Hollywood

ബലാത്സംഗത്തിന് 30 വര്‍ഷം തടവ്, ദാനിയേലിന്റെ കുടുംബവും തകരുന്നു; ഭാര്യ നടി ബിജോ വിവാഹമോചനത്തിന്

ബലാത്സംഗക്കേസില്‍ 30 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ അമേരിക്കന്‍ നടന്‍ ഡാനിയേല്‍ മാസ്റ്റേഴ്സണുമായുള്ള തന്റെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നടി ബിജോ ഫിലിപ്സ്. തിങ്കളാഴ്ച കാലിഫോര്‍ണിയ കോടതിയില്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ബിജോ അപേക്ഷ ഫയല്‍ ചെയ്തു. ഈ നിര്‍ഭാഗ്യകരമായ സമയത്ത് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് ഫയല്‍ ചെയ്യാന്‍ മിസ് ഫിലിപ്‌സ് തീരുമാനിച്ചതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞതായി ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹം തുടരുന്നു, ‘ഈ കാലഘട്ടം വിവാഹത്തിലും കുടുംബത്തിലും സങ്കല്‍പ്പിക്കാനാവാത്തത്ര ബുദ്ധിമുട്ടായിരുന്നു. ഫിലിപ്സിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ മിസ്റ്റര്‍ മാസ്റ്റര്‍സണ്‍ എപ്പോഴും അവളുടെ അടുത്തുണ്ടായിരുന്നു. മിസ്റ്റര്‍ മാസ്റ്റേഴ്സണ്‍ അവരുടെ ഒരു മികച്ച പിതാവാണെന്ന് മിസ്. ഫിലിപ്സ് സമ്മതിക്കുന്നു. മകളുടെ ഭാവി മുന്‍നിര്‍ത്തിയാണ് തീരുമാനം.

‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങളാണ്’ അവരുടെ വിവാഹത്തിന്റെ അവസാനത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. നിയമപോരാട്ടത്തിന്റെ ഫീസും തന്റെ നിയമപരമായ പേര് ബിജോ ഫിലിപ്‌സ് എന്ന് പുനഃസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബിജോ തങ്ങളുടെ 9 വയസ്സുള്ള മകളുടെ നിയമപരവും ശാരീരികവുമായ കസ്റ്റഡി ആവശ്യപ്പെടുകയും ഡാനിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

2020 ല്‍ മൂന്ന് സ്ത്രീകള്‍ 2001 നും 2003 നും ഇടയില്‍ തങ്ങള്‍ ബലാത്സംഗത്തിന് ഇരയായതായി കാണിച്ചുകൊണ്ട് ഡാനിക്ക് എതിരേ രംഗത്ത് വരികയും ഇതില്‍ രണ്ടു ബലാത്സംഗക്കേസില്‍ നടനെ മെയ് മാസത്തില്‍ 30 വര്‍ഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു. മൂന്നാമത്തേത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടി ബിജോ നടനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.