Crime

എങ്ങനെ കൊല്ലാം? വെബ് സീരീസ് കണ്ട് പഠിച്ച് ഭർത്താവിനെ കൊന്നു! കൂട്ട് ആണ്‍സുഹൃത്തുക്കള്‍

ശാരീരിക ആക്രമണങ്ങളും സംശയങ്ങളും സഹിക്കാനാവാതെ വന്നതിനെ തുടർന്ന് ജയ്പൂരിൽ ഒരു യുവതിയും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഇ-റിക്ഷാ ഡ്രൈവറായ മനോജിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രതികൾ ഇന്റർനെറ്റിൽ തിരയുകയും വെബ് സീരീസുകൾ കാണുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സന്തോഷ് ദേവി എന്ന യുവതിക്ക് സഹപ്രതിയായ ഋഷി ശ്രീവാസ്തവയുമായി സൗഹൃദമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വളർന്നപ്പോൾ, അവർ മനോജിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. ഋഷിയുടെ സുഹൃത്തായ മോഹിത് ശർമ്മയും ഈ പദ്ധതിയിൽ Read More…

Crime

നരഹത്യാക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മകൻ കുളത്തിൽ ചാടി മരിച്ചു

നരഹത്യാക്കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പതിനേഴുകാരനായ മകൻ കുളത്തിൽ ചാടി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയും കരാറുകാരനുമായ നരേന്ദ്രന്റെ മകൻ കാശിനാഥനാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വ്യവസായിയായ റോയ് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കെട്ടിടത്തിൽനിന്ന് വീണാണ് റോയ് മരിച്ചത്. റോയിയെ നരേന്ദ്രൻ തള്ളിയിട്ടതാണെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടർന്ന് നരേന്ദ്രനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അച്ഛനെ അറസ്റ്റ് ചെയതിന് പിന്നാലെയാണ് കാശിനാഥൻ ജീവനൊടുക്കിയത്. വെള്ളിക്കോത്ത്‌ Read More…

Crime

‘10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല’, നിർണായകമായ ചാറ്റ്; 19-കാരിയുടെ ക്രൂരകൊലപാതത്തിൽ ശിക്ഷാവിധി

ഉത്തരാഖണ്ഡിലെ വിവാദമായ അങ്കിത ഭണ്ഡാരി(19) കൊലക്കേസില്‍ കോട്ഡ്വാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തി. മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. പൗരി ജില്ലയിലെ യാമകേശ്വറിലെ വനാന്ത്ര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിതയെ 2022 സെപ്റ്റംബര്‍ 18 ന് റിസോര്‍ട്ട് ഓപ്പറേറ്ററായ പുല്‍ക്കിത് ആര്യയും അയാളുടെ ജീവനക്കാരായ സൗരഭ് ഭാസ്‌കറും Read More…

Crime

50 ലക്ഷവും 100 പവനും വാങ്ങി 51കാരിയെ 28കാരന്‍ വിവാഹം കഴിച്ചു, രണ്ടരമാസത്തിനുള്ളില്‍ ഷോക്കടിപ്പിച്ചു കൊന്നു

തിരുവനന്തപുരം: അന്‍പത്തിയൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 28 വയസുകാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഇന്നു വിധിക്കും. 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങിയാണ് ശാഖാകുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളില്‍ Read More…

Crime

ഊണുമുറക്കവും ഒന്നിച്ച്; 30വര്‍ഷത്തെ സൗഹൃദത്തിലേയ്ക്ക് പ്രതീക്ഷിക്കതെ ഒരു സ്ത്രീ; കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നതെന്തിന്?

കുഞ്ഞുന്നാളിലെ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. ഭക്ഷണവും കിടപ്പും ഒരുമിച്ച്. കോഴിക്കോട് സ്വദേശികളായ ജയരാജനേയും മഹേഷിനേയും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെ നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്നശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. 30 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയായിരുന്നു. 51കാരനായ മഹേഷും 48കാരനായ ജയരാജനും അയല്‍വാസികളാണ് . കോയമ്പത്തൂരിലെ ബേക്കറിക്കച്ചവടം ലാഭകരമായതോടെ പലയിടത്തായി ഭൂമിയും കാറും ഇരുവരും വാങ്ങികൂട്ടി. ഇക്കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. Read More…

Crime

ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കേസ്; പ്രതി അഫ്താബ് ബിഷ്‌ണോയി ഗ്യാംഗിന്റെ റഡാറില്‍…!

ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ Read More…

Crime Featured

കൊലചെയ്തതിന്റെ ബാക്കി കാശ് തന്നില്ല ; വാടകക്കൊലയാളി പരാതിയുമായി പൊലീസിൽ

ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മീററ്റിലെ ടിപി നഗര്‍ Read More…

Crime

കൊലക്കേസില്‍ 43 വർഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയന്ന് കോടതി, ഹെമ്മെയ്ക്ക് മോചനം

മിസോറി: കൊലപാതകക്കുറ്റത്തിന് 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ചശേഷം ശിക്ഷ റദ്ദാക്കി കോടതി. യുഎസിൽ ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ ഹെമ്മെ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കുറ്റം റദ്ദാക്കി മോചിപ്പിച്ചത്. 1980-ൽ മിസോറിയിൽ ലൈബ്രറി വർക്കറായിരുന്ന പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിച്ചത്. ഹെമ്മെയുടെ നിരപരാധിത്വത്തിന്റെ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ Read More…

Crime

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അസൈന്‍മെന്റില്‍ ചുരുളഴിഞ്ഞത് 35 വര്‍ഷം പഴക്കമുള്ള ആറ് കൊലപാതകങ്ങള്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു ക്ലാസ് നടത്തി പരിഹരിക്കപ്പെട്ടത് ടെന്നസിയിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലും നടന്ന റെഡ്‌ഹെഡ് കൊലപാതക പരമ്പരകളുടെ 35 വര്‍ഷം പഴക്കമുള്ള കോള്‍ഡ് കേസ്. ടെന്നസിയിലെ എലിസബത്തണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തെളിയാതെ കിടന്നിരുന്ന ഈ കേസിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ നല്‍കിയത്. അധ്യാപകനായ അലക്സ് കാംപ്ബെല്‍ നല്‍കിയ ഒരു സോഷ്യോളജി അസൈന്‍മെന്റിലായിരുന്നു തുടക്കം. പ്രൊഫൈലിംഗ് ചെയ്യുന്നതിന് പരീക്ഷണമായി നല്‍കിയത് മറ്റ് വിശദാംശങ്ങളൊന്നുമില്ലാതെ,ഒരാളുടെ അറിയപ്പെടുന്ന പ്രവര്‍ത്തനങ്ങളെ മാത്രം അടിസ്ഥാനമാക്കി, എങ്ങനെ ഒരാളെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ കഴിയും എന്നതായിരുന്നു. Read More…