വിരമിച്ച ശേഷമുള്ള ജീവിതം സ്വന്തം കാര്യങ്ങൾക്കായി മാറ്റിവെക്കുന്നവരിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഒരു എഴുപത്തിയാറുകാരി തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. മധുര സ്വദേശിയായ മാലതി എന്ന മുൻ പോലീസ് ഉദ്യോഗസ്ഥയാണ് തന്റെ പെൻഷൻ തുകയുടെ ഭൂരിഭാഗവും തിരുപ്പറൻകുണ്ഡ്രത്തിലെ കുരങ്ങുകളെ സംരക്ഷിക്കുന്നതിനായി മാറ്റിവെക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി അവർ ഈ കാരുണ്യപ്രവർത്തി തുടർന്നുപോരുന്നു. ഓരോ ശനിയാഴ്ചയും ഉച്ചകഴിയുമ്പോൾ ഇവിടുത്തെ ക്ഷേത്രപരിസരങ്ങളിലും ചുറ്റുമുള്ള കുന്നുകളിലുമായി നൂറുകണക്കിന് കുരങ്ങുകളാണ് മാലതിയുടെ വരവും കാത്ത് ഒത്തുകൂടുന്നത്. മൃഗങ്ങളുമായി അവർ ഉണ്ടാക്കിയെടുത്ത ഈ Read More…
Tag: tamilnadu
അച്ഛനേയും മകനേയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന 9 പൊലീസുകാര്‍ക്കും വധശിക്ഷ
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ ഒൻപത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഈ ശിക്ഷ ഒരു താക്കീതാകണമെന്ന് കോടതി പറഞ്ഞു. ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് പോലും മതിയാവില്ലെന്നും എല്ലാവരും തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന Read More…
തമിഴ്‌നാട്ടിലെ തെരികാട്; രണ്ട് ജില്ലകളിലായി 12000 ഏക്കറിലായി കിടക്കുന്ന ചുവന്ന മരുഭൂമി
രാജസ്ഥാനിലെ വിശാലമായ സുവര്‍ണ്ണ മണ്‍കൂനകളാണ് ഇന്ത്യയിലെ മരുഭൂമികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സാധാരണ മനസ്സിലേക്ക് ഓടിവരിക. എന്നാല്‍ വടക്കേഇന്ത്യയ്ക്ക് വിപരീതമായി എതിര്‍വശത്ത് മറ്റൊരു മരുഭൂമിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? തെക്കേ ഇന്ത്യയിലെ ഏക മരുഭൂമിയാണ് തേരി കാട്. തമിഴ്നാട്ടില്‍ അപൂര്‍വവും അതിശയിപ്പിക്കുന്നതുമായ വിസ്മയിപ്പിക്കുന്നതുമായ ചുവന്ന മണല്‍ക്കാടാണ് ഇത്. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ ഏകദേശം 12,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തേരികാട് ഇന്ത്യന്‍ മരുഭൂമികളില്‍ സവിശേഷമാണ്. വരണ്ട സാഹചര്യങ്ങളാല്‍ രൂപപ്പെട്ട പരമ്പരാഗത മരുഭൂമികളില്‍ നിന്ന് വ്യത്യസ്തമായി, തമിഴ്നാടിന്റെ തീരദേശ ചരിത്രത്തിന്റെ അവശിഷ്ടമാണ് തേരി കാട്. സമൃദ്ധമായ Read More…
എത്തിച്ചേരാന്‍ പ്രയാസമുള്ള വിദൂര പ്രദേശങ്ങളില്‍ ‘ബൈക്ക് ആംബുലന്‍സുകള്‍’ ആരംഭിച്ചു
ആദിവാസികള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള വിദൂര പ്രദേശങ്ങളില്‍ ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സര്‍ക്കാര്‍ 10 ജില്ലകളിലായി 25 ‘ബൈക്ക് ആംബുലന്‍സുകള്‍’ പ്രഖ്യാപിച്ചു. 1.60 കോടി രൂപ ചെലവില്‍ വാങ്ങുന്ന 25 ബൈക്ക് ആംബുലന്‍സുകള്‍ സംസ്ഥാനത്തുടനീളം നിലവിലുള്ള 1,353 വാഹനങ്ങളുടെ 108 ആംബുലന്‍സ് ശൃംഖലയുടെ ഫീഡര്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. ഇവ പ്രാഥമിക അടിയന്തര സേവനങ്ങള്‍, രോഗികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള വൈദ്യ പരിചരണം എന്നിവയ്ക്ക് സഹായകമാകും . വിദൂര, മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ഇടയില്‍ നിരവധി Read More…
ദക്ഷിണേന്ത്യയുടെ അഭിമാനമായ ഫില്‍ട്ടര്‍ കോഫി വന്നത് എവിടെ നിന്നാണെന്ന് അറിയാമോ?
ദക്ഷിണേന്ത്യയുടെ അഭിമാനമാണ് ഫില്‍ട്ടര്‍ കോഫി. പാലിലേക്ക് ഒരു നുള്ള ഇട്ട് ഗ്‌ളാസ്സുകളിലേക്ക് അടിച്ചെടുത്ത് പതപ്പിച്ച് അതിന്റെ മണത്തോടും രുചിയോടും നുണയുന്നതും ഒരു മഹത്തായ അനുഭവമാണ്. ദക്ഷിണേന്ത്യയുടെ പാചക പൈതൃകത്തിന്റെ അഭിമാന ഘടകമായ ഇത് പ്രദേശത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നായി തുടരുന്നു. ഗൃഹാതുരവും ഹൃദ്യവും വിലയേറിയതുമായ പാനീയം വര്‍ഷങ്ങളുടെ ചരിത്രപരമായി കൂടിയാണ് നിലനില്‍ക്കുന്നത്. ഫില്‍ട്ടര്‍ കോഫിയുടെ അനിഷേധ്യമായ രുചിക്ക് നാം കടപ്പെട്ടിരിക്കുന്നത് വിദേശത്തോടാണ്്. കാപ്പിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന പതിനാറാം നൂറ്റാണ്ടില്‍ ബാബ ബുദാന്‍ എന്ന സൂഫിയാണ് കാപ്പിയുടെ ബീന്‍സ് Read More…





