ്ങളിൽ മരണം അടുത്തെത്തിയിരിക്കുന്നുവെന്നാണ് എല്ലാവരെയും പോലെ ഞാനും ചിന്തിച്ചത്. പക്ഷേ…ഇപ്പോൾ ചുറ്റിലും നോക്കുമ്പോൾ ജീവനോടെയുണ്ടെന്ന ആ യാഥാർഥ്യം ഞാൻ മനസിലാക്കുകയാണ്. എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല”-വിശ്വാസ് കുമാർ പറയുന്നു.
എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ന്റെ സീറ്റ് ക്രമീകരണം അനുസരിച്ച്, സീറ്റ് 11എ ഒരു സ്റ്റാന്‍ഡേര്‍ഡ് എക്കണോമി എക്‌സിറ്റ് റോ സീറ്റാണ്- എക്‌സിറ്റിന് അടുത്തായി സ്ഥിതി ചെയ്യുന്നു. വാതിലിനടുത്തായതിനാല്‍ യാത്രക്കാര്‍ പലപ്പോഴും ഈ സീറ്റ് ഒഴിവാക്കാറുണ്ട്.
എന്നാല്‍ ഈ അടുപ്പമാണ് വിശ്വാസിന്റെ ജീവന്‍ രക്ഷിച്ചത്. ബോയിങ് 787 ല്‍ ജീവന്‍ രക്ഷിക്കുന്ന ഒരു അത്ഭുതമായി മാറിയ ഈ സീറ്റ് മറ്റൊരു വിമാന മോഡലായ ബോയിങ് 737 ലെ ഏറ്റവും മോശം സീറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ബോയിങ് 737– 900, 900 ഇആര്‍ എന്നിവയില്‍, സീറ്റ് 11എ ‘വിന്‍ഡോ ഇല്ലാത്ത’ വിന്‍ഡോ സീറ്റാണ്. ചിറകിന് മുന്നിലുള്ള 9എ, 10എ, 11എ, 12എ തുടങ്ങിയ സീറ്റുകള്‍ക്ക് വിന്‍ഡോകളില്ല. ബോയിങ് 737 കുടുംബത്തില്‍ ഇത് സാധാരണമാണ്.
സീറ്റ് 11 എ ‘വിന്‍ഡോ ഇല്ലാത്ത വിന്‍ഡോ സീറ്റ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. യാത്രാ ഫോറങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത് ഒരു തമാശയായും മീമുകളായും മാറി. വിമാന കാഴ്ചകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ആ സീറ്റ് അരോചകമാകും.
ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് റയാനെയറില്‍നിന്നാണ്, യൂറോപ്പിലും മൊറോക്കോയിലുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ചെലവു കുറഞ്ഞ അയര്‍ലന്‍ഡ് എയര്‍ലൈനാണിത്. റയാനെയറിന്റെ സീറ്റ് 11എയിലും വിന്‍ഡോ ഇല്ല, ഇതിന് എയര്‍ലൈന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
‘വിന്‍ഡോ സീറ്റ്’ എന്നു പറഞ്ഞിട്ടും വിന്‍ഡോ ഇല്ലാത്തതില്‍ യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും വെറുക്കപ്പെട്ട സീറ്റില്‍നിന്ന് ഏറ്റവും ആഗ്രഹിക്കപ്പെട്ട സീറ്റിലേക്ക് സീറ്റ് 11എ മാറിക്കഴിഞ്ഞോ എന്നാണു സാമൂഹിക മാധ്യമ ചര്‍ച്ചകള്‍. ആ സീറ്റിനു കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്തുമെന്നു പരിഹരിക്കുന്നവര്‍ പോലും ധാരാളം.




