Crime

ഫ്ളാറ്റില്‍ നഗ്നമായ നിലയിൽ സഹോദരിമാരുടെ മൃതദേഹം; മരണത്തിന് പിന്നിൽ ഡാർക്ക് വെബ്?

സിഡ്നിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സ്വദേശിനികളായ സഹോദരിമാരുടെ മരണകാരണം ഓൺലൈൻ വഴി വാങ്ങിയ വിഷപ്പാനീയമാണെന്ന വെളിപ്പെടുത്തലുമായി പൊലീസ്. 2022 ജൂണിൽ കാന്റർബറിയിലെ ഫ്ലാറ്റിൽ നഗ്നമായ നിലയിൽ കണ്ടെത്തിയ അസ്ര അബ്ദുല്ല അൽസെഹ്ലി (24), അമാൽ അബ്ദുല്ല അൽസെഹ്ലി (23) എന്നിവർ ആത്മഹത്യ ചെയ്തതാണെന്നാണ് പുതിയ നിഗമനം. രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രത്യേക പദാർത്ഥം ഇവർ ഒന്നിച്ചു കഴിച്ചതായാണ് കരുതപ്പെടുന്നത്. ഡാർക്ക് വെബ് പോലുള്ള ഇടങ്ങളിൽ നിന്ന് ഓർഡർ ചെയ്യാവുന്ന ഇത്തരം പദാർത്ഥങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഓസ്ട്രേലിയയിൽ അഭയത്തിനായി അപേക്ഷിച്ചിരുന്ന ഇവരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അതീവ സങ്കീർണ്ണമായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് 2022 ഫെബ്രുവരി മുതൽ നാട്ടിൽ നിന്നുള്ള പണം ലഭിക്കുന്നത് നിന്നിരുന്നു. ഇതിന് പിന്നാലെ മാസങ്ങളോളം ഇവർ ഫ്ലാറ്റിനുള്ളിൽ പുറത്തിറങ്ങാതെ ഒളിവിൽ കഴിയുകയായിരുന്നുവെന്നും മേയ് മാസത്തിൽ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് കൊറോണറി അന്വേഷണത്തിൽ വ്യക്തമാകുന്നത്. വാടക കുടിശ്ശിക കാരണം ഇവരെ ഒഴിപ്പിക്കാനായി അധികൃതർ എത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിഞ്ഞത്.

ആഴ്ചയിൽ 480 ഡോളർ വാടകയുള്ള ഈ അപ്പാർട്മെന്റിലെ രണ്ട് കിടപ്പുമുറികളിലായിട്ടാണ് ജൂൺ 7-ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിന് ഏകദേശം ഒരു മാസം മുൻപ് തന്നെ ഇവർ ആരുമായും സമ്പർക്കം പുലർത്തിയിരുന്നില്ലെന്ന് പൊലീസ് കരുതുന്നു. ഫ്ലാറ്റിന്റെ വാതിലിന് മുന്നിൽ മാസങ്ങളായി കുമിഞ്ഞുകൂടിയ കത്തുകൾ ഇവരുടെ ഏകാന്തവാസത്തിന് തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്ത ഈ സഹോദരിമാരുടെ അന്ത്യം വലിയ തോതിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *