Crime

പ്രണയബന്ധം കണ്ടുപിടിച്ചു ; കാമുകനെ വീഡിയോകോള്‍ ചെയ്തശേഷം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

പ്രണയബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വീഡിയോകോളില്‍ വിളിച്ച ശേഷം അവരുടെ കുട്ടിയുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസില്‍ ഇട്ട് നദിയില്‍ വലിച്ചെറിഞ്ഞു. 2023 ഏപ്രില്‍ 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലെ ഒരു ഫ്ലാറ്റില്‍ വെച്ച് നടന്ന സംഭവത്തില്‍ 24 കാരിയായ സുമാ ബീഗമാണ് മരണമടഞ്ഞത്.

അമിനന്‍ റഹ്മാന്‍ (47) എന്നയാള്‍ക്കെതിരേയാണ് ആരോപണം. തന്റെ പകുതി പ്രായമുള്ള ഭാര്യ അവരുടെ അതേ പ്രായമുള്ള ഒരാളുമായി പ്രണയത്തിലായെന്ന് റഹ്മാന്‍ മനസ്സിലാക്കുകയായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയില്‍ താമസിച്ചിരുന്ന ബംഗ്‌ളാദേശുകാരനായ കാമുകന്‍ ഷാഹിന്‍ മിയയെ റഹ്മാന്‍ വീഡിയോയില്‍ വിളിക്കുകയും ഭാര്യയെ ആക്രമിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്. പീഡനം നടക്കുമ്പോള്‍ മുറിയിലുണ്ടായിരുന്ന രണ്ട് വയസുള്ള മകനെയും ഉപദ്രവിക്കുമെന്ന് റഹ്മാന്‍ ഭീഷണിപ്പെടുത്തിരുന്നതായി മിയ കോടതിയെ അറിയിച്ചു. വിചാരണവേളയില്‍ ജൂറിമാര്‍ക്ക് മുന്നില്‍ കാണിച്ച രാത്രിയിലെ ഒരു സിസിടിവി ദൃശ്യത്തില്‍, റഹ്മാന്‍ ഫ്ലാറ്റുകളുടെ ബ്ലോക്കിന് പുറത്ത് ഒരു സ്യൂട്ട്കേസ് വലിച്ച് ലീ നദിയിലേക്ക് ചില റെയിലിംഗുകള്‍ക്ക് മുകളിലൂടെ തള്ളുന്നത് കാണാം.

2023 ഫെബ്രുവരി 6 ന് മിസ് ബീഗത്തിന് നേരെ നടന്ന കൊലപാതകവും നേരത്തെ നടന്ന ആക്രമണവും പക്ഷേ റഹ്മാന്‍ നിഷേധിക്കുന്നുണ്ട്. റഹ്മാനെ വിവാഹം കഴിച്ചതിന് ശേഷം 2020-ല്‍ ബംഗ്ലാദേശില്‍ നിന്ന് യുകെയിലേക്ക് താമസം മാറിയയാളാണ് ബീഗം. മരിക്കുമ്പോള്‍ അവരുടെ മക്കള്‍ക്ക് രണ്ടു വയസ്സും നാലും മാസവുമായിരുന്നു പ്രായം.

ഏപ്രില്‍ 29 ന് രാത്രി 11.30 ഓടെ മൂന്ന് കിടപ്പുമുറി ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റ് വാടകക്കാര്‍ കുട്ടിയുടെ നിലവിളി കേട്ടിരുന്നതായും അതേസമയം തന്നെ മിയയ്ക്ക് റഹ്മാനില്‍ നിന്ന് ഒരു വാട്ട്‌സ്ആപ്പ് വീഡിയോ കോള്‍ ലഭിച്ചതായും കണ്ടെത്തി. ആ കോളിനിടയില്‍ പ്രതി പല ഭീഷണികളും നടത്തിയെന്നും സുമയെ ആക്രമിക്കുമെന്നും കുറ്റം മിയയുടെ മേല്‍ ചുമത്തുമെന്നും രണ്ടുവയസ്സുകാരനെയും ആക്രമിക്കുമെന്നും ബംഗ്ലാദേശില്‍ വന്ന് മിയയെ കൊല്ലുമെന്നും പറഞ്ഞതായി ഇയാള്‍ പറഞ്ഞു. മിയ ഈ കോളുകള്‍ റെക്കോഡ് ചെയ്തിരുന്നതും കേസില്‍ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്്