Lifestyle

തോളിലേറ്റിയോ കോരിയെടുത്തോ യുവതികളെ മല കയറ്റാന്‍ യുവാക്കള്‍ റെഡി…! ‘മഞ്ഞ’യെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

ചൈനയിലെ പ്രശസ്തമായ ഒരു പര്‍വത ടൂര്‍ സൈറ്റില്‍ പുതുതായി ഏര്‍പ്പെടുത്തിയ ക്ലൈംബിംഗ് കമ്പാനിയന്‍ സര്‍വീസ് വിവാദമാകുന്നു. സിചുവാന്‍ പ്രവിശ്യയിലെ എമി പര്‍വതത്തില്‍ ക്ലൈംബിംഗ് കൂട്ടാളികളായി നിയമിക്കപ്പെട്ട ചെറുപ്പക്കാരായ പുരുഷന്മാര്‍, പര്‍വതം കയറാനെത്തുന്ന സ്ത്രീകളെ കൈകളിലോ, തോളിലോ എടുത്തുകൊണ്ടു പോകുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം.

മലകയറ്റത്തിനിടയിലെ ഈ പുരുഷ സേവനദാതാക്കളും അവരുടെ സ്ത്രീ ക്ലയന്റുകളും തമ്മിലുള്ള ശാരീരിക സമ്പര്‍ക്കമാണ് വിമര്‍ശനത്തിന് വിധേയമായത്. ഈ കൂട്ടാളികള്‍ ഉപഭോക്താക്കളായ സ്ത്രീകളുടെ കാലുകളില്‍ മസാജ് ചെയ്യുന്നതായും, പെണ്‍കുട്ടികള്‍ ഷോര്‍ട്ട് സ്‌കര്‍ട്ടുകളില്‍ കാണപ്പെടുന്നതായും കാണിക്കുന്നു. എമി പര്‍വതത്തില്‍, പേശികളുള്ള ചെറുപ്പക്കാരായ പുരുഷന്മാരെയാണ് ക്ലൈംബിംഗ് കൂട്ടാളികളായി നിയമിക്കുന്നത്. അവര്‍ സ്ത്രീകളെ കുത്തനെയുള്ള മലയിലേയ്ക്ക് എടുത്തുകൊണ്ട് കൊണ്ടുപോകുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി, ചൈനയിലുടനീളം പര്‍വതാരോഹണ കമ്പാനിയന്‍ സേവനങ്ങള്‍ വലിയ ജനപ്രീതി നേടുന്നുണ്ട്. ഫ്രീലാന്‍സറായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടാളികള്‍ സാധാരണയായി 20 വയസ്സുള്ള പുരുഷന്മാരാണ്, അതേസമയം അവരുടെ ക്ലയന്റുകളില്‍ ചെറിയ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടുന്നു. ബാഗുകള്‍ വഹിച്ചുകൊണ്ട് ഭാരം ലഘൂകരിക്കുക മാത്രമല്ല, മലകയറ്റക്കാര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ പ്രോത്സാഹി പ്പിക്കുന്ന നിര്‍ണായകമായ ‘വൈകാരിക പിന്തുണ’ നല്‍കുകയും ചെയ്യുന്നതിനാല്‍ ഈ സേവനം അത്യാവശ്യമാണെന്ന് പലരും വാദിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3,079 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയും 27 കിലോമീറ്റര്‍ നീളമുള്ള ഒരു ഹൈക്കിംഗ് പാതയും ഉള്ള എമേയ് പര്‍വതം ചൈന യിലെ ഏറ്റവും പ്രശസ്തമായ പര്‍വതങ്ങളില്‍ ഒന്നാണ്. ചില ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ക്ലൈംബിംഗ് കമ്പാനിയന്‍ സേവനത്തെ ‘മഞ്ഞ’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടെങ്കിലും, ചൈനയില്‍ അശ്ലീലത്തെ സൂചിപ്പിക്കുന്ന ഒരു സ്ലാംഗ് പദമാണിത്. എമി പര്‍വത ത്തിലേക്കുള്ള പാതയില്‍ ഏകദേശം 50 സഹയാത്രികര്‍ സജീവമായി സേവനമനുഷ്ഠിക്കുന്നുണ്ട്.

യാത്രയുടെ ദൈര്‍ഘ്യവും സങ്കീര്‍ണ്ണതയും അനുസരിച്ച്, ക്ലൈംബിംഗ് കമ്പാനിയന്‍ സേവനത്തിന് 500 യുവാന്‍ മുതല്‍ 1,200 യുവാന്‍ (6200 രൂപ മുതല്‍ 15000 രൂപ വരെ) ആണ് ചാര്‍ജ്ജ്. നടത്ത വടികള്‍, റെയിന്‍കോട്ടുകള്‍, തൊപ്പികള്‍, കാല്‍മുട്ട് സപ്പോര്‍ട്ടുകള്‍, ഫോട്ടോ പ്രോപ്പുകള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ വിവിധ അവശ്യ വസ്തുക്കള്‍ ഇവര്‍ പര്‍വതാരോഹകര്‍ക്ക് നല്‍കുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തങ്ങളുടെ ക്ലയന്റുകളുടെ അനുഭവങ്ങള്‍ പോലും അവര്‍ രേഖപ്പെടുത്തുകയും പര്‍വതനിറുകയില്‍ എത്തുന്നവര്‍ക്ക് മെഡലുകള്‍ സമ്മാനിക്കുകയും ചെയ്യുന്നു.