The Origin Story

ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം

ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…

Hollywood

ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് ഹോളിവുഡ് മാദകതാരം ഷാരണ്‍സ്‌റ്റോണ്‍ ; ഇറ്റലിയില്‍ പോയി താമസിക്കും

ഹോളിവുഡില്‍ അനേകം സിനിമാതാരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ഇടപെട്ടത്. കമലാഹാരീസിന് വേണ്ടി പരസ്യമായി ജാമി ലീ കര്‍ട്ടിസും ഗായിക കാറ്റി പെറിയും മുമ്പോട്ട് വന്നിരുന്നു. രാജി വെയ്ക്കുന്നതിന് മുമ്പ് നടന്‍ ജോര്‍ജ്ജ് ക്ലൂണി പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഒരു ധനസമാഹരണം നടത്തി ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പുതിയതായി ഹോളിവുഡില്‍ നിന്നും രംഗത്ത് വന്നിരിക്കുന്നത് പഴയ ഗ്‌ളാമര്‍ഗേള്‍ ഷാരണ്‍സ്‌റ്റോണാണ്. ട്രംപ് ജയിച്ചാല്‍ അമേരിക്ക വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് താരം പരസ്യമായി പറഞ്ഞു. Read More…

Celebrity

സൂപ്പര്‍സ്റ്റാര്‍ ഷാരൂഖിനെ ‘കൈകാര്യം’ ചെയ്യുന്നത് പൂജാ ദദ്‌ലാനി ; ഒരു മാസം ശമ്പളം വാങ്ങുന്നത് 70 ലക്ഷം

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ കരിയര്‍ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ളതും വിജയിച്ചതുമായ മാനേജര്‍മാരില്‍ ഒരാളാണ് പൂജ ദദ്‌ലാനി. വര്‍ഷങ്ങളായി, സിനിമകള്‍, അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നത് അവരാണ്. മാസം 70 ലക്ഷം രൂപയാണ് പൂജയ്ക്ക് സൂപ്പര്‍താരം നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൂജ ദദ്‌ലാനിയ്ക്ക് വാര്‍ഷികശമ്പളം 7-9 കോടി രൂപയാണ്. സൂപ്പര്‍സ്റ്റാര്‍ Read More…

Movie News

‘ഗോട്ടി’ ന്റെ ഫസ്റ്റ്ഹാഫ് വിജയ് കണ്ടു ; സൂപ്പര്‍താരം സംവിധായകനോട് പറഞ്ഞത്…

സൂപ്പര്‍താരം വിജയ് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പം ‘ഗോട്ട്’, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം’ ചിത്രത്തിന്റെ ജോലിയിലാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സെപ്തംബര്‍ 5-ന് പാന്‍-ഇന്ത്യന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം സിനിമയുടെ ആദ്യപകുതി വിജയ് കണ്ടെന്നും താരത്തിന് ഇഷ്ടപ്പെട്ടു എന്നുമാണ്. ചിത്രത്തിന്റെ ഔട്ട്പുട്ട് വീക്ഷിച്ച വിജയ് ‘ഗോട്ടിന്റെ’ ആദ്യ പകുതിയുടെ ഫലത്തില്‍ വിജയ് സന്തുഷ്ടനാണെന്നും കണ്ട ശേഷം സംവിധായകന്‍ വെങ്കട്ട് പ്രഭുവിനോട് നായകന്‍ അതിശയകരം എന്ന പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. Read More…

Movie News

മുംബൈയില്‍ 70 കോടി രൂപയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സൂര്യ; ബോളിവുഡില്‍ കാലുറപ്പിക്കുന്നു?

പാന്‍ഇന്ത്യന്‍ സിനിമകളുടെ കാലമാണ്. ഏതുഭാഷയ്ക്കും ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ കയറാമെന്നും ബോളിവുഡില്‍ ആര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടുന്നതൊന്നും പുതിയ കാലമല്ല. ബോളിവുഡില്‍ ഏറ്റവും പുതിയതായി അവസരം തേടുന്നത് സിനിമാ ദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ്. ബോളിവുഡില്‍ നടി കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയതാണ് പുതിയ വിവരം. സൂര്യ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നും ഭാര്യ ജ്യോതികയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം അവിടെ താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെയും Read More…

Sports

ധോണിയോ കോഹ്ലിയോ രോഹിത്തോ ഏറ്റവും മികച്ച നായകന്‍ ; ജസ്പ്രീത് ബുംറെയുടെ മറുപടി ഞെട്ടിച്ചു…!

ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…

Sports

ഹര്‍ദിക്കിനെ മറികടന്ന് നായകന്റെ തൊപ്പി സൂര്യകുമാര്‍ യാദവിന്റെ തലയില്‍ കയറിയത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവിനെ നാടകീയമായിട്ടാണ് ഇന്ത്യന്‍ ടീം നായകനായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്ത്യ പുതിയ പരിശീലകന്‍ ഗൗതംഗംഭീറിന് കീഴില്‍ ആദ്യ പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ടി 20 ടീമിന്റെ ചുമതല ഹര്‍ദികിനെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് പിടിച്ചെടുത്തത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദികിന് കീഴില്‍ കളിച്ചയാളാണ് സൂര്യകുമാര്‍ യാദവ് എന്നത് കൂടി പ്രസക്തമാണ്. രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തേണ്ടി Read More…

Movie News

നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ അപകര്‍ഷതബോധം; ‘പ്രേമം’ അത് മാറ്റിയെടുത്തുവെന്ന് സായ്പല്ലവി

വ്യക്തിയെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയ കാര്യമാണ് പ്രേമം സിനിമയെന്ന് നടി സായ്പല്ലവി. സിനിമ കാരണം ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടായെന്നും സംവിധായകന് തന്നിലുള്ള ആത്മവിശ്വാസത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് നിറത്തിന്റെയും മുഖക്കുരുവിന്റെയും കാര്യത്തില്‍ തനിക്ക് അപകര്‍ഷതാബോധം ഉണ്ടായിരുന്നതായും പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ പഴയ അഭിമുഖത്തിലാണ് സായ് പല്ലവി താന്‍ നേരിട്ടിരുന്ന അപകര്‍ഷതയെക്കുറിച്ച് പറഞ്ഞത്. മറ്റു പല കൗമാരപ്രായക്കാരെയും പോലെ, അവളുടെ ശബ്ദം, അവളുടെ രൂപം, മുഖക്കുരു എന്നിവയെക്കുറിച്ച് സംശയമുണ്ടായിരുന്നു. എങ്കിലും, സംവിധായകന്‍ Read More…

Oddly News

ബ്രിട്ടനിലെ ഏറ്റവും വലിയ ‘സെക്സ് ഫെസ്റ്റിവല്‍’; ‘സ്വിംഗത്തോണി’ല്‍ പങ്കെടുത്തവര്‍ ആയിരത്തോളം പേര്‍

ബ്രിട്ടനിലെ ലിങ്കണ്‍ഷെയര്‍ എന്ന നഗരം അതിന്റെ പൈതൃകത്തില്‍ വളരെ അഭിമാനിക്കുന്നുണ്ട്. ഒന്നല്ല, രണ്ട് ലോകപ്രശസ്തരെയാണ് നഗരം ലോകത്തിന് സംഭാവന ചെയ്തത്. സര്‍ ഐസക് ന്യൂട്ടണ്‍ ജനിച്ചതും ഏകദേശം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടനെ രൂപാന്തരപ്പെടുത്തിയ മാര്‍ഗരറ്റ് താച്ചര്‍ ജനിച്ചതും ഇവിടെയായിരുന്നു. എന്നാല്‍ ഇത്തവണ ലിങ്കണ്‍ഷെയര്‍ പ്രശസ്തി നേടിയത് ‘ബ്രിട്ടനിലെ ഏറ്റവും വലിയ സെക്‌സ് ഫെസ്റ്റിവൽ’ എന്നറിയപ്പെടുന്ന നാല് ദിവസത്തെ പരിപാടി ‘സ്വിംഗത്തോണി’ ന് വേദിയൊരുക്കിക്കൊണ്ടാണ്. ഈ ലൈംഗികോത്സവത്തില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരായിരുന്നു. ജൂലൈ 18 മുതല്‍ ജൂലൈ Read More…