ടെഹ്‌റാൻ: യു.എസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ മുഖംമറച്ച് പങ്കെടുത്ത വ്യക്തിയെക്കുറിച്ച് പരന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. ഖമനേയിയുടെ മകനും അദ്ദേഹത്തിന്റെ പിൻഗാമിയുമായ മൊജ്തബ ഖമനേയിയാണ് സുരക്ഷാ കാരണങ്ങളാൽ മുഖംമറച്ച് എത്തിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചരിച്ച വാർത്ത. ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തുനിന്ന് വധശ്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മൊജ്തബ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്. ഒരാഴ്ചയോളം നീണ്ടുനിന്ന ഔദ്യോഗിക Read More…

