നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയഒമായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര. ഇന്‍സ്റ്റഗ്രാമിന്‍ അക്കൗണ്ട് തുടങ്ങാത്തത് എന്താണ് എന്ന് നയന്‍താര ആരാധകരുടെ ഏറെക്കാലമായുള്ള ചോദ്യമായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ലഭിച്ചിരിക്കുകായണ്. ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്റെ ഇന്‍സ്‌റ്ഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്.
നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജാവന്റെ ട്രെയിലറാണ് താരം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഇരട്ടകുട്ടികളായ ഉയിര്‍, ഉലകം എന്നിവരെ എടുത്തുകൊണ്ട് ജയിലർ ബിജിഎമ്മിന്റെ അകമ്പടിയോടെ മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്.. നാലുമണിക്കൂറിനുള്ളില്‍ വീഡിയോ ഒരു മില്യണിലതികം പേരാണ് കണ്ടത്. കൂടതെ ഏതാനം മണിക്കൂറുകള്‍ക്കൊണ്ട് 7 ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സിനേയും നയന്‍താരയുടെ പുതിയ അക്കൗണ്ടിന് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. മക്കളോടൊപ്പമുള്ള പോസ്റ്റിന് ‘ഞാന്‍ വന്നു എന്ന് പറയു’ എന്നാണ് നയന്‍സ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ്. എന്റെ ഉയിര്‍സ് ഇന്‍സ്റ്റഗ്രാമിലേയ്ക്ക് സ്വാഗതം എന്നാണ് നയന്‍താര മക്കളുമായി നില്‍ക്കുന്ന പോസ്റ്റിന് വിഘ്‌നേഷ് ശിവന്‍ നല്‍കിയ കമന്റ്. മുന്‍പ് ഒരു ടിവി ഷോയില്‍ താന്‍ സോഷില്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇല്ലെന്നും വളരെ സ്വകാര്യമായ ഒരു വ്യക്തിയാണെന്നു നയന്‍താര ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ താന്‍ മറ്റെതെങ്കിലും അക്കൗണ്ട് വഴി സോഷില്‍ മീഡിയ പരിശോധിക്കാറുണ്ട് എന്നും നയന്‍താര പറഞ്ഞിരുന്നു. വിഘ്‌നേഷിനെ പോലെ നയന്‍താരയും സോഷില്‍ മീഡിയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മക്കളായ ഉയിർ രുദ്രോണിൽ എൻ ശിവൻ, ഉലക് ദൈവഗ് എൻ ശിവൻ എന്നിവരെ എടുത്തുകൊണ്ട് ജയിലർ ബിജിഎമ്മിന്റെ അകമ്പടിയോടെ മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് നയൻതാരയുടെ ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്. മണിക്കൂറിനകം 5,90,013 പേരാണ് ഈ വിഡിയോ കണ്ടത്. പോസ്റ്റിന് താഴെ എന്റെ ജീവനുകൾക്ക് ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതമെന്ന് വിഗ്നേഷ് ശിവന്റെ കമന്റും
https://www.instagram.com/reel/CwmOAfkvu2M/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==