മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ഓഫീസിലെ ജീവനക്കാർ ഉൾപ്പെട്ട ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ പരാതികളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ മറ്റ് സഹപ്രവർത്തകരോട് “ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കൂ” എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി കേസിൽ ഒരു സാക്ഷി വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനിയായ ടിസിഎസിലെ ഒൻപത് പരാതികളിലായി ഇതിനകം ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വനിതാ ജീവനക്കാരിക്കായി തിരച്ചിൽ Read More…

