എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
Posted onAuthorAksaComments Off on എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത.
ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.യാത്ര ചെയ്യുന്നതിനിടെ തന്റെ കുഞ്ഞിന് വിശന്നപ്പോൾ അവൾ മുലയൂട്ടാൻ ശ്രമിച്ചു. ഒരു തുണികൊണ്ട് മറച്ചുകൊണ്ടാണ് അവരത് ചെയ്തതെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവർ അസ്വസ്ഥയായിരുന്നു.
എന്നാൽ അടുത്ത നിമിഷം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ തന്റെ കാറിന്റെ റിയർ വ്യൂ മിറർ തിരിച്ചു വെച്ചു. പിന്നിലെ സീറ്റ് കാണാത്ത രീതിയിലായിരുന്നു ഡ്രൈവർ കണ്ണാടി തിരിച്ചത്. ആ ഒരൊറ്റ പ്രവർത്തിയിലൂടെ യാഷികയ്ക്ക് യാതൊരു മടിയുമില്ലാതെ കുഞ്ഞിന് മുലയൂട്ടാൻ സാധിച്ചു. ഡ്രൈവറുടെ ഈ പ്രവൃത്തി ആ അമ്മയുടെ മനസ് നിറച്ചു.യഷിക തന്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ‘ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ എൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ടി വന്നു. ഞാൻ പരമാവധി തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മനോഹരമായ ഒരു കാഴ്ചയാണ് കണ്ടത് – ഡ്രൈവർ റിയർ വ്യൂ മിറർ തിരിച്ചു വച്ചിരിക്കുന്നു. പിന്നിലെ സീറ്റിൽ ഉള്ളതൊന്നും അദ്ദേഹത്തിന് കാണാൻ കഴിയാത്ത രീതിയിലായിരുന്നു അത്. ഇതൊരു ചെറിയ കാര്യം മാത്രമായിരിക്കാം, പക്ഷേ ഇത് എന്നെ സുരക്ഷിതയും സമാധാനവതിയുമാക്കി.
ഇതാണ് ഒരു യഥാർത്ഥ മാന്യൻ.’ഡ്രൈവറുടെ മുഖം വീഡിയോയിൽ കാണിച്ചിട്ടില്ല. എന്നാലും അദ്ദേഹത്തിന്റെ പ്രവൃത്തി പലർക്കും മാതൃകയായി. നിരവധി ആളുകളാണ് അദ്ദേഹത്തെ പ്രശംസിച്ച് കമന്റ് ചെയ്തത്.’ഇതൊക്കെ വായിക്കുമ്പോൾ മനുഷ്യത്വത്തിൽ എനിക്കുള്ള വിശ്വാസം വർദ്ധിക്കുന്നു. എല്ലാ പുരുഷന്മാരും ഒരുപോലെയല്ല’, ഒരാൾ കമന്റ് ചെയ്തു. ‘ഇന്നും നല്ല മനുഷ്യരുണ്ടെന്ന് പറയുമ്പോൾ അത് ഇതുപോലെയുള്ളവരെക്കുറിച്ചാണ്’, മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഈ സംഭവം സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. ഇത്തരം ചെറിയ നല്ല പ്രവർത്തികൾ പോലും ആളുകളുടെ മനസ്സിൽ വലിയ മതിപ്പുണ്ടാക്കാൻ സഹായിക്കുമെന്നും, അമ്മമാർക്ക് എവിടെ വെച്ചും മടിയില്ലാതെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ കഴിയുന്ന തരത്തിലുള്ള മാനസിക പിന്തുണ സമൂഹത്തിൽ നിന്നുണ്ടാകണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
ഒരു കാര്യം മനുഷ്യര്‍ക്ക് നിലനിര്‍ത്താന്‍ അവകാശമുണ്ടെങ്കില്‍ അതുപോലെ തന്നെ ‘മറക്കാനും അവകാശമുണ്ട്’. കുറ്റവാളികളായുള്ള പഴയജീവിതത്തിന്റെ ശേഷിപ്പുകള്‍ വേട്ടയാടുന്നതിനെ തുടര്‍ന്ന് മുന്കുറ്റവാളികുടെ പരാതിയില്‍ പത്രം ആര്‍ക്കൈവുകള്‍ എടുത്തുകളഞ്ഞു. ഒഹായോയിലെ ഒരു വാര്‍ത്താ ഔട്ട്ലെറ്റ് ആയ പ്ളെയിന്‍ ഡീലര്‍ ആണ് പത്രങ്ങളുടെ പതിവ് പാരമ്പര്യം അട്ടിമറിച്ചിരിക്കുന്നത്. പഴയ സ്റ്റോറികള്‍ ഡിലീറ്റ് ചെയ്യുന്നതിനെ ‘മറക്കാനുള്ള അവകാശം’ എന്നാണ് അവര്‍ വിളിച്ചത്. പ്രായശ്ചിത്തം ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെയോ തെറ്റിദ്ധാരണകളെയോ കുറിച്ചുള്ള പഴയ കഥകള്‍ പത്രങ്ങള്‍ നീക്കം ചെയ്യണമെന്ന വാദവുമായി എത്തിയിരിക്കുന്നത് ക്ലീവലാന്റ് ഡോട്ട് കോം Read More…
ലഹരി പദാര്‍ഥമടങ്ങിയ ആത്മീയ പാനീയം കുടിച്ച് അലബാമയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ആത്മീയ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിൽ എത്തിയ 41കാരനായ ആരോൺ വെയ്ൻ കാസ്ട്രനോവയാണ് അവിടുത്ത ആത്മീയ പാനീയം കുടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഒരു പ്രത്യേക പാനീയമാണ് ആരോണിന്റെ മരണത്തിന് കാരണമായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. മാരകമായ ഈ പാനീയം ആമസോണിലെ തദ്ദേശീയര്‍ പരമ്പരാഗതമായി ആത്മീയവും രോഗശാന്തിപരവുമായ ചടങ്ങുകൾക്കായി ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ്. അയഹുവാസ്ക കുടിച്ചതിന് പിന്നാലെ ആരോണിന്റെ പല അവയവങ്ങളും Read More…
വര്‍ഷങ്ങളായി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ നല്കിയ ചാക്കിലെ നോട്ടുകെട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്ന് ലക്ഷം രൂപ. ബിഹാറിലെ ജനക്പൂരിലെ രാമക്ഷേത്രത്തിന് പുറത്തായിരുന്നു തിങ്കളാഴ്ച അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ സംഭവം. വര്‍ഷങ്ങളായി, ഈ വൃദ്ധ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭിക്ഷ യാചിച്ചായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. ആരോഗ്യം പെട്ടെന്ന് വഷളാകുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീതിയുണ്ടായ അവര്‍ അവസാന നിമിഷം തന്റെ കൈയ്യില്‍ കരുതിയിരുന്ന ചാക്ക് സമീപത്തുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ചാക്ക് അവര്‍ അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴാണ് Read More…