ജയ്പൂരിൽ ശനിയാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പ്രത്യേക പിങ്ക് ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങിയത്. രാജസ്ഥാൻ റോയൽസും രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘പിങ്ക് പ്രോമിസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.
ഗ്രാമീണ രാജസ്ഥാനിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി ക്രിക്കറ്റിനെ ഒരു മാധ്യമമായി ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ മത്സരത്തിൽ അടിക്കുന്ന ഓരോ സിക്സറിനും പകരം ആറ് വീടുകൾ വീതം റോയൽസ് സോളാർ പവർ ഉപയോഗിച്ച് പ്രകാശിപ്പിക്കുമെന്ന് ടോസ് വേളയിൽ അറിയിച്ചു. 19 വയസ്സുകാരിയായ സമീക്ഷ രമേശ്വർ മുന്ദാഡ രൂപകൽപ്പന ചെയ്ത ഈ ജേഴ്‌സി ‘സ്ത്രീ ഉണ്ടെങ്കിൽ ഭാരതമുണ്ട്’ എന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്.
മത്സരത്തില്‍ 77 റൺസിസിന് ഗുജറാത്തിനോട് രാജസ്ഥാൻ റോയൽസ് തോറ്റു. ക്യാപ്റ്റൻ റിയാൻ പരാഗിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനാൽ യശസ്വി ജയ്‌സ്വാൾ ആണ് ഈ മത്സരത്തിൽ രാജസ്ഥാനെ നയിച്ചത്. ഗുജറാത്ത് ടീമിൽ മാനവ് സുതാറിന് പകരം പ്രസിദ്ധ് കൃഷ്ണ ഇടംപിടിച്ചപ്പോൾ, രാജസ്ഥാൻ ഷിമ്രോൺ ഹെറ്റ്‌മെയർ, യാഷ് രാജ് പുഞ്ച എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.



