ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മാറിത്താമസിക്കുകയായിരുന്ന വനിതാ ഹോംഗാർഡിനെ ഭർത്താവ് കുത്തിക്കൊന്നു. ബംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഞ്ജുള (32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുൻപ് വിവാഹിതരായ മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്. പ്രദീപിന്റെ ഓൺലൈൻ വാതുവെപ്പ് ശീലമാണ് കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ഇയാൾ മഞ്ജുളയുടെ സ്വഭാവത്തെയും കുട്ടികളുടെ പിതൃത്വത്തെയും ചോദ്യം ചെയ്തിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ Read More…

