ഡെന്‍മാര്‍ക്കിലെ കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് ജര്‍മ്മന്‍ കുട്ടികള്‍ മരിച്ചു. ഞായറാഴ്ച നോര്‍ത്ത് ജുട്ട്ലന്‍ഡിലെ നോറെ വോറുപോയര്‍ ബീച്ചില്‍ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മുകളിലേക്ക് മണ്‍കൂന തകര്‍ന്ന് വീണു മണ്ണുമൂടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ്‍കുട്ടികള്‍ മരിച്ചതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം ഒരു ‘ദാരുണമായ അപകട’മായി അവര്‍ കണക്കാക്കുന്നു. മ്യൂണിക്കില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ 40 മിനിറ്റോളം മണലിനടിയില്‍ കുടുങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ Read More…
ശ്മശാനങ്ങളില്‍ മന്ത്രവാദവും പൂജയും; കുടുംബത്തിലെ ആപത്ത് പ്രവചിച്ചു പണം തട്ടുന്ന സംഘം
വണ്ടിപ്പെരിയാര്‍; കുടുംബത്തിലെ ആപത്തുകള്‍ പ്രവചിച്ചും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത് പണം തട്ടുന്ന ഒരു സംഘങ്ങള്‍ തോട്ടം മേഖലയില്‍ പിടിമുറുക്കുന്നു. തേനി ജില്ലയിലെ ഗ്രാമത്തില്‍ നിന്നെത്തുന്ന (കോടാങ്കികള്‍) സംഘമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭാഗമായി പ്രതിവിധിയായി പൂജ നടത്തുമെന്ന പേരില്‍ സ്വര്‍ണം തട്ടിയെടുത്ത് ഒരു യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വണ്ടിപ്പെരിയാര്‍ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം . പ്രദേശവാസികള്‍ ഭൂപതി എന്ന യുവാവിനെ പിടികൂടി പീരുമേട് പോലീസിന് കൈമാറി. മേഖലയിലുണ്ടായിരുന്ന മറ്റ് കോടാങ്കികള്‍ പോലീസിനെ Read More…
വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി
മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.
കൂട്ടുകാരന്റെ നവജാത ശിശു മരണപ്പെട്ടു; അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വധശിക്ഷ ?
കൂട്ടുകാരന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തുകയും ഇരട്ട സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് വധശിക്ഷ ലഭിച്ചേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നിക്കോണ്‍ വിഴ്‌സി എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. സുഹൃത്തിന്റെ ആറാഴ്ച മാത്രം പ്രായമുള്ള ലിയോണ്‍ കാഡ്‌സ് എന്ന കുഞ്ഞിനെയാണ് താലോലിക്കുന്നതിനിടയില്‍ വിഴ്‌സി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ഇരട്ട സഹോദരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിറ്റ്‌സ്ബര്‍ഗിലെ വീട്ടില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ നിക്കോള്‍ വിഴ്‌സി കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴ്‌സി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കുഞ്ഞുങ്ങളുടെ Read More…
സ്വവർഗാനുരാഗം: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ കേസ്
ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്വവര്‍ഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണക്ക പ്രതി. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ നാല്‍പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പാണ് മരിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയുമായി സൗഹൃദത്തിലായത്. പിന്നീടത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിനി ഇതില്‍നിന്നു പിന്മാറി.
വനിതാ ഡോക്ടറെ കൊലപ്പെടുത്തും മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് നുണപരിശോധനയില്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിനു മണിക്കൂറുകള്‍ മുമ്പ് സുഹൃത്തുമൊത്ത് ചുവന്നതെരുവ് സന്ദര്‍ശിച്ചെന്നും അവിടേക്കു പോകുന്നവഴി മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രതി നുണപരിശോധനയില്‍ സി.ബി.ഐയോടു വെളിപ്പെടുത്തി. സംഭവദിവസം രാത്രി സുഹൃത്ത് സൗരഭിനൊപ്പം പ്രതി മദ്യപിച്ചു. തുടര്‍ന്ന്, ഇരുവരും ചുവന്നതെരുവിലേക്കു പോയി. ഇതിനിടെ, ഒരു പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. യാത്രാമധ്യേയാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ചുവന്നതെരുവില്‍ പോയെങ്കിലും അവിടെ ആരുമായും ലൈംഗികബന്ധത്തില്‍ Read More…
ഭാര്യയ്ക്ക് പണം അയക്കുന്നതില്‍ എതിര്‍പ്പ്; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി
ഹൈദരബാദ്: അടുക്കളക്കത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കാമുകി. ബിഹാര്‍ സ്വദേശിയായ വിജയ്കുമാര്‍ യാദവ് എന്നായാളാണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. വിജയ്കുമാര്‍ നാലുമാസമായി ലിവ് ഇന്‍ പാര്‍ട്ണറായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യക്ക് അയച്ചുകൊടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഭക്ഷണം കഴിഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൈകളും കണ്ണുകളും കെട്ടിയിട്ടശേഷം യുവാവിന്റെ ഫോണ്‍ കവര്‍ന്നെടുക്കുയും ചെയ്തു. പിന്നാലെ വീട് വിട്ടശേഷം ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. വിജയ്കുമാര്‍ തന്നെ വേണ്ട വിധത്തില്‍ പരിപാലിക്കാത്തതില്‍ യുവതി അസ്വസ്ഥയായിരുന്നു. ഇരുവരും Read More…
ബലാത്സംഗം ചെയ്തത് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ, സിനിമയ്ക്കുവരെ വിഷയമായ അജ്മീര്‍ ലൈംഗികാതിക്രമ കേസ്
മൂന്നു പതിറ്റാണ്ടു മുമ്പ് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത രാജ്യം ഞെട്ടിച്ച അജ്മീര്‍ ലൈംഗികാരോപണക്കേസ് വീണ്ടു വാര്‍ത്തകളില്‍. രാജസ്ഥാനിലെ പോക്‌സോ കോടതി പ്രതികളായ ആറുപേര്‍ക്കു കൂടി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയു ചെയ്തു. പിന്നീട് ഈ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 1992 ല്‍ നടന്ന അജ്മീര്‍ കൂട്ടബലാത്സംഗ കേസ് Read More…
വിവാഹാഭ്യർഥന നിരസിച്ചു; കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തികൊണ്ട് വെട്ടി കാമുകി
തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…