Crime

മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റി; ഭര്‍ത്താവിനെ മയക്കിക്കിടത്തി കെട്ടിയിട്ട് തല്ലി ഇലക്ട്രിക് ഷോക്കടിപ്പിച്ച് യുവതി

കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്നതിന്റെ പേരില്‍ ഫോണ്‍ ഒളിപ്പിച്ച് വച്ച ഭര്‍ത്താവിന് ഭാര്യ ഇലക്ട്രിക് ഷോക്ക് നല്‍കി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ്. സംഭവത്തില്‍ 33 കാരിയായ ബേബി യാദവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.ഫോണെടുത്ത് മാറ്റിയതില്‍ പ്രകോപിതയായതിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ആദ്യം മയക്കി കിടത്തി പിന്നാലെ കട്ടിലില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അടിക്കുകയും കറന്റടിപ്പിക്കുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ 14 കാരനായ മകനും അടി കിട്ടിയതായി പോലീസ് പറയുന്നു. ഷോക്കേറ്റ ഭര്‍ത്താവ് നിലവില്‍ ചികിത്സയിലാണ്.

ഇരുവരും 2007ലാണ് വിവാഹിതരാവുന്നത്. ഭാര്യ പതിവായി മറ്റൊരോടോ സംസാരിക്കാറുണ്ടെന്നും വിട്ടുകാരോട് ആ കാര്യം പറഞ്ഞപ്പോല്‍ അവരുടെ നിര്‍ദേശ പ്രകാരമാണ് ഫോണ്‍ മാറ്റിയതെന്നും പരാതിയില്‍ ഭര്‍ത്താവ് പറയുന്നു. ഇതോടെ തന്നെയും മകനെയും കൊലപ്പെടുത്തുമെന്നും ബേബി പറഞ്ഞതായി ഭര്‍ത്താവ് വ്യക്തമാക്കുന്നു.

ഫോണ്‍ തിരികെ നല്‍കുന്നില്ലെന്ന് കണ്ടതോടെ കഴിഞ്ഞ ശനിയാഴ്ച മയക്കി കിടത്തിയ ശേഷം ക്രിക്കറ്റ് ബാറ്റിന് അടിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയുമായിരുന്നുവെന്നും ശരീരമാകെ പരുക്കുകളാണെന്നും പരാതിയില്‍ പറയുന്നു